Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാല്‍നട യാത്രക്കാര്‍ക്കും കടക്കാര്‍ക്കും ദുരിതപര്‍വം; ഓടതെളിക്കല്‍ പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 03:37 pm IST
in Kollam

പുനലൂര്‍: പട്ടണത്തില്‍ ദേശീയപാതയോരത്തെ ഓട തെളിക്കല്‍ ജോലികള്‍ അധികൃതര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. ഓടകള്‍ തെളിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുമായി ഇളക്കിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പുനസ്ഥാപിക്കാത്തത് വ്യാപാരികള്‍ക്കും വഴിയാത്രകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ദേശീയപാതയോരത്ത് ഉടനീളം നടന്നിട്ടുള്ള കയ്യേറ്റങ്ങളെത്തുടര്‍ന്ന് ഓടതെളിക്കല്‍ ജോലികള്‍ കുറെ നാളുകളായി എന്‍എച്ച് അധികൃതര്‍ നടത്താതിരുന്നത് മഴക്കാലത്ത് ഓടയിലൂടെ വെള്ളം ഒഴുകാത്തതിനാല്‍ റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്നത് പതിവായിരുന്നു. മാലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധവും വമിച്ചു. പുനലൂരില്‍ മന്ത്രി കെ.രാജു എന്‍എച്ച്, പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തപ്പോള്‍ പുനലൂര്‍ പട്ടണത്തിലെ ഓടകള്‍ ശുചീകരിച്ച് സ്ലാബുകള്‍ സ്ഥാപിക്കണമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പുനലൂര്‍ എന്‍എച്ച് സെക്ഷന്‍ പരിധിയില്‍ ഓട തെളിക്കല്‍ ജോലികള്‍ ആരംഭിച്ചത്. പകല്‍ സമയം ഗതാഗതത്തെ ബാധിക്കുമെന്നതിനാല്‍ രാത്രിയാണ് ഓട തെളിക്കല്‍ നടത്തിവന്നത്. മണ്ണുമാന്തി യന്ത്രവുപയോഗിച്ച് സ്ലാബുകള്‍ നീക്കിയ ശേഷം ഓടയിലെ മാലിന്യം നീക്കം ചെയ്തു വരുകയായിരുന്നു. ഓടയും കവിഞ്ഞ് ടാര്‍ റോഡില്‍ അനധികൃതമായി നിരവധി സ്ഥാപനങ്ങള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഓട തെളിക്കാന്‍ ഇവ നീക്കം ചെയ്യാന്‍ ശ്രമിച്ചത് ചില വ്യാപാരികള്‍ എതിര്‍ത്തു. ചില വ്യാപാരസ്ഥാപനങ്ങളുടെ പടവുകള്‍ വരെ ഓടയുടെ മുകളിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് ദിവസം ഓട തെളിക്കല്‍ നടത്തിയ എന്‍എച്ച് അധികൃതര്‍ പണികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്.

പട്ടണത്തിലെ ചില വ്യാപാരികളും സ്ഥാപന ഉടമകളും അനധികൃത കയ്യേറ്റം പൊളിക്കാന്‍ നേതൃത്വം നല്‍കിയ എന്‍എച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായാണ് സൂചന. ഇതൊടെ അധികൃതര്‍ പണികള്‍ നിര്‍ത്തി. ജനങ്ങളാണ് ഇതുമൂലം വലയുന്നത്. ആളുകള്‍ക്ക് കടകളിലേക്ക് കയറാന്‍ കഴിയാത്തവിധം റോഡരികില്‍ അപകടകുഴികളാണിപ്പോള്‍. കാല്‍നട യാത്രക്കാരും സ്‌കൂള്‍കുട്ടികളും ഓടയില്‍ വീണ് പരിക്കേറ്റ സംഭവം വരെയുണ്ടായി. എന്നിട്ടും ഓടകളുടെ ശുചികരണ ജോലികള്‍ പുനരാരംഭിക്കുവാനും സ്ലാബ് സ്ഥാപിക്കാനും അധികൃതര്‍ മടിക്കുന്നത് ദുരൂഹമാണ്. വ്യാപാരികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കുവാനും തയാറായില്ല. പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ബുദ്ധുമുട്ടുണ്ടാകും വിധം ഓടതെളിക്കലും സ്ലാബ് സ്ഥാപിക്കലും അധികൃതര്‍ പാതിവഴിയില്‍ നിര്‍ത്തിയിരിക്കുന്നതിന് പിന്നില്‍ ഒത്തുകളിയാണെന്ന് ആരോപണം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.