ചികിത്സയുടെഭാഗമായും ശുചിത്വത്തിനുവേണ്ടിയും ശരീരം കഴുകുന്ന പ്രവർത്തിയാണ് കുളി. വെള്ളമാണ് സാധാരണ യായി കുളിക്കുവാൻ ഉപയോഗിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഔഷധ പാനീയ ങ്ങൾകൊണ്ടും ശരീരം കഴുകാറുണ്ട്. കുളിക്കുന്നതിനുള്ള കെട്ടിടത്തെ കുളിപ്പുര എന്നും മുറിയെ കുളിമുറിഎന്നും പറഞ്ഞു വരുന്നു. കടൽ, നദി, ജലാശയങ്ങൾ തുടങ്ങിയവയിൽ, മുങ്ങിക്കുളിക്കുന്ന പതിവാണ് പണ്ടുണ്ടായിരുന്നത്. കുളിക്കടവെന്നാണ് ഇതിനെയെല്ലാം വിളിച്ചുവരുന്നത്.
മനുഷ്യശരീരത്തിന് ജല സ്പർശമേൽക്കുന്നതുകൊണ്ട് ആരോഗ്യവും ആയുസ്സും ഐശ്വര്യവും വർദ്ധിക്കും. അതിരാവിലെ നിത്യവും കുളിച്ചാൽ ഏഴുജന്മം ചെയ്തിട്ടുള്ള പാപങ്ങൾ മൂന്നു വർഷംകൊണ്ടു ശമിക്കുമെന്നാണ് വിശ്വാസം. ഉറക്കം ഉണർന്നതിനുശേഷം നിലത്ത് ശ്രീ എന്നെഴുതി മൂന്നുപ്രാവശ്യം തൊട്ടു തലയിൽ വച്ച് മഞ്ഞുരുകി നനഞ്ഞമണലിലൂടെയോ കോരിത്തരിപ്പിക്കുന്ന കുളിർ കാറ്റിലൂടെയോ പുഴയിലോ കുളത്തിലോ ഇറങ്ങി മുങ്ങിക്കുളിച്ചാൽ മുജ്ജന്മാപാപങ്ങളെല്ലാംതന്നെ പൊറുത്ത് പുതിയ മനുഷ്യനായി ത്തീരുമെന്ന വിശ്വാസവുമുണ്ടായിരുന്നു.
ശാരീരശുദ്ധി അനുഷ്ഠാനസ്‌നാനം ആശൗചാദികൾ നീക്കാനുള്ള സ്‌നാനം എന്നിങ്ങനെ കുളികൾ പലവിധമുണ്ട്. യജ്ഞത്തിനുള്ള അവഭൃഥ സ്‌നാനം പിതൃകർമ്മങ്ങൾക്കുള്ള ബൗധായനീയ സ്‌നാനം ഉത്സവാദികൾക്കുള്ള ആറാട്ടുസ്‌നാനം പാപവിമോചനത്തിന്റ പ്രാതസ്‌നാനം മാഖംകുളി, വൈശാഖക്കുളി, പൂരം കുളി, തിരുവാതിരക്കുളി വൃച്ഛാരക്കുളി തുടങ്ങിയവ ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ടവയാണ്. ശവദാഹം, ഉദകക്രിയ, സേകം, വിവാദം എന്നിവയ്‌ക്കുള്ള കുളിയും ഈ ഗണത്തിൽ പ്പെടും. തീയാട്ട് തുടങ്ങി കലാപ്രകടനങ്ങൾക്കിടയിൽ കുളിക്കണം.
ചത്താലും പെറ്റാലുമുള്ള ആശൗചം നീങ്ങുവാൻ കുളിക്കണം. മണ്ണാത്തി മാറ്റുടുത്തുകുളിയും തിരണ്ടു കുളിയും ഋതു സ്‌നാനവും നിലവിലുണ്ട്. ആശൗചം നീങ്ങാനുള്ള ദിനസംഖ്യ കണക്കിലെടുത്ത് നീലുകുളുംമുതൽ ഇരുപത്തെട്ടു കുളിവരെ പറയാറുണ്ട്. പ്രസവിച്ചാലുള്ള അശുദ്ധിമാറ്റാൻ ഈഴവർ പതിന്നാലാം ദിവസം നടത്തുന്ന കുളിയെ കുടഞ്ഞു കുളിയെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: