ആലപ്പുഴ: ദേശീയ പോസ്റ്റൽ ചാമ്പ്യൻഷിപ്പിൽ വെയ്റ്റ്ലിഫ്റ്റിങിൽ 200 പോയിന്റ് നേടി രാജസ്ഥാനും പവർലിഫ്റ്റിങിൽ 54 പോയിന്റ് നേടി തമിഴ്നാടും ജേതാക്കളായി. ശരീരസൗന്ദര്യ മത്സരത്തിലും തമിഴ്നാടിനാണ് ഒന്നാം സ്ഥാനം.
വെയ്റ്റ് ലിഫ്റ്റിങിൽ 181 പോയിന്റോടെ ഉത്തർപ്രദേശ് രണ്ടാം സ്ഥാനവും, 168 പോയിന്റുമായി തമിഴ്നാട് മൂന്നാമതുമെത്തി. പവർലിഫ്റ്റിങിൽ ആന്ധ്രാപ്രദേശിന് രണ്ടാം സ്ഥാനവും കേരളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. ശരീര സൗന്ദര്യ മത്സരത്തിൽ മഹാരാഷട്രയ്ക്കാണ് രണ്ടാം സ്ഥാനം, ഒഡീഷയ്ക്കാണ് മൂന്നാം സ്ഥാനം.
ബെസ്റ്റ് ലിഫ്റ്ററായി ആന്ധ്രാപ്രദേശിന്റെ ജി. കുമാറും, സ്ട്രോങ്മാനായി മദ്ധ്യപ്രദേശിലെ രാജേഷ് ശുകർവാരയും മിസ്റ്റർ ആൾ ഇന്ത്യ പോസ്റ്റലായി തമിഴ്നാടിന്റെ എ. ദിനേഷും തെരഞ്ഞെടുക്കപ്പെട്ടു.
ശരീരസൗന്ദര്യ മത്സരത്തിൽ 55 കിലോ വിഭാഗത്തിൽ കർണാടകയുടെ ഗുരു ദീപക്ക് ഒന്നാം സ്ഥാനവും, പശ്ചിമബംഗാളിന്റെ കാർത്തിക് രണ്ടാം സ്ഥാനവും, മഹാരാഷ്ട്രയുടെ സഞ്ജയ് മൂന്നാം സ്ഥാനവും നേടി. 60 കിലോ വിഭാഗത്തിൽ ഒഡിഷയുടെ വി. ശ്രീകാന്ത് ഒന്നാം സ്ഥാനവും, തമിഴ്നാടിന്റെ ജി.എസ്. ഗംഗാധരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
65 കിലോ വിഭാഗത്തിൽ തമിഴ്നാടിന്റെ മണികണ്ഠൻ ഒന്നാമതെത്തി. ഉത്തർപ്രദേശിന്റെ മനോജ് കുമാറിനാണ് രണ്ടാം സ്ഥാനം.
70 കിലോ വിഭാഗത്തിൽ തമിഴ്നാടിന്റെ ഡി. വിവേക് ഒന്നാംസ്ഥാനവും, മഹാരാഷ്ട്രയുടെ സന്ദീപ് രണ്ടാം സ്ഥാനവും നേടി.
100 കിലോ വിഭാഗത്തിൽ തമിഴ്നാടിന്റെ എ. ദിനേഷ് ഒന്നാമതെത്തി, ഒഡീഷയുടെ ഹരിചന്ദ്രയ്ക്കാണ് രണ്ടാം സ്ഥാനം. 100 കിലോയിൽ അധികം ഭാരമുള്ളവരുടെ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ ഗണേഷ് കുമാർ ഒന്നാം സ്ഥാനവും, ഒഡീഷയുടെ മല്ല്യ രഞ്ജൻപതി രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ഒളിമ്പ്യൻ മനോജ് ലാൽ, ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷൻ തോമസ് ജോസഫ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: