Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡിലാകെ ചതിക്കുഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 10:31 pm IST
in Kottayam

കോട്ടയം: മഴക്കാലം എത്തിയതോടെ രൂപപ്പെട്ട ചതിക്കുഴികള്‍ വാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നു. എംസിറോഡിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ഈ കുഴികളില്‍പെട്ട് ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കോടിമത മുതല്‍ എസ്സ്എച്ച് മൗണ്ട് വരെയുള്ള കുഴികളുല്‍ ഏറെയും അപകടകാരികളാണ്. കോടിമതിയിലെ നാലുവരിപ്പാതയില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളാണ് ഏറ്റവും ഭയാനകം. നല്ലരീതിയില്‍ ടാറിംഗ് നടത്തിയിട്ടുള്ള റോഡിലൂടെ അമിതവേഗത്തില്‍ കടന്നുവരുന്ന വാനങ്ങള്‍ കുഴികള്‍ കാണാതെ ഇവയില്‍ പതിക്കുകയാണ് പതിവ്. കോടിമതപാലം മുതല്‍ മണിപ്പുഴ വരെയുളള ഭാഗത്താണ് കുഴികളേറെയുള്ളത്.

പുളിമൂട് കവലയിലെ വിസ്തൃതി കുറഞ്ഞ കുഴികള്‍ക്ക് ഏതാണ്ട് ഒരടിയോളം ആഴമുണ്ട്. അടുത്തടുത്തുള്ള ഈ കുഴികളില്‍ വീഴുന്ന ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിടുന്നത് നിത്യ കാഴ്ചയാണ്. റോഡിനോട് ചേര്‍ന്നിരിക്കുന്ന കടകളുടെ വരാന്തയിലൂടെയാണ് വെട്ടിച്ചുമാറ്റുന്ന വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇത് കാല്‍നടക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ഗ്യാരോജിനു മുന്‍ഭാഗത്തെ കുഴികള്‍ പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയ്‌ക്ക് ഏറ്റവും വലിയ ഉദാഹരണമാണ്. ഇവിടെ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായി. മരാമത്ത് വകുപ്പ് ഓഫീസുകളുടെ മൂക്കിനുതാഴെയുമാണിത്. കെഎസ്ആര്‍ടിസി ഗാരേജിന്റെ കവാടത്തിലെ കുഴികളിലിറങ്ങുമ്പോള്‍ ലോഫ്‌ലോര്‍ ബസുകള്‍ അടിഭാഗം തട്ടി കേടുപാടുണ്ടാകുന്നുണ്ട്.

നാഗമ്പടം ക്ഷേത്രം ജംങ്ഷനിലെ എംസി റോഡിലെ കുഴി അപകടക്കുഴിയായി മാറുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി രണ്ടു മീറ്റര്‍ നീളത്തില്‍ ടാര്‍ ചെയ്യാതെ കിടക്കുന്നിടമാണ് അപകടമൊരുക്കുന്നത്. രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ഇവിടം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. റോഡിന്റെ രണ്ടു ഭാഗങ്ങളും ടാര്‍ ചെയ്തിരിക്കുന്നതിനാല്‍ ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടത്തില്‍പെടുന്നത് പതിവാണ്. പകല്‍ സമയങ്ങളില്‍ മറ്റു വാഹനങ്ങളുടെ പിന്നില്‍ വരുന്ന ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട്. ഇവിടെ വാഹനങ്ങള്‍ വേഗം കുറയ്‌ക്കുമ്‌ബോള്‍ റോഡില്‍ ഗതാഗതക്കുരുക്കുമുണ്ടാകുന്നു. മുന്നറിയിപ്പ് സംവിധാനങ്ങളെന്തെങ്കിലും ഒരുക്കിയാല്‍ അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. നാടമ്പടം പാലം മുതല്‍ അമ്പലം ജംഗ്ഷന്‍വരെ ചെറുകുഴികള്‍ നിരവധിയാണ്. നാഗമ്പടം പാലത്തിന് പടിഞ്ഞാറ് വശത്ത് റോഡിന് വശത്തുള്ള ഭീമാകാരമായ കുഴി നിരവധി ഇരുചക്രവാഹനങ്ങളെയാണ് വെട്ടിലാക്കുന്നത്. ഇവിടെയും ഇതുമൂലം കുരുക്ക് പതിവാണ്.

തിരുനക്കര സ്വകാര്യ ബസ്സ്സ്റ്റാന്റിന്റെ കവാടത്തിലെ കുഴിയിലിറങ്ങി ബസ്സുകളുടെ അടി നിലത്തിടിക്കുന്നുണ്ട്. ഈ സമയം സമീപത്തുകൂടി കടന്നുപോകുന്ന മറ്റ് വാഹനങ്ങളില്‍ ബസ്സുകള്‍ തട്ടുന്നതായും സമീപ വ്യാപരികള്‍ പറയുന്നു. ബേക്കര്‍ ജംഗ്ഷനില്‍ സ്‌കൂളിന് മുന്നിലായുള്ള കുഴി ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്. ഇവിടുത്തെ കുഴികളിലൂടെ വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്നതിനാല്‍ ഗതാഗത തടസ്സത്തിന് ഇടയാകുന്നുണ്ട്. പഴയ ബോട്ടുജെട്ടി റോഡില്‍ ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം ജലവിതരണ കുഴല്‍ പൊട്ടിയുണ്ടായ ഗര്‍ത്തം റോഡിനെ മുഴുവന്‍ കാര്‍ന്നുതിന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ കുഴി നികത്താനും അധികൃതര്‍ തയ്യാറാവുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.