മഹർഷി അരബിന്ദോയുടെ തനതു സംഭാവനയാണ് ഇന്റഗ്രൽ അഥവാ സമ്പൂർണ്ണയോഗ. വിവേകാനന്ദസ്വാമികൾ തന്റെ ആദ്യത്തെ കൃതിയായ രാജയോഗയിൽ ഇതിന്റെ പ്രാഥമികപാഠങ്ങൾ വിവരിക്കുന്നുണ്ട്. പക്ഷേ സ്വാമികളുടെ പ്രവർത്തനമേഖല വ്യത്യസ്തമായിരുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പിന്നീടൊന്നും എഴുതിയിട്ടില്ല.
തടവറയിൽ കഴിയുമ്പോൾ പതിനഞ്ചുതവണ വിവേകാനന്ദസ്വാമികളുടെ ആത്മീയ സാന്നിദ്ധ്യം തനിക്ക് അനുഭവപ്പെട്ടെന്നും തന്റെ സിദ്ധാന്തത്തിൽ വിവരിക്കുന്ന സൂപ്പർമൈൻഡ് (ഉപരിമനസ്സ്) എന്ന ആശയം സ്വാമികളിൽ നിന്നാണ് തനിക്ക് കിട്ടിയതെന്നും ശ്രീ അരബിന്ദോ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ അർത്ഥം ഉപരിബോധം അഥവാ സൂപ്പർകോൺഷ്യൻസ് എന്ന തലത്തിലേക്ക് ഈ യോഗി കയറിയിരുന്നു എന്നു തന്നെയാണ്. അതിനു വേറെയും പല തെളിവുകളുണ്ട്. വിസ്തരഭയത്താൽ കേവലം രണ്ടു സംഭവങ്ങൾ മാത്രം വിവരിക്കുന്നു
ഒരിക്കൽ പേശികളുടെ പ്രയത്‌നമില്ലാതെ കൈയ്യുകൾ ഉയർത്തിപ്പിടിക്കുവാൻ ശ്രമിക്കുമ്പോൾ ഇദ്ദേഹം ഉറങ്ങിപ്പോയി. പുറത്തു കാവൽ നിന്നിരുന്ന വാർഡൻ ജയിൽപുള്ളി മരിച്ചുപോയി എന്നുകരുതി മുറവിളി കൂട്ടി. മറ്റൊരു വേളയിൽ യോഗസിദ്ധിയിലൂടെ ശരീരത്തെ ഉയർത്തു വാൻ ശ്രമിച്ചു. അപ്പോൾ ശരീരത്തിന്റെ ഭൂരിഭാഗവും നിലംതൊടാതെ നിന്നു. ഭാരതത്തിൽ പലയോഗികളും, ആധുനികയുഗത്തിലും, ഇത്തരം സിദ്ധികൾ സ്വായത്തമാക്കിയിരുന്നു.
പക്ഷേ മഹർഷി അരബിന്ദോ അറിയപ്പെടുന്നത് ഭഗവദ്ഗീതയിൽ നിഷ്‌കർഷിക്കുന്ന ത്രിമാർഗ്ഗം അതായത് ഭക്തി, കർമ്മ, ജ്ഞാനയോഗങ്ങൾ ഏതുതലത്തിൽ സന്ധിക്കുന്നു എന്നും, ഉപരിമനസ്സിന്റേയും അതിനുമേൽ പ്രപഞ്ചബോധത്തിന്റേയും തലങ്ങളും, അവയിൽ ഒരു സാധകനു നേരിടാവുന്ന പ്രശ്‌നങ്ങളും, (എന്നിൽ ഭൗതികവാദിയുണ്ടായിരുന്നു. നിരീശ്വരവാദിയും എന്നിലുണ്ടായിരുന്നു. ദൈവം തന്നെ യാഥാർത്ഥ്യമാണെന്നുറപ്പില്ലാതെ ഞാൻ സംശയത്തോടെയാണ് ഇതൊക്കെ ക്കണ്ടിരുന്നത്.)
അവർ രണ്ടുപേരും ആഗ്രഹിച്ചത് സനാതനധർമ്മത്തിന്റെ നവോത്ഥാനം രാഷ്‌ട്രത്തിന്റെ ഉന്നമനത്തിൽ കലാശിച്ച്, ഭാരതം ലോകഗുരുവായി അംഗീകരിക്കപ്പെടണം എന്നുതന്നെയാണ്. ഹഠയോഗം, രാജയോഗത്തിന്റെ ആദ്യപടിയെന്നനിലയിൽ, യോഗക്ക് ഇന്നുകിട്ടിയ അംഗീകാരവും, ഭാരതീയദർശനങ്ങളുടെ സ്വീകാര്യതയും, ഈ മഹാന്മാരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ തുടക്കമാണെന്ന് നമുക്ക് ആശ്വസിക്കാം.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: