ആലപ്പുഴ: നെഹ്റു ട്രോഫിയുമായി ബന്ധപ്പെട്ടു കേരള വഞ്ചിപ്പാട്ടു സംഘത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത അധികൃതരുടെ അവഗണനയില്‍ കേരള വഞ്ചിപ്പാട്ടു സംഘം പ്രതിഷേധിച്ചു. വഞ്ചിപ്പാട്ടു മത്സരത്തില്‍ ജഡ്ജിമാരാകാന് താല്പര്യമുളളവരില് നിന്നും അപേക്ഷ വാങ്ങുന്നതിന് മാനദണ്ഡമായി ബിരുദവും വഞ്ചിപ്പാട്ടു രംഗത്തു പ്രവര്‍ത്തിച്ച പരിചയവും പത്രപരസ്യം നല്കി കണ്ടെത്തേണ്ട അവസ്ഥ ഈ രംഗത്തുളളവരുടെ പിടിപ്പു കേടിനെ വിളിച്ചറിയിക്കുന്നതാണെന്നും ആരോപിച്ചു. ഈ പ്രഹസനങ്ങള്‍ക്കെതിരെ ആറന്മുളയിലെ വഞ്ചിപ്പാട്ടു സംഘവുമായി ചേര്‍ന്നു ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ കേരള വഞ്ചിപ്പാട്ട് സംഘം സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തു. രംഗത്തു വിജയിച്ചെത്തുവന്നവര്ക്ക് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. കുപ്പപ്പുറം രഘുവിനു സ്മാരകം നിര്‍മിക്കണമെന്ന് കേരള വഞ്ചിപ്പാട്ട് സംഘം ആവശ്യപ്പെട്ടു. കരുവാറ്റ പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചമ്പക്കുളം ബേബി, രമേശന്, വിജയന്, ആന്‍ഡ്രിയോസ്,വിശ്വനാഥന് കിടങ്ങറ, ചന്ദ്രമോഹനന്, ശ്രീമതി സരസമ്മ,ഓമന,സ്നേഹ ലത, ഭാസ്കരന്,വിജയമ്മ, ആറന്മുള ശിവന്‍കുട്ടി, ശ്യാം കുമാരപുരം, വിജയന് കൈനകരി എന്നിവര്‍ പ്രസംഗിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: