തിരുവനന്തപുരം: കെ.എം.മാണി മുന്നണി വിട്ടത് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് കെപിസിസി ഓഫീസില്‍ ചേരും.മാണിയോട് എന്ത് നിലപാട് എടുക്കണമെന്നും ചര്‍ച്ചചെയ്യും. മാണിവിഭാഗവുമായി സഖ്യം പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൂട്ടുകെട്ട് ഏത് രീതിയിലായിരിക്കണമെന്ന തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മാണിയോട് മൃദുസമീപനം പുലര്‍ത്തുമ്പോള്‍ കര്‍ശന നിലപാടിലാണ് വി.എം.സുധീരന്.
കോണ്‍ഗ്രസിനെതിരെ പറഞ്ഞത് തിരുത്തി മാപ്പ് പറയുകയാണെങ്കില്‍ തിരികെ വരാം എന്ന നിലപാടിലാണ് സുധീരന്. എഐ ഗ്രൂപ്പുകള്‍ സുധീരന്റെ നിലപാടിനെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കേന്ദ്രനേത്വത്തിന്റെയും പിന്തുണ സുധീരന് അനുകൂലമാണ്.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മാണിയില്ലാതെ യുഡിഎഫ് യോഗം ചേരുന്നത്.
മാണിയെ തിരികെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥത വഹിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മാണി മുന്നണി വിട്ട തീരുമാനം ശരിയോ തെറ്റോ എന്ന് പറയുന്നില്ല. തീരുമാനങ്ങളെടുക്കാനുളള സ്വാതന്ത്യം കേരള കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യത്തില്‍ ലീഗ് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാണി ഇന്ന് തലസ്ഥാനത്ത് എത്തുന്നുണ്ട്. അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്താനുള്ള നീക്കവും ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഭാഗത്തുനിന്നു നടക്കുന്നു. മാണിക്ക് അനുകൂലമായി സിപിഎം അഭിപ്രായം പറഞ്ഞതോടെ യുഡിഎഫ് മുന്നണിയിലേക്ക് തിരികെ വന്നില്ലെങ്കിലും വേറെ മുന്നണയില്‍ ചേരാതെ കുറച്ചുകാലത്തേക്ക് ഒറ്റയ്ക്ക് നില്‍ക്കണമെന്ന ആവശ്യം നേതാക്കള്‍ മാണിയെ അറിയിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: