കൊച്ചി: യുവതി യുവാക്കളെ മതം മാറ്റിയ ശേഷം വിദേശത്ത് കടത്തുന്നതിന് ആര്‍ഷി ഖുറേഷിക്ക് കോടികള്‍ ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. വിദേശ ഭീകര സംഘടനകളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. പല ചോദ്യങ്ങള്‍ക്കും ഖുറേഷി വ്യക്തമായ മറുപടി നല്‍കുന്നില്ല. എന്നാല്‍ ഖുറേഷിയുടെ സഹായി റിസ്വാന് ഖാന് ചോദ്യം ചെയ്യുന്നതിനോട് സഹകരിക്കുന്നുണ്ട്.
ഇയാളില്‍ നിന്നാണ് ചില സൂചനകള്‍ ലഭ്യമായത്. അത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. വിദേശ മതപരിവര്‍ത്തന കേന്ദ്രവുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. കാശ്മീരിലെ ചില ത്രീവവാദ സംഘടകളുമായി ഖുറേഷിക്ക് ബന്ധമുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്.
മതം മാറിയവരെ വിദേശത്തേക്ക് എത്തിക്കുന്നതില്‍ മുഖ്യകണ്ണിയാണ് ഖുറേഷി.
മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു മതപരിവര്‍ത്തനം. നേരത്തെ മലയാളികളടക്കം 800 പേരെ താന്‍ മതം മാറ്റിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ തമ്മനത്ത് നിന്ന് കാണാതായ മെറിന് ജോലി ചെയ്തിരുന്ന സ്കൂളില്‍ ഇന്നലെ പോലീസ് പരിശോധന നടത്തി. ആലുവ പോലീസും കൊച്ചി സിറ്റി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മൂന്നു ലക്ഷത്തോളം രൂപ വിദേശത്ത് നിന്ന് വന്നതായി കണ്ടെത്തി.
കൂടുതല്‍ പരിശോധന നടത്തേണ്ടതിനാല്‍ മറ്റ് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്താന്‍ തയ്യാറായില്ല. മെറിനും ഭര്‍ത്താവ് യഹ്യയ്ക്കും ഒപ്പം കേരളത്തില്‍ നിന്ന് കാണാതായ പലരും ഇവിടെ എത്തിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ സമ്മതിച്ചു. സ്കൂളിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശ്രീനഗര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നാണ് സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുള്ളത്. എറണാകുളത്തെ പീസ് ഇന്റര്‍നാഷ്ണല്‍ സ്കൂളിന് സംസ്ഥാനത്തിനകത്തും പുറത്തുമായ പത്തോളം സ്കൂളുകള്‍ ഉണ്ട്.
ഇതെല്ലാം മതപരിവര്‍ത്തനത്തിന്റെ കേന്ദ്രങ്ങളാണോയെന്ന കാര്യവും പരിശോധിച്ചേക്കും. കേരളത്തില്‍ കാണാതായവരില്‍ ഭൂരിഭാഗം പേരും കാസര്‍കോഡ്, തൃക്കരിപ്പൂര്‍ സ്വദേശികളാണ്. തൃക്കരിപ്പൂരിലെ സ്കൂളിലാണോ റിക്രൂട്ട്മെന്റ് നടക്കുന്നതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: