കോഴിക്കോട്: ലോകത്തിന് ഭാരതം നല്‍കിയ മഹത്തായ സംഭാവനയാണ് രാമായണമെന്ന് വെള്ളിമാട്കുന്ന് അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ അഭിപ്രായപ്പെട്ടു. രാമായണ സാധ്യായ സമിതി കോഴിക്കോട് പത്മശ്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രാമായണ മഹോത്സവത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമായണം പോലൊരു മഹത്തായ കാവ്യം ലോകത്ത് എവിടെയും കാണാന്‍ കഴിയില്ല. പൂര്‍ണ്ണത അന്വേഷിച്ച് നടക്കുന്ന ജനങ്ങള്‍ക്ക് പൂര്‍ണ്ണതയെപ്പറ്റിയുള്ള തിരിച്ചറിവ് രാമായണം നല്‍കുന്നു. ചുറ്റുമുള്ള വ്യക്തികളില്‍ കുറ്റം കണ്ടെത്താന്‍ നടക്കുകയാണ് മനുഷ്യനിന്ന്. മനഷ്യന് സമ്പൂര്‍ണ്ണനാവാന്‍ കഴിയില്ലെന്ന് പലരും വിശ്വസിക്കുന്നു. ലോകത്തിലുള്ളവയെല്ലാം നശിക്കും. നാശമില്ലാത്തത് നന്മക്കാണ്. നന്മയുള്ളതാവട്ടെ എല്ലാവരുടെയും ഉള്ളിലാണ്. ഈ തത്വം രാമായണ പാരായണത്തിലൂടെ കണ്ടെത്താന്‍ കഴിയും. കര്‍മ്മം ചെയ്യുമ്പോള്‍ മനുഷ്യന്‍ ആസക്തരാവുന്നു. അനാസക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞാല്‍ മനുഷ്യന് ജീവിക്കാന്‍ കഴിയും, എല്ലാ മനുഷ്യരുടെയുള്ളിലും ദൈവികതയുണ്ട് എന്ന് പഠിപ്പിച്ച സം സ്‌കാരമാണ് രാമതത്വം എന്നും അദ്ദേഹം പറഞ്ഞു. നിരാകാരത്വം തിരിച്ചറിയുന്നവന്‍ അനാസക്തനാണെന്നും, രാമന്‍ ജീവിച്ചത് ആരെയും തൃപ്തിപ്പെടുത്താനല്ല അനാസക്തി മനുഷ്യന് കാണിച്ചു തരാനാണ്. പിതാവിന്റെ വാക്ക് ധര്‍മ്മത്തിന്റെ വാക്കാണെനന് പറഞ്ഞ് സീതയെ ഉപേക്ഷിക്കുമ്പോള്‍ ഉത്തമനായ ഭരണാധികാരയുടെ ധര്‍മ്മമാണ് രാമന്‍ നിറവേറ്റിയത്.
അടുത്ത ജന്മ രാമനെ ഭര്‍ത്താവായി ലഭിക്കണമെന്നാണ് സീത അവസാനം വരെ പറഞ്ഞത്. സീതയെപ്പോലുള്ള സ്ത്രീകള്‍ ഇന്നം ഭാരതത്തിലുണ്ട്. രാമനും സഹോദരങ്ങളും സീതയുമെല്ലാം ത്യാഗത്തിന്റെ പ്രസക്തി ലോകത്തെ അറിയിച്ചു. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ രാമത്വം മനസ്സിലാക്കിയാല്‍ മനുഷ്യന് പ്രശ്‌നത്തെ തരണം ചെയ്യാന്‍ കഴിയും. ഭാരതത്തിനകത്തും പുറത്തും ഒട്ടനേകം ഭാഷകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന രാമായണം അനശ്വരമാണെന്നും ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടയില്‍ പ്രഭാകരന് രാമായണ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ദിര കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ മത്സര വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും, ടി.വി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















