വെള്ളൂര്‍: മയക്കുമരുന്ന് മാഫിയാസംഘവും, അനാശാസ്യവും, മാലിന്യനിക്ഷേപവും വെള്ളൂരില്‍ മനുഷ്യജീവിതം ദുഷ്‌ക്കരമാക്കുന്നതായി ആഷേപം. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സാമുഹ്യവിരുദ്ധര്‍ താവളമാക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സിമന്റ് ഫാക്ടറിയുടെ പരിസരത്താണ് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് സംഘം കേന്ദ്രീകരിക്കുന്നത്. അള്‍ സഞ്ചാരം കുറഞ്ഞ ഇവിടെ ട്രെയിനിലും ഇരുചക്രവാഹനത്തിലുമാണ് മാഫിയ സംഘം മയക്കു മരുന്നുകളും മറ്റും എത്തിക്കുന്നത്. ഫാക്ടറിയുടെ ഗ്രീന്‍ ബല്‍റ്റിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചിട്ടുള്ള മരങ്ങളും അതിനിടയിലെ കുറ്റിക്കാടുകളും മറയാക്കിയാണ് ഇക്കൂട്ടര്‍ മറ്റാരുടേയും ശ്രദ്ധയില്‍പ്പെടാതെ ഇടപാടുകള്‍ നടത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് ഇവിടെ സ്ഥിരമായി എത്തുന്നത്. എതാനും ആഴച്ചകള്‍ക്ക് മുമ്പാണ് ഇവിടെ നിന്ന് കഞ്ചാവ് വാങ്ങിവലിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ ചാടിയ സംഭവം ഉണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടീല്‍ കൊണ്ട് ദുരന്തം ഒഴിവാകുകയായിരുന്നു. വിവിധ പ്രദേശത്തുനിന്നുള്ള സ്ത്രീകളടക്കമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്. രാത്രികാല തീവണ്ടികളില്‍ വെള്ളൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന ഇത്തരം സ്ത്രീകളെ ഈ കുറ്റികാട്ടില്‍ എത്തിച്ചുകൊടുക്കുന്നതിന് കമ്മീഷന്‍ഏജന്റ്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പകല്‍ സമയത്തും കോളേജ് വിദ്യാര്‍ത്ഥിനികളടക്കമുള്ളവര്‍ ഇവിടെ എത്തുന്നാതായും നാട്ടുകാര്‍ പറയുന്നു. പലപ്പോഴും പരിസരവാസികള്‍ ഇക്കാര്യത്തെക്ക ചോദ്യം ചെയ്യുന്നതിനെ തുടര്‍ന്ന് വാഗ്‌വാദങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ഈ പ്രദേശം സ്വകാര്യ സിമന്റ്ഫാക്ടറിയുടെ കൈവശമായതിനാല്‍ എച്ച്. എന്‍.എല്‍ വിഷയത്തില്‍ ഇടപ്പെടുവാന്‍ തയ്യാറാകുന്നില്ല. പോലീസ് പെട്രോളിംഗും ഇവിടെ കാര്യക്ഷമമല്ല. വെള്ളൂര്‍ -വെട്ടിക്കാട്ട്മുക്ക് റോഡില്‍ പുതിയറോഡ് ജംഗ്ഷന് സമീപത്ത് കക്കുസ് മാലിന്യം തള്ളുന്നത് നിത്യസംഭവമായിമാറിയിരിക്കുകയാണ്. ഈ സ്ഥലവും എച്ച്എന്‍എലിന്റെ കൈവശമുള്ളതാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കമ്പനി ഇവിടെ നെറ്റ് വേലിസ്ഥാപിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും മാലിന്യ നിക്ഷേപത്തിന് കുറവില്ല. നാട്ടുകാര്‍ പരാധിപ്പെടുമ്പേള്‍ മാത്രം ബ്ലീച്ചിംഗ് പൗഡര്‍ തൂകുന്ന ജോലിമാത്രമാണ് പഞ്ചായത്ത് ചെയ്യുന്നത്. പോലിസ് പരിശോധന കര്‍ശനമാക്കുന്നതിനോ, വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനൊ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇവിടെ ഏകദേശം 200 എക്കര്‍ സ്ഥലമാണ് എച്ച്എന്‍എലിന്റെ ഉടമസ്ഥതയിലുളളത്. നാല് പതിറ്റാണ്ടായി തരിശായിക്കിടക്കുന്ന ഈസ്ഥലം കമ്പനിക്കും ഉപയോഗമില്ലാത്ത അവസ്ഥയിലാണ്. ഇവിടെ മതില്‍ കെട്ടി സെക്യൂരിറ്റിയെ നിയമിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണം. അല്ലെങ്കില്‍ മറ്റേന്തെങ്കിലും സംരംഭം തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















