ഗുജറൻവാല: കശ്മീരിൽ കൊല ചെയ്യപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനി പാക്കിസ്ഥാൻ ഭീകര സംഘടനയുടെ നേതാവ് സയ്യിദ് ഹഫീസിന്റെ കടുത്ത ആരാധകനായിരുവെന്ന് വെളിപ്പെടുത്തൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹഫീസ് സയ്യീദ് തന്നെയാാണ് ഇക്കാര്യം പുറത്തറിയിച്ചത്.
ഒരിക്കൽ ബുർഹാൻ വാനി തന്നെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു, അന്ന് അദ്ദേഹം തന്നോട് വാചാലനായി സംസാരിച്ചു. തന്നോട് സംസാരിക്കുക എന്നതായിരുന്നു ബുർഹാന്റെ അവസാനത്തെ ആഗ്രഹം, അത് പൂർത്തീകരിക്കാനയെന്നും തനിക്ക് രക്തസാക്ഷിത്വം വഹിക്കാൻ സമയമായെന്നും ബുർഹാൻ തന്നെ അറിയിച്ചിരുന്നു- സയ്യിദ് ഹഫീസ് ഗുജറൻ വാലയിൽ നടന്ന ബുർഹാൻ വാനിയുടെ അനുസ്മരണ ചടങ്ങിൽ ജനങ്ങളോടായി പറഞ്ഞു.
നേരത്തെ ലാഹോറിൽ നടന്ന ബുർഹാൻ വാനി അനുസ്മരണ ചടങ്ങിൽ ഭാരതത്തെ തച്ചുടക്കാൻ മുസ്ലീം ജനത ഒന്നിച്ച് മുന്നിട്ടറങ്ങണമെന്നും കശ്മീരിനെ ഭാരതത്തിൽ നിന്ന് സ്വതന്ത്രമാക്കേണ്ടത് ഓരോ മുസ്ലീമിന്റെയും കടമയാണെന്നും സയ്യിദ് ആക്രോശിച്ചിരുന്നു.















