ഒരു കുടുംബത്തിന്റെ അനുഭവസമ്പത്തിന്റെ ഉടമകളായ വൃദ്ധരാണ് കുടുംബത്തിന്റെ യഥാര്‍ത്ഥ ധനം. അവരെ അനാഥാലയത്തിലാക്കുന്നതും വഴിയിലേയ്ക്കെറിയുന്നതും യഥാര്‍ത്ഥധനം നഷ്ടപ്പെടുത്തുന്നതും മഹാപാതകവുമാണെന്ന് പ്രത്യേകിച്ച് കുടുംബിനി അറിയണം. തങ്ങളെ നൊന്തുപെറ്റുവളര്ത്തിയ മതാപിതാക്കളെ ശുശ്രൂഷിക്കാത്തവര്ക്ക് അതേഗതി വന്നുചേരുമെന്നുറപ്പാണ്. അവരുടെ ശാപം കുടുംബത്തെ വെണ്ണീറാക്കും.
വീട്ടമ്മ സ്വന്തം മാതാപിതാക്കളെപ്പോലെ ഭര്‍ത്താവിന്റെ മാതാപിതാക്കളേയും കാണേണ്ടതാണ്. അവരെ ആദരിക്കാനും നമസ്ക്കരിക്കാനും അവള്‍ക്ക് കടമയുണ്ട്. സ്വമാതാ, ഭര്ത്തൃമാതാ ജ്യേഷ്ഠപത്നി, ഗരുപത്നി ഇവരെല്ലാം ഒരുപോലെ മാതൃസ്ഥനാനം അര്ഹിക്കുന്നവരത്രേ. ഉത്തരേന്ത്യയില്‍ അമ്മൂമ്മ തൃതീയ എന്നൊരു ഉത്സവമുണ്ട്.
കന്നിമാസത്തിന്റെ (ഭാദ്രപദ മാസത്തില്‍)കൃഷ്ണപക്ഷ തതൃതീയയില് മധുരാന്നം, ദക്ഷിണ എന്നിവയെല്ലാം ഭര്‍തൃമാതാവിന്റെ കാല്ക്കല് വച്ചു നമസ്ക്കരിക്കും. ഇത് നമ്മളും കേരളത്തില്‍ ആചാരത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കേണ്ടതുതന്നെ.
വൃദ്ധജനങ്ങളെ താന്‍ സ്വയം ശുശ്രൂഷിക്കുന്നതിനു പുറമെ ബാല്യ കൗമാര പ്രായത്തിലുള്ള മക്കളെകൂട്ടിന് വിട്ടുകൊടുത്താല്‍ അവര്‍ക്ക് അത് വലിയ സന്തോഷമാകും. മക്കള്‍ക്കിത് മാനസിക പക്വതയുണ്ടാവുന്നതിന് അത്യാവശ്യവുമാണ്. അച്ഛനമ്മമാരേക്കാള്‍ വാത്സല്യം കുഞ്ഞുങ്ങള്‍ക്ക് നല്കാന് വൃദ്ധര്ക്കുകഴിയും. അത് മക്കള വഴിതെറ്റിക്കുകയുമില്ല.
വൃദ്ധജനങ്ങള്‍ അലസരാവില്ല. പ്രായത്തിനും ആരോഗ്യത്തിനുമനുസരിച്ച് ചെറുതൊഴിലുകള്‍ ചെയ്യാനവര്‍ക്ക് സന്തോഷവുമായിരിക്കും. അതവരുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കും. ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങളെ നിയന്തിക്കാനും സഹായകമാവും. എന്നുവച്ച് ഭാരമുള്ള ജോലിചെയ്യിപ്പിക്കയുമരുത്.
അക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.
വൃദ്ധരുടെ അനുഗ്രഹം ലഭിക്കുന്നത് പുണ്യംതന്നെയാണ്. അവരെ യാത്രക്കു പ്രാപ്തമാണെങ്കില്‍ ക്ഷേത്രദര്‍ശനത്തിനും മറ്റും ഇടയ്ക്ക് കൊണ്ടുപോവുന്നതും ഉചിതം തന്നെ. താന്‍ ഭര്‍ത്തൃ മാതാക്കളെ നോക്കുന്നപോലെ ഭര്‍ത്താവ് ഭാര്യയുടെ മാതാപിതാക്കളെ ശ്രദ്ധിക്കാനും ബഹുമാനിക്കാനും തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: