Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അ​യോ​ദ്ധ്യ​ ശ്രീ​രാ​മ​നെ​ സ്വീ​ക​രി​ക്കു​ന്നു​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 07:20 pm IST
inSamskriti

ഭരതന്റെ കല്പനപ്രകാരവും പ്രജകള്‍ സ്വമേധയാ മുന്നോട്ടുവന്നും വീടുകളും തെരുവീഥികളും വൃത്തിയാക്കി അലങ്കരിച്ചു. അയോദ്ധ്യ മുതല്‍ നന്ദിഗ്രാമം വരെയുള്ള കുണ്ടും കുഴിയും നിരപ്പാക്കി വെട്ടിപ്പു വരുത്തി. എല്ലാ ക്ഷേത്രങ്ങളിലും ബലിപൂജയും ദീപാലങ്കാരങ്ങളും നടത്തി. പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, ഗന്ധം, പുഷ്പം എന്നിവയെല്ലാമൊരുക്കി.

സൂര്യോദയമായപ്പോള്‍ പൗരമുഖ്യന്മാരും പുരോഹിതന്മാരും വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാരും ഒരുങ്ങി. രാമനെ കാണാനുള്ള കൗതുകംകൊണ്ട് ആബാലവൃദ്ധം ജനങ്ങളും അടിച്ചുതളിച്ച്

സുഗന്ധദ്രവ്യങ്ങള്‍ തളിച്ച തെരുവീഥികളില്‍ തടിച്ചുകൂടി. അദ്ദേഹത്തിന് കാഴ്ചവയ്‌ക്കാന്‍ ഒരുലക്ഷം കുതിരകള്‍, പതിനായിരം ആനകള്‍, സ്വര്‍ണതോരണം തൂക്കിയ പതിനായിരം രഥങ്ങള്‍, ഐശ്വര്യസൂചകമായ മറ്റനേകം വസ്തുക്കള്‍ എന്നിവ തയ്യാറാക്കിക്കൊണ്ടുവന്നു. എല്ലാവരും നഗരത്തിനുപുറത്തു വന്നു. രാജപത്‌നിമാരും, സൈന്യങ്ങളും, പടക്കൂട്ടത്തിലെ സ്ത്രീകളും, ബ്രാഹ്മണരും, വര്‍ത്തകശ്രേഷ്ഠന്മാരും, പരിവാരഗണങ്ങളും പുറപ്പെട്ടു.

അര്‍ത്ഥസാധകന്‍, അശോകന്‍, മന്ത്രപാലന്‍, സുമിത്രന്‍ എന്നീ മന്ത്രിമാരും തലേക്കെട്ടുകെട്ടിയ ആനകളോടൊപ്പം പുറപ്പെട്ടു. കുറേപ്പേര്‍ രഥങ്ങളില്‍ യാത്രചെയ്തു. ദശരഥപത്‌നിമാരെല്ലാം പല്ലക്കുകളില്‍ കയറി എത്തിച്ചേര്‍ന്നു. ധര്‍മ്മത്മാവായ ഭരതന്‍ ശത്രുഘ്‌നന്‍, ബ്രാഹ്മണ മുഖ്യന്മാര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം ശംഖം ഭേരി ഇവയുടെ അകമ്പടിയോടുംകൂടി രാമനെ സ്വീകരിക്കാന്‍ കാല്‍നടയായി പുറപ്പെട്ടു. ഭരതന്‍ ശ്രീരാമന്റെ പാദുകങ്ങള്‍ ശിരസ്സില്‍ വച്ചിരുന്നു. അവര്‍ അല്പസമയം കാത്തുനിന്നു.

ആകാശത്ത് പുഷ്പക വിമാനം പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്ത്രീകളും യുവാക്കളും കുട്ടികളുമെല്ലാം സ്വയം മറന്ന് ആര്‍പ്പുവിളിച്ചു. എല്ലാവരും വിമാനത്തിലിരിക്കുന്ന രാമനെ ആകാശത്തെ പൂര്‍ണചന്ദ്രനെയെന്നവണ്ണം കണ്ടു. രാമന്റെ ആജ്ഞപ്രകാരം ബ്രഹ്മദേവന്‍ സങ്കല്‍പംകൊണ്ടു സൃഷ്ടിച്ചതും ഹംസങ്ങളെ പൂട്ടിയതും അതിവേഗതയാര്‍ന്നതുമായ പുഷ്പകവിമാനം മെല്ലെ നിലത്തിറങ്ങി. വിമാനത്തിനകത്തുകയറിച്ചെന്ന ഭരതന്‍ രാമനെ ആനന്ദത്തോടെ വീണ്ടും വീണ്ടും നമസ്‌ക്കരിച്ചു. വളരെനാളായി കാണാതിരുന്ന സോദരനെ രാമന്‍ എടുത്തുയര്‍ത്തി.

മടിയിലിരുത്തി ആശ്ലേഷിച്ചു. പിന്നെ ഭരതന്‍ ലക്ഷ്മണനെ കണ്ടു. സീതാദേവിയെ നമസ്‌ക്കരിച്ചു. അതുകഴിഞ്ഞ് സുഗ്രീവന്‍, ജാംബവാന്‍, അംഗദന്‍, മൈന്ദന്‍, ,ദ്വിവിധന്‍, നീലന്‍, ഋഷഭന്‍, സുഷേണന്‍, നളന്‍, ഗവാക്ഷന്‍, ഗന്ധമാദനന്‍, ശരദന്‍, പനസന്‍ എന്നിവരെയെല്ലാം മാറോടണച്ചു കുശലം ചോദിച്ചു. മനുഷ്യരൂപമെടുത്തിരുന്ന വാനരന്മാരെല്ലാം അത്യന്തം സന്തുഷ്ടരായി.

സുഗ്രീവനെ ആലിംഗനം ചെയ്തുകൊണ്ട് ഭരതന്‍ പറഞ്ഞു: ”സുഗ്രീവ, നിങ്ങളുടെ സഹായത്താലാണ് രാവണനെ വധിച്ചതും രാമചന്ദ്രന് വിജയം ലഭിച്ചതും. അതിനാല്‍ നിങ്ങള്‍ ഞങ്ങളുടെ അഞ്ചാമത്തെ സഹോദരനായിത്തീര്‍ന്നിരിക്കുന്നു.” അതുകഴിഞ്ഞ് വിഭീഷണനോടു പറഞ്ഞു: ”അങ്ങയുടെ സഹായത്താല്‍ അത്ര എളുപ്പമല്ലാത്ത രാവണവധം ചെയ്യാന്‍ രാഘവന് സാധിച്ചു.”

ശത്രുഘ്‌നന്‍ ശ്രീരാമപാദങ്ങളിലും ലക്ഷ്മണപാദങ്ങളിലും വന്ദിച്ചു. പിന്നെ സീതാദേവിയെയും നമസ്‌കരിച്ചു.

അപ്പോള്‍ രാമന്‍ ശോകത്താല്‍ അതികൃശയായിത്തീര്‍ന്ന കൗസല്യയുടെ അടുത്തെത്തി. അതിവിനീതനായി പാദങ്ങളെ തൊട്ടുവന്ദിച്ചു. അതുപോലെ കൈകേയിയേയും സുമിത്രയേയും നമസ്‌കരിച്ചു. പിന്നെ കുലഗുരുവിനെ വണങ്ങി. നഗരവാസികള്‍ ഒന്നടങ്കം രാമനെ സ്വാഗതം ചെയ്തു. ധര്‍മ്മം നന്നായി അറിയുന്ന ഭരതന്‍ ശ്രീരാമന്റെ മെതിയടികള്‍ ആ പാദങ്ങളില്‍ തന്നെ ഇടുവിച്ചു. (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.