ഇസ്താംബുൾ: തുർക്കിയിൽ ഉന്നതശ്രണിയിലെ അധ്യാപകർക്ക് രാജ്യം വിടുന്നതിന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിലക്കേർപ്പെടുത്തി. സർവകലാശാല സംബന്ധമായ കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കുള്ളത്. എന്നാൽ താത്കാലികമായി മാത്രമാണ് അധ്യാപകർക്ക് വിലക്കേർപ്പെടുത്തിയത്.
നേരത്തെ രാജ്യത്തെ അട്ടിമറിക്ക് നേതൃത്വം നൽകിയ സൈനികരുമായി സർവ്വകലാശാലയിലെ അധികൃതർ ഫോൺ സംഭാഷണം നടത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയുമായി ഭരണകൂടം മുന്നോട്ട് പോയത്. തുർക്കിയിൽ നടന്ന സൈനിക അട്ടിമറികളിൽ രാജ്യത്തെ സർവ്വകലാശാലകൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ചത്തെ അട്ടിമറിക്ക് ശേഷം രാജ്യത്തെ സർക്കാർ സംവിധാനങ്ങളിൽ വ്യാപക അഴിച്ചുപണിയാണ് തുർക്കി പ്രസിഡൻ് റജബ് ത്വയ്യിബ് ഉർദുഗാൻ നടപ്പിലാക്കുന്നത്.















