ചെറുതോണി: തീപിടിച്ച വിമാനത്തില്‍ അയര്‍ലന്‍ണ്ടിലേക്ക് യാത്രതിരിച്ച അനീറ്റയും സഹയാത്രികരും രക്ഷപെട്ടത് തലനാരിഴക്കാണ്.
ഉപ്പുതോട് -തൊട്ടിക്കട സ്വദേശി കുറുവന്താനത്ത് പെനിന്റെ ഭാര്യ അനീറ്റയാണ് (32) ബുധനാഴ്ച രാവിലെ തിരുവനന്തപുരം-ദുബായ് എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്. നഴ്സായ അനീറ്റ പത്തുവര്‍ഷമായി അയര്‍ലണ്ടില്‍ ജോലിനോക്കിവരികയാണ്. ഭര്‍ത്താവ് പെനിനും അനീറ്റക്കൊപ്പം അയര്‍ലണ്ടിലാണ്. പെനിന് അവിടെ വീഡിയോ എഡിറ്റിങ് ജോലിയാണ് ചെയ്യുന്നത്. ആറ് വര്‍ഷമായി ഇരുവരും അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയിരിക്കുയാണ്.രണ്ടുമാസം മുന്‍പാണ് ഇരുവരും നാട്ടിലെത്തിയത്. അവധി തീര്‍ന്ന അനീറ്റ അയര്‍ലണ്ടിലേക്ക് പോയി.അനീറ്റയെ യാത്രയാക്കി തിരിച്ചുവരും വഴി പാലായിലെത്തിയപ്പോഴാണ് വിമാനത്തിന് തീപിടിച്ചവിവരം പെനിനറിഞ്ഞത്. അനീറ്റതന്നെയാണ് ദുരന്ത വിവരം നാട്ടിലുള്ള ഭര്‍ത്താവിനെ അറിയിച്ചത്.താനുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ഭയപ്പെടാനില്ലെന്നുമായിരുന്നു അനീറ്റയുടെ സന്ദേശം. തീപിടുത്തമുണ്ടായതെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. ചുട്ടുപഴുത്ത റണ്‍വേയിലൂടെ ഓടി കാല്പാദത്തിന് നേരിയ പൊള്ളലും ദേഹ വേദനയും ഉണ്ടായതൊഴിച്ച് മറ്റ് പരിക്കുളൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ലഗേജുകളും കത്തിനശിച്ചു.പാസ്പോര്‍ട്ടും,വിസയുമെല്ലാം ഹാന്റ് ബാഗിലായിരുന്നതിനാല്‍ കത്തിനശിച്ചില്ല. അടൂര്‍ സ്വദേശിയായ അനീറ്റയുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസം. ജീവന് തിരിച്ചുകിട്ടിയ ആശ്വാസത്തോടെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് അനീറ്റ വീണ്ടും അയര്‍ലണ്ടിലേക്ക് യാത്രതിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: