Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു; ക്ലബില്‍ തുടരും ഇനി മിശിഹയില്ല; അര്‍ജന്റീനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 08:52 pm IST
in Football

ന്യൂജേഴ്‌സി: അര്‍ജന്റീനയുടെ നീലയും വെള്ളയും കലര്‍ന്ന ജേഴ്‌സിയില്‍ ഇനി മെസിയെന്ന മിശിഹയില്ല. ദേശീയ ടീമിന് ഒരു കിരീടം നേടിക്കൊടുക്കാനാകാതെ ലയണല്‍ മെസിയെന്ന ഇതിഹാസ താരം ബൂട്ടഴിച്ചു.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ലോക ഫുട്‌ബോളിലെ ഇതിഹാസരങ്ങളിലൊരാളായ ലയണല്‍ മെസി ദേശീയ ജേഴ്‌സിയില്‍ ഇനിയില്ലെന്നു പ്രഖ്യാപിച്ചത്. അതും ഷൂട്ടൗട്ടില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തി ദുരന്തനായകനെന്ന പരിവേഷത്തോടെ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നാല് ഫൈനലുകളിലാണ് അര്‍ജന്റീന പരാജയപ്പെട്ടത്. അതില്‍ മൂന്നും മൂന്നു വര്‍ഷത്തിനിടെ.

2005ലെ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും 2008 ഒളിമ്പിക്‌സിലും രാജ്യത്തെ ജേതാക്കളാക്കിയതു മാത്രമാണ് മെസിയെന്ന പ്രതിഭയുടെ ചുമലിലെഴുതിയ നിയോഗം. എന്നാല്‍, ഇതൊന്നും ലോകകപ്പിനോളമോ, കോപ്പ അമേരിക്ക കിരീടത്തോളമോ വരില്ലെന്ന് മെസിയേക്കാള്‍ നന്നായറിയാവുന്ന മറ്റൊരാളുണ്ടാകില്ല. അതേസമയം, ഫൈനലിലെ കഷ്ടകാലത്തിനിരയായ രാജ്യാന്തര താരങ്ങളില്‍ മെസി എന്നും മുന്നിലുണ്ടാകും. നാല് തവണ പ്രധാന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ചിട്ടും തോല്‍ക്കേണ്ടിവന്നു മെസിയുടെ അര്‍ജന്റീനയ്‌ക്ക്. 2007, 2015, 2016 കോപ്പ അമേരിക്കയിലും 2014 ലോകകപ്പിലുമായിരുന്നു മെസിയുടെയും സംഘത്തിന്റെയും പരാജയങ്ങള്‍.

”രാജ്യത്തിന് വേണ്ടി ചെയ്യാനാകുന്നതെല്ലാം ഞാന്‍ ചെയ്തു. അര്‍ജന്റീനയ്‌ക്കൊപ്പം ചാമ്പ്യനാവാന്‍ കഠിനമായി പരിശ്രമിച്ചെങ്കിലും അതെല്ലാം പാഴായി. പെനല്‍റ്റി നഷ്ടപ്പെടുത്തിയത് ഗുരുതര വീഴ്ചയാണ്; അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ ഡ്രസിങ് റൂമില്‍ ഇരിക്കുമ്പോള്‍ എല്ലാം അവസാനിച്ചതായി എനിക്ക് തോന്നുന്നു, ഈ ടീം ഇനി എനിക്കുള്ളതല്ല… ഇതെല്ലാം നല്ലതിനാണ് എനിക്കും, എല്ലാവര്‍ക്കും…” വികാരാധീനനായി മെസി പറഞ്ഞു.

ബാഴ്‌സലോണയുടെ നിറത്തില്‍ ക്ലബ് ഫുട്‌ബോളിന്റെ ചക്രവര്‍ത്തിയായി വിരാജിക്കുമ്പോഴും രാജ്യത്തിനൊരു കിരീടം നേടിക്കൊടുക്കാനായിട്ടില്ലെന്നത് ഒരു കുറവായി ലോകം വിലയിരുത്തി. അതൊരു കുറവായി മെസിയും കണ്ടതുകൊണ്ടാകാം പൊടുന്നനെയുള്ള ഈ തീരുമാനം. അഞ്ചുവട്ടം ലോക ഫുട്‌ബോളറായതിന്റെ കണക്കിലേറെയും ക്ലബ്ബിലെ നേട്ടങ്ങള്‍ക്കൊപ്പമെന്നതും താരത്തിന്റെ മനസിലെത്തിയിരിക്കണം.

2007ലും 2008ലും രണ്ടാം സ്ഥാനത്തുനിന്ന മെസി, 2009-ല്‍ ഫിഫ ലോക ഫുട്‌ബോളര്‍ ബഹുമതി ആദ്യമായി സ്വന്തമാക്കി. പിന്നീട് തുടര്‍ച്ചയായി നാലുവര്‍ഷം പുരസ്‌കാരം സ്വന്തമാക്കിയ മെസിയെ തേടി 2016ലും പുരസ്‌കാരമെത്തി.

തീരുമാനം പുനഃപരിശോധിക്കണമെന്ന് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ ആവശ്യപ്പെട്ടു. മെസിയുടെ തീരുമാനം നീതിയുക്തമല്ലെന്ന് മറഡോണ പറഞ്ഞു. തീരുമാനം മാറ്റി അര്‍ജന്റീനയ്‌ക്കായി വീണ്ടും കളത്തിലിറങ്ങണമെന്ന് ചിലി ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോ. അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോളി സെര്‍ജിയോ റൊമേരോയും മെസിയോട് തീരുമാനം മാറ്റണമെന്നും തുടര്‍ന്നും ദേശീയ ജേഴ്‌സി അണിയണമെന്നും ആവശ്യപ്പെട്ടു.

പരിക്കുകാരണം കോപ്പയില്‍ ചിലിക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല മെസി. രണ്ടാം മത്സരത്തില്‍ പകരക്കരനായി ഇറങ്ങി ഹാട്രിക്ക് നേടിയ താരം, ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലക്കെതിരെ ഗോള്‍ നേടി അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടക്കൊപ്പം എത്തിയിരുന്നു. സെമിയില്‍ അമേരിക്കക്കെതിരെ അത്ഭുത ഫ്രീകിക്കിലൂടെ ലക്ഷ്യം കണ്ടതോടെ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവുമായി. 113 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് അര്‍ജന്റീനയ്‌ക്കായി മെസി സ്വന്തമാക്കിയിട്ടുള്ളത്.

പോസ്റ്റിന് പിന്നില്‍ നിന്നു പോലും മഴവില്‍ ഷോട്ട് പായിച്ച് പന്ത് വലയിലെത്തിക്കാന്‍ കെല്‍പ്പുള്ള താരം പെനാല്‍റ്റി പുറത്തേക്ക് അടിച്ചു കളയണമെന്നുണ്ടെങ്കില്‍ ആ സമയം അയാള്‍ അനുഭവിച്ച സമ്മര്‍ദം വിവരണാതീതം. തിരിച്ചടി ലഭിച്ചപ്പോഴൊക്കെ ലയണല്‍ മെസി എന്ന അഞ്ചടി ഏഴിഞ്ചുകാരന്‍ നെഞ്ചുറപ്പോടെ നിന്നിരുന്നു. എന്നാല്‍, ഇന്നലെ മെസി പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാനായി ചിലി താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മെസിക്കടുത്തേക്ക് എത്തിയെങ്കിലും ആ കണ്ണീരൊപ്പാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.