കൊച്ചി: പി.സി. ജോര്‍ജ്, ഇ.എസ.് ബിജിമോള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നു വിജയിച്ച ജോര്‍ജിനെതിരെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.സി. ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. ജോര്‍ജ് നല്കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും, പള്ളിപ്പെരുന്നാളിന്റെ നോട്ടീസില്‍ കൃത്രിമംകാട്ടി വോട്ട് നേടിയെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹര്‍ജിയിലെ ആവശ്യം.
ഇടുക്കി പീരുമേട് നിന്നു വിജയിച്ച സിപിഐയുടെ ബിജിമോളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വോട്ടറായ മുറിഞ്ഞപുഴ സ്വദേശി ബെന്നിയാണ് ഹര്‍ജി നല്‍കിയത്. നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുള്‍ മജീദിന്റെ പ്രതിക വരണാധികാരി തളളിയെന്നു ഹര്‍ജിക്കാര്‍ പറയുന്നു.
സത്യവാങ്മൂലത്തിലെ അപാകത ആരോപിച്ചാണ് പത്രിക തള്ളിയത്. ഈ നടപടി നിയമപരമല്ല. പത്രിക തള്ളിയതോടെ മണ്ഡലത്തില്‍ 6,000ത്തോളം വോട്ടര്‍മാരുള്ള എസ്ഡിപിഐ ബിജിമോള്‍ക്ക് പിന്തുണ നല്‍കിയെന്നും ഇക്കാരണത്താലാണ് 314 വോട്ടിനു അവര്‍ ജയിച്ചതെന്നും ഹര്‍ജിക്കാര്‍. തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനര്‍ഥി അഡ്വ. സിറിയക് തോമസിനെ വിജയായി പ്രഖ്യാപിക്കണമെന്നും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: