സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് വാദിച്ചുകൂടെങ്കില് മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് വാദിക്കാമോ. കഴിഞ്ഞ ഇടതു ഭരണത്തില്‍ കോടികളാണ് ഈ മാര്ട്ടിന് കേരളത്തില്‍നിന്നും അടിച്ചുമാറ്റിയത്. ദേശാഭിമാനി ബോണ്ട് നല്കിയ വിഷയത്തിലും മാര്‍ട്ടിനായിരുന്നു മുഖ്യന്. അച്യുതാനന്ദന് പോയി പിണറായി വന്നപ്പോള്‍ മുഖ്യന്റെ വക്കീല്‍തന്നെ മാര്‍ട്ടിനുവേണ്ടി വാദിക്കുന്ന സ്ഥിതിയായി. ഇക്കണക്കിന് പോയാല്‍ മാര്‍ട്ടിനെ പൊളിറ്റ് ബ്യൂറോയില്‍ എടുക്കുന്ന കാലം അതിവിദൂരമല്ല.
സബ കരീം
പ്രതിപക്ഷത്തു ഇരിക്കുമ്പോള്‍ ഒരു നിലപാട്, ഭരണത്തില്‍ എത്തിയാല്‍ വേറെ ഒരു നിലപാട് അതാണ് രാഷ്ട്രീയം. ജനം വെറും കഴുതകള്‍. നറുക്കെടുപ്പ് എവിടെയാ നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ലങ്കിലും പാര്‍ട്ടി ചാനലിലാണ് റിസള്‍ട്ട് വരുന്നത്. ഇത് മാര്‍ട്ടിനും പാര്‍ട്ടിയും തമ്മില്‍ ഒരു ബന്ധവും ഇല്ലാഞ്ഞിട്ടാണോ. അത് ഇപ്പോഴും തുടരുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് ഒരു തട്ടിപ്പുകാരനുവേണ്ടി കോടതി കയറുക എന്നത് കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണ്.
അഷറഫ് പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: