Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 12:13 pm IST
in Travel

എറണാകുളം ജില്ലയിലെ ഒക്കല്‍ പഞ്ചായത്തിലാണ് ചിരപുരാതനമായ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ വടക്കുമാറി പെരിയാറിന്റെ തീരത്താണ് പിതൃതര്‍പ്പണത്തിന് പ്രസിദ്ധമായ ഈ ക്ഷേത്രം. പരിപാവനമായ പെരിയാര്‍ നദി ഇവിടെ ഗംഗയ്‌ക്ക് സമാനമെന്ന് ഭക്തര്‍ കരുതുന്നു. പൂര്‍ണാനദിയുടെ ഒഴുക്ക് ഇവിടെ എത്തുമ്പോള്‍ വിസ്മയാവഹമായ രീതിയിലാണ്.

കിഴക്കുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന പെരിയാര്‍ ഇവിടെ എത്തിയശേഷം പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുകയാണ്. പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ ഈ പ്രദേശത്തെ തഴുകിയൊഴുകുന്ന പുഴ ചേലചുറ്റിയപോലെ കാണപ്പെടുന്നതുകൊണ്ടാകാം ചേലാമറ്റം എന്ന പേര് ഈ ഗ്രാമത്തിനുണ്ടായതെന്ന് പഴമ. എല്ലാദിവസവും ബലി തര്‍പ്പണം നടക്കാറുള്ള ക്ഷേത്രം ദക്ഷിണകാശി എന്ന് പ്രസിദ്ധവുമാണ്. ക്ഷേത്രത്തില്‍ ബലിക്കല്‍പ്പുര ഇല്ലെന്ന അപൂര്‍വ്വതയുണ്ട്. ക്ഷേത്രത്തിലേക്കുള്ള മാര്‍ഗമദ്ധ്യേ മാതംപിള്ളി വാമനക്ഷേത്രവും അതേ ദിശയില്‍ തന്നെ ചൊവ്വാഴ്ച ഭഗവതിക്കാവും കാണാം.

ക്ഷേത്രത്തിലേക്ക് കയറുന്നിടത്ത് മുന്നില്‍ രണ്ട് ഗോപുരങ്ങള്‍. രണ്ടു ധ്വജനങ്ങള്‍, രണ്ട് ശ്രീകോവിലുകളുമുണ്ട്. അതില്‍ തെക്കുഭാഗത്ത് ശ്രീകൃഷ്ണനും വടക്ക് നരസിംഹവും പ്രധാന മൂര്‍ത്തികള്‍. ആദ്യം ഇവിടെ നരസിംഹ വിഗ്രഹമാണ് പ്രതിഷ്ഠിച്ചതെന്നും പിന്നീട് കൃഷ്ണവിഗ്രഹം കിട്ടിയെന്നും അത് പുഴയില്‍ കണ്ടത് അക്കരക്കൂട്ടം എന്നറിയപ്പെടുന്ന പുലയസമുദായക്കാരാണെന്നും ഐതിഹ്യം. നാലമ്പലത്തിന് പുറത്ത് തെക്കുഭാഗത്തായി നാഗയക്ഷിയും ശ്രീകൃഷ്ണസ്വാമിയുടെ ശ്രീകോവിലിന് വെളിയില്‍ തെക്കുകിഴക്കായി (സ്വാമിയാര്‍ സമാധി) സ്ഥാനവുമുണ്ട്. ക്ഷേത്രത്തില്‍ ബ്രഹ്മ കലശത്തിന് നെയ്യ് മാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന പ്രത്യേകതയുണ്ട്. അതുപോലെ ഉദയാസ്തമനപൂജ പാടില്ലെന്നുമുണ്ട്. വച്ചുനമസ്‌കാരവും തൃക്കൈവെണ്ണയും പാല്‍പ്പായസവും കാല്‍കഴികിച്ചൂട്ടും പ്രധാനവഴിപാടുകള്‍. പിതൃക്കള്‍ക്കും രക്ഷസുകള്‍ക്കും തിലഹവന നമസ്‌ക്കാരാദി വഴിപാടുകള്‍ നടത്താന്‍ എത്തുന്ന ഭക്തരുമുണ്ട്. ഇന്നാട്ടുകാര്‍ ഏതൊരുകാര്യം ചെയ്യുന്നതിനും മുന്‍പായി നമസ്‌കാരം വഴിപാടാണ് നേര്‍ച്ചനേരുക പതിവാണ്.

ചിങ്ങമാസത്തിലെ ചോതിക്ക് കൊടിയേറിയുള്ള വാമനമൂര്‍ത്തിയുടെ ഉത്സവം തിരുവോണ ആറാട്ടോടെ സമാപിക്കും. മണ്ഡലപൂജയ്‌ക്ക് പുറമെ ധനുമാസത്തില്‍ വാമനമൂര്‍ത്തിക്ക് ദശാവതാരംചാര്‍ത്തലുണ്ട്. എല്ലാ മാസത്തിലേയും കറുത്തവാവ് പ്രധാനം. അതുപോലെ കര്‍ക്കിടകം, ഇടവം, കുംഭം, തുലാം മാസങ്ങളിലെ വാവുകളും, കുംഭമാസത്തിലാണ് ക്ഷേത്രത്തിലെ മഹോത്സവം.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ചോതിക്ക് കൊടിയേറ്റം. കൊടിയേറ്റിന് പിറ്റേന്ന് ലക്ഷദീപം തെളിയിക്കുന്ന ചടങ്ങുമുണ്ട്. ദീപാരാധനയോ പറയെടുപ്പോ ഇല്ല. അതുപോലെ ഉത്സവബലിയുമില്ല. ദേവനെ തിടമ്പിലേക്ക് ആവാഹിക്കാതെ പുറത്തേക്കെഴുന്നെള്ളിക്കാനും പാടില്ല. വലിയ വിളക്ക് ദിവസത്തെ പൂജയ്‌ക്ക് വയ്‌ക്കുന്ന നിവേദ്യത്തില്‍ ഒരു പങ്ക് അക്കര കൂട്ടക്കാര്‍ക്ക് നല്കും. അവര്‍ ഈ നിവേദ്യച്ചോറ് ഉണക്കി സൂക്ഷിക്കുമെന്നും അത് ഉദരരോഗത്തിന് ഉത്തമ ഔഷധമാണെന്നും വിശ്വസിക്കുന്നു. തിരുവോണത്തിനുള്ള ആറാട്ടോടെ ഉത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.