ദുര്യോധനൻ ഉൾപ്പെടെയുള്ള രണ്ടുരാജാക്കന്മാരും സൈന്യങ്ങളും ഭഗവാനോട് ഭയമോ ക്രോധമോ ഉള്ള വരായിരുന്നില്ല. ഭഗവാനെ പറ്റിമുമ്പേ ഒന്നുകേൾക്കാത്തവരും ഭഗവാനെ ഒരുനോക്ക് കാണുവാൻ കഴിയാത്തവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഭഗവാന്റെ കരസ്പർശം പോലും ഏൽക്കാൻ കഴിയാതെയാണ് അവർ മരിച്ചത്. എന്നിട്ടും മരണശേഷം എല്ലാവർക്കും ഭഗവല്ലോകത്തിലെത്താൻ കഴിഞ്ഞു. ഭാഗവതത്തിൽ ഈ വസ്തുത ഭഗവാന്റെ ഭക്തനും ഭൃത്യനും മിത്രവുമായ ഉദ്ധവൻ പറയുന്നത് കേൾക്കുക.
”തഥൈവ ചാന്യേ നരലോക വീരാഃ
യ ആഹവേ കൃഷ്ണ മുഖാരവിന്ദം
നേത്രൈഃ പിബന്തോ നയനാഭിരാമം
പാർത്ഥാസ്ത്ര പൂതാഃ പദമാ പുരസ്യ(ഭാഗവതം 3-2- 20)
ഭാരതയുദ്ധത്തിൽ ആലോക വീരന്മാരായ രാജാക്കന്മാർ, പാർത്ഥന്റെ അസ്ത്രങ്ങൾ ശരീരത്തിൽ തറച്ചുള്ള വേദന അനുഭവിച്ച് പാപങ്ങളെല്ലാം തീർന്ന് ശ്രീകൃഷ്ണ ഭഗവാന്റെ മുഖമാകുന്ന താമരപ്പൂവിലെ സൗന്ദര്യമാകുന്നതേൻ മരണകാലത്ത് കണ്ണുകൾകൊണ്ട് കുടിക്കാൻ കഴിഞ്ഞതുമൂലം ഭഗവദ് പദം പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: