തിരുവനന്തപുരം: കെ.എം.മാണിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റിനെ ഇടപെടീക്കാന്‍ നീക്കം. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഇന്നലെ കെപിസിസി ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് ഹൈമാന്റിനെ ഇടപെടീക്കാന്‍ നീക്കം തുടങ്ങിയത്. ചരല്‍ക്കുന്ന് സമ്മേളനത്തിനു മുമ്പ് ഹൈക്കമാന്റ് കെ.എം.മാണിയുമായി സംസാരിക്കണമെന്നാണ് മൂവരുടേയും ആവശ്യം.
ഏതു വിധേയനേയും മാണിയെ യുഡിഎഫില്‍ നിലനിര്‍ത്താനുള്ള നീക്കമാണ് കെപിസിസിയുടെ ഭാഗത്തുനിന്നും നീക്കം നടത്തുന്നത്. യുഡിഎഫിന് നിന്നം വിട്ടു നില്‍ക്കാനുള്ള കേരളകോണ്‍ഗ്രസിന്റെ നീക്കം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് വരെ ആവശ്യപ്പെടാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തില്‍ മാണിയും കൂട്ടരും എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും, ഏ.കെ. ആന്റണിയും ഇടപെട്ടിട്ടും മാണി അനുനയനത്തിന്റെ പാതയിലല്ല. അതിനാല്‍ പ്രശ്ന പരിഹാരത്തിന് അടിയന്തിരമായി ഹൈക്കമാന്റിനെ ഇടപെടീക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: