ഇസ്ലാമബാദ്: കശ്മീർ പ്രശ്നം ഭാരതത്തിന്റെ ആഭ്യന്തരകാര്യമല്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇസ്ലമാബാദില് നടക്കുന്ന സാര്‍ക് ഉച്ചകോടിയുടെ ഭാഗമായി നടന്ന നയതന്ത്രപ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീർ, സ്വാതന്ത്രസമര തരംഗത്തിലാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. കശ്മീരിലെ ജനതയുടെ മൂന്നാം തലമുറക്കാരുടെ രക്തമൊഴുക്കികൊണ്ടുള്ള സമരമാണ് നടക്കുന്നത്. ജൂലൈ എട്ടിലെ കശ്മീര്‍ പ്രശ്നത്തോടെ അതിന്റെ വ്യാപ്തി ലോകം മുഴുവന്‍ മനസിലാക്കിയതാണെന്നും ബുര്‍ഹാന്‍ വാനി വധത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ ഉദ്ദരിച്ചുകൊണ്ട് ഷെരീഫ് പറഞ്ഞു.
ബുള്ളറ്റുകള്‍കൊണ്ട് അവരുടെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും സ്വാതന്ത്ര്യം നേടണമെന്ന ഇച്ഛ കശ്മീര്‍ ജനതയെ ലക്ഷ്യത്തിലത്തെിക്കും. കശ്മീരിലെ യുവജനത ത്യാഗത്തിലൂടെ പുതിയ അധ്യായമാണ് എഴുതി ചേര്‍ക്കുന്നതെന്നും ഷെരീഫ് ആക്രോശിച്ചു.
അതേ സമയം രാജ്നാഥ് സിങിനെതിരേ ഭീകരൻ സയ്യിദ് ഹാഫിസിന്റെ അനുകൂലികള്‍ ഉച്ചകോടി നടക്കുന്ന വേദിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: