തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു വിദ്യാര്‍ഥികള്‍ക്ക് നേരെ ഉന്തുവണ്ടി കച്ചവടക്കാരുടെ ആക്രമണം. രണ്ട് വിദ്യാര്‍ത്ഥികള്‍ തൊടുപുഴ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളായ വിഷ്ണു(19), മിനോ(19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോഡ് സ്വദേശി ഷിജോ, വണ്ണപ്പുറം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കോളജില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. തടസം പിടിക്കാനെത്തിയ പെണ്‍കുട്ടികളെയും ഉന്തുവണ്ടിയില്‍ കച്ചവടം നടത്തി വന്ന സംഘം ക്രൂരമായി ആക്രമിച്ചു. നിലത്തിട്ട് ചവിട്ടിയതായും വിദ്യാര്‍ത്ഥകള്‍ പറയുന്നു.
ക്ലാസ് കഴിഞ്ഞ ശേഷം വൈകുന്നേരം ഇതിലെ പോകുന്ന വിദ്യാര്‍ത്ഥിനികളെ ഇവിടെ കച്ചവടം നടത്തുന്ന ചിലര്‍ നിരന്തരമായി ശല്യപ്പെടുത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നലെ വൈകിട്ടും റോഡിലുടെ നടന്നുപോയ മൂന്ന് പെണ്‍കുട്ടികളോട് ഇവര്‍ വളരെ മോശമായി സംസാരിച്ചു. ഇതു ചോദ്യം കോളജ് വിദ്യാര്‍ഥികളായ വിനുവിനെ ഉന്തുവണ്ടി കടയിലേയ്‌ക്ക് വിളിച്ച് കയറ്റി മര്‍ദിക്കുകയായിരുന്നു, മിനോയെ കടയ്‌ക്ക് പുറത്തിട്ടും മര്‍ദിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകകയും ചെയ്തു. തടസം പിടിക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെയുള്ളവരെ തടഞ്ഞ് വെയ്‌ക്കുകയും മര്‍ദിക്കുകയും ചെയ്തും. രംഗം വഷളായതോടെ വിദ്യാര്‍ത്ഥികള്‍ തൊടുപുഴ സ്റ്റേഷനില്‍ പരാതി നല്‍കി.
പോലീസ് കേസെടുത്ത് പ്രതികളെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറെക്കാലമായി ഈ ഭാഗത്തുകൂടി നടക്കുന്ന വിദ്യാര്‍ത്ഥിനികളെ ഇവര്‍ നിരന്തരമായി ശല്യം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. പോലീസ് പലതവണ ഇവരെ താക്കീത് ചെയ്തിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നഗരസഭ അടുത്തിടെ ബസ് സ്റ്റാന്റിന് സമീപം കച്ചവട നടത്തി വന്നിരിന്നു ഇവരടങ്ങുന്ന സംഘത്തെ ഒഴിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇങ്ങോട്ട് കച്ചവടം മാറ്റിയവരാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. സംഭവത്തില്‍ ബിഎംസിന് പങ്കില്ലെന്നും ഇത്തരം വഴിവാണിഭക്കാര്‍ ആര് തന്നെയാണെങ്കിലും കര്‍ശന നടപടികള്‍ സ്വീകരിച്ച് ഇവരെ ഇവിടെ നിന്നും ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി നഗരത്തില്‍ വിദ്യാഭ്യാസത്തിനായി വന്ന് പോകുന്നതിനായുള്ള സൗകര്യം ഒരുക്കണമെന്ന് എബിവിപിയും ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, എബിവിപി വിദ്യാര്‍ത്ഥികളുടെ രക്ഷയ്‌ക്കായി എന്നും രംഗത്തുണ്ടാകുമെന്നും ജില്ലയുടെ ചുമതലയുള്ള നേതാക്കളും അറിയിച്ചു.
















