Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കടയ്‌ക്കാട് മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 08:24 pm IST
in Pathanamthitta

പന്തളം: മുന്നൂറോളം തൊഴിലാളികളുടെ ആശങ്കക്ക് വിരാമമായി കടയ്‌ക്കാട് മത്സ്യമൊത്തവിതരണ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചു. നിയമക്കുരുക്കില്‍പെട്ട കടയ്‌ക്കാട് മത്സ്യമൊത്തവിതരണ മാര്‍ക്കറ്റിനാണ് ഒടുവില്‍ പ്രവര്‍ത്തനനാനുമതി ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ മുതല്‍ ഹൈകോടതിവരെ നീണ്ട നിയമപോരാട്ടകള്‍ക്കൊടുവിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ അന്തിമാനുമതി ലഭിച്ചത്. പതിറ്റാണ്ടുകളായി കടയ്‌ക്കാട്ട് പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റ് 2012 മുതലാണ് നിയമക്കുരുക്കില്‍പെടുന്നത്. പരിസരവാസികളായ ചിലര്‍ മലിനീകരണ പ്രശ്‌നമുയര്‍ത്തി മനുഷ്യാവകാശ കമീഷനെ സമീപിച്ചതോടെയാണ് നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് തുടക്കമായത്. ഇതിനിടെ, നിരവധി തവണ മാര്‍ക്കറ്റ് പൂട്ടലും തുറക്കലും നടന്നു. ഏറ്റവും അവസാനം ഏപ്രിലില്‍ മനുഷ്യാവകാശ കമീഷനും ഹൈകോടതിയും ഒരുപോലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാവൂ എന്ന് നിര്‍ദേശിച്ചതോടെയാണ് നഗരസഭ മലിനീകരണ നിയന്ത്ര ബോര്‍ഡ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചത്.

പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഒരുവര്‍ഷത്തെ കാലഘട്ടത്തില്‍ 15 ലക്ഷം രൂപ മാര്‍ക്കറ്റിന്റെ നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. മാര്‍ക്കറ്റിന്റെ ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികളും അഞ്ചുലക്ഷം രൂപ ഗുണഭോക്തൃ വിഹിതമായി സമാഹരിച്ചുനല്‍കി. മലിനീകരണ നിയന്ത്ര ബോര്‍ഡ് നിര്‍ദേശം ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് തുടക്കത്തിലെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ, ഗുണഭോക്തൃ കമ്മിറ്റി യോഗം ചേര്‍ന്ന് കണ്‍വീനറെ തല്‍സ്ഥാനത്തുനിന്ന് നീക്കി പുതിയ കണ്‍വീനറെ തെരഞ്ഞെടുത്തു. ഇതിന് പുതിയ നഗരസഭാ ഭരണസമിതി അനുമതി നല്‍കി.

തുടര്‍ന്നാണ് നഗരസഭ അഞ്ചുലക്ഷം രൂപകൂടി അടിയന്തരമായി അനുവദിച്ച് മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശത്തിന് വിധേയമായി നടത്താന്‍ തീരുമാനിച്ചത്.

എട്ട് പ്രധാന നിര്‍ദേശങ്ങളാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോര്‍ഡ് മുന്നോട്ടുവെച്ചത്. വാഹനങ്ങളില്‍നിന്ന് മാര്‍ക്കറ്റില്‍ വീഴുന്ന മലിനജലം ഒഴുകാന്‍ കഴിയുന്ന തരത്തില്‍ തറ ചരിച്ച് കോണ്‍ക്രീറ്റ് ചെയ്യുക, മത്സ്യം കയറ്റിയിറക്കുന്ന ഭാഗത്ത് മഴവെള്ളം വീഴാത്തതരത്തില്‍ മേല്‍ക്കൂര നിര്‍മിക്കുക, മലിനജലം സംഭരിക്കാന്‍ കഴിയുന്നതരത്തില്‍ സംഭരണി നിര്‍മിക്കുക, മാര്‍ക്കറ്റ് ദിവസവും വൃത്തിയാക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. മാര്‍ക്കറ്റില്‍ ഗുണഭോക്തൃസമിതി നിര്‍മിച്ച ബയോഗ്യാസ് പ്‌ളാന്റ് പ്രവര്‍ത്തനരഹിതമായിരുന്നു.

ഇത് പ്രവര്‍ത്തന സജ്ജമാക്കണമെന്ന നിര്‍ദേശവും ബോര്‍ഡ് മുന്നോട്ടുവെച്ചു.

നഗരസഭയുടെ അപേക്ഷ പരിഗണിച്ച് മേയ് 10ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരായ പ്രവിതാമോള്‍, അര്‍ജുന്‍, പ്രവീണ്‍ തമ്പി എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധന പ്രകാരമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ മാര്‍ക്കറ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഒരുങ്ങിയത്. ഏപ്രിലില്‍ മാര്‍ക്കറ്റ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ലേലംചെയ്ത് നല്‍കിയിരുന്നു. ലേലം നടന്നെങ്കിലും ഔദ്യോഗികമായി തുറക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ നഗരസഭാ കൗണ്‍സില്‍ ലേലം സ്ഥിരപ്പെടുത്തിയിരുന്നില്ല. ലേലം കഴിഞ്ഞയുടന്‍ ദിവസങ്ങള്‍ക്കുള്ളില്‍ നഗരസഭാ സെക്രട്ടറി മാര്‍ക്കറ്റ് പൂട്ടിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും സാക്ഷിയായ കടയ്‌ക്കാട് മൊത്തവിതരണ മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള തടസ്സങ്ങള്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ നീങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.