ആത്മാരാമനായ രാമൻ സർവദേവതാ സ്വരൂപിയായ പരമാതാമാവിനെ ഉൽകൃഷ്ട യജ്ഞങ്ങളെക്കൊണ്ട് ആരാധിച്ചു. ഹോതാവിന് കിഴക്കും ബ്രഹ്മന് തെക്കും അധ്വര്യുവിന് പടിഞ്ഞാറും സാമഗനുവടക്കും ദിക്കുകളിലുള്ള ഭൂമിമുഴുവൻ ദക്ഷിണയായിക്കൊടുത്തു.
മദ്ധ്യഭാഗത്ത് ശേഷിച്ചഭൂമിമുഴുവൻ ഗുരുവായ വസിഷ്ഠനും ദാനംചെയ്തു. യാതൊന്നിലും ആഗ്രഹമില്ലാത്ത ബ്രാഹ്മണർ ഈ ഭൂമിമുഴുവൻ സ്വീകരിക്കാൻ അർഹരാണെന്ന് നിശ്ചയിച്ചുകൊണ്ടാണ് രാമൻ ഭൂമിമുഴുവൻ ബ്രാഹ്മണർക്കു ദാനംചെയ്തത്. ആയാഗാവസാനത്തിൽ ശ്രീരാമൻ സ്വന്തം ശരീരത്തിലെ വസ്ത്രാഭരണങ്ങളൊഴികെ മറ്റ് സ്വത്തുക്കളെല്ലാം ദാനംചെയ്തു.
സീത മംഗല്യസൂത്രമൊഴികെ ബാക്കി ആഭരണങ്ങളെല്ലാം ദാനംചെയ്തു. ബ്രഹ്മണരെ ഈശ്വരനുതുല്യം ബഹുമാനിക്കുന്ന രാമന്റെ വാത്സല്യം കണ്ട് സന്തോഷിച്ച ബ്രാഹ്മണർ ”അവിടുന്നുതന്നെ ഭരിക്കണം ” എന്നു പറഞ്ഞു.
ഞങ്ങൾക്കുദാനമായിക്കിട്ടിയ ഭൂമിയെ രാമനുതന്നെസമർപ്പിച്ചു. ബ്രാഹ്മണരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞു.” ജഗദീശ്വരനായ ഭഗവാനെ ഞങ്ങളുടെ ഹൃദയത്തിൽ പ്രവേശിച്ച് സ്വപ്രകാശത്താൽ അജ്ഞാനത്തെ നശിപ്പിച്ചുതരുന്ന കരുണാനിധിയായ അവിടുന്ന് ഞങ്ങൾക്കെന്തെന്തു സൗഭാഗ്യങ്ങൾതന്നെ നൽകുന്നില്ല! ബ്രാഹ്മണരെ ദേവനുതുല്യം ബഹുമാനിക്കുന്നവനും ജ്ഞാനത്തിനു മറവോ മുറിവോ ഇല്ലാത്തവനും അജ്ഞാനത്തെ നശിപ്പിക്കുന്ന കീർത്തിയോടുകൂടിയവനും സർവസംഗ പരിത്യാഗികളുടെ ഹൃദയത്തിൽ സമർപ്പിക്കപ്പെട്ട പാദാരവിന്ദങ്ങളോടുകൂടിയവനുമായ രാമന്‌നമസ്‌കാരം”
പ്രതികരിക്കാൻ ഇവിടെ എഴുതുക: