Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാഞ്ചാലിയും നോറ്റ കരകചതുര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 08:48 pm IST
in Samskriti

കാര്‍ത്തികമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലെ ചന്ദ്രോദയം വരെ നടത്തപ്പെടുന്ന വ്രതമാണ് ഇത്. സ്ത്രീകള്‍ക്കാണ് ഈ വ്രതത്തില്‍ പ്രാമുഖ്യം. മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ രക്ഷയ്‌ക്കുവേണ്ടിയാണിതനുഷ്ഠിക്കുന്നത്. രാത്രിയില്‍ ശിവന്‍, ചന്ദ്രന്‍, സുബ്രഹ്മണ്യന്‍ മുതലായവരുടെ ചിത്രങ്ങളും മംഗല്യവസ്തുക്കളും വെച്ച് പൂജ നടത്തുന്നു. ആദ്യം ചന്ദ്രന്റെയും അതിനുതാഴെ ശിവന്റെയും അതിനു താഴെ കാര്‍ത്തികേയന്റെയും ചിത്രങ്ങള്‍ വയ്‌ക്കണം. വ്രതദിവസം ജലപാനം കൂടാതിരിക്കണം.

ചന്ദ്രനെ കണ്ടതിനുശേഷം ചന്ദ്രന് അര്‍ഘ്യം നല്‍കിയിട്ട് ആഹാരം കഴിക്കാം. മഞ്ഞമണ്ണുകൊണ്ട് പാര്‍വ്വതീരൂപം ഉണ്ടാക്കിവയ്‌ക്കണം. സ്ത്രീകള്‍ അന്യോന്യം പഞ്ചസാരയോ മണ്‍കിണ്ടിയോ കൊടുക്കുകയും വാങ്ങുകയും ചെയ്യണം.

ഇതിനടിസ്ഥാനമായ കഥ ഇങ്ങനെയാണ്- ഒരിക്കല്‍ മധ്യമപാണ്ഡവനായ അര്‍ജ്ജുനന്‍ നീലഗിരി പര്‍വതത്തില്‍ തപസ്സിനുപോയി. പാണ്ഡവര്‍ക്ക് അനേകം വിപത്തുകള്‍ നേരത്തെ മുതല്‍ക്കേ ഉണ്ടായിരുന്നു. ഇതില്‍ സന്തപ്തയായ പാഞ്ചാലി ശ്രീകൃഷ്ണനെ ധ്യാനിച്ചു. ഭഗവാന്‍ ദര്‍ശനം നല്‍കിയപ്പോള്‍ ഈ വിപത്തുകള്‍ക്ക് കാരണമെന്തെന്ന് പാഞ്ചാലി ചോദിച്ചു.

കൃഷ്ണന്‍ പറഞ്ഞു-അല്ലയോ ദ്രൗപദി, ഇതേപ്പറ്റി ഒരിക്കല്‍ പാര്‍വ്വതി ശിവനോട് ചോദിക്കുകയുണ്ടായി. അദ്ദേഹം സകലവിഘ്‌നങ്ങളും ഇല്ലാതാക്കുന്ന ഈ വ്രതം അനുഷ്ഠിക്കാന്‍ പറഞ്ഞു. ഹേ പാഞ്ചാലി, പ്രാചീനകാലത്ത് സദ്ഗുണവാനും ബുദ്ധിമാനും ധര്‍മ്മതത്പരനുമായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹത്തിന് നാല് പുത്രന്മാരും സദ്ഗുണവതിയും സുശീലയുമായ ഒരു പുത്രിയുമുണ്ടായി.

പുത്രി വിവാഹിതയായശേഷം കരകചതുര്‍ത്ഥി വ്രതം അനുഷ്ഠിച്ചു. എന്നാല്‍ ചന്ദ്രോദയത്തിനുമുമ്പ് തന്നെ അവള്‍ക്ക് വല്ലാത്ത വിശപ്പ്. തന്നിമിത്തം അവളുടെ ദയാലുക്കളായ സഹോദരന്മാര്‍ അരയാലിന്‍ മറവില്‍നിന്ന് കൃത്രിമ ചന്ദ്രനുണ്ടാക്കിക്കാണിച്ചു. പെണ്‍കുട്ടി അര്‍ഘ്യം നല്‍കിയശേഷം ആഹാരം കഴിച്ചു. ഊണുകഴിച്ച ഉടന്‍ അവളുടെ ഭര്‍ത്താവ് മരിച്ചു. വിവരമറിഞ്ഞു ദുഃഖിതയായ അവള്‍ ആഹാരം ഉപേക്ഷിച്ചു.

ആ രാത്രി ഇന്ദ്രാണി ഭൂതസഞ്ചാരത്തിനു വന്നു. ബ്രാഹ്മണി ഇന്ദ്രാണിയോട് തന്റെ ദുഃഖകാരണം അന്വേഷിച്ചു. ഇന്ദ്രാണി പറഞ്ഞു. നീ വ്രതദിവസം ചന്ദ്രനെ കാണുന്നതിന് മുമ്പ് ഭക്ഷണം കഴിച്ചതാണ് ഈ ദുരന്തത്തിനു കാരണം. ബ്രഹ്മാണി കൂപ്പുകൈയോടെ തന്റെ അപരാധമോചനത്തിനു കേണപേക്ഷിച്ചു.

ഇന്ദ്രാണി പറഞ്ഞു-നീ വീണ്ടും വിധിപ്രകാരം കരകചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കൂ. നിശ്ചയമായും നിന്റെ ഭര്‍ത്താവ് ജീവിക്കും.

അപ്രകാരം ആ പെണ്‍കുട്ടി ഒരു വര്‍ഷം മുഴുവന്‍ ചതുര്‍ത്ഥിവ്രതം അനുഷ്ഠിച്ചു. ഭര്‍ത്താവിനെ ലഭിക്കുകയും ചെയ്തു. ശ്രീകൃഷ്ണന്‍ പറഞ്ഞു- ദ്രൗപതി, നീ ഈ വ്രതം അനുഷ്ഠിക്കുകയാണെങ്കില്‍ സകല സങ്കടങ്ങളും ശമിക്കുന്നതായിരിക്കും.

പാഞ്ചാലി വ്രതമനുഷ്ഠിച്ചു. പാണ്ഡവര്‍ വിജയികളായി. അതിനാല്‍ സൗഭാഗ്യം, പുത്രപൗത്രന്മാര്‍, ധനധാന്യങ്ങള്‍ മുതലായവ ആഗ്രഹിക്കുന്നവര്‍ ഈ വ്രതം യഥാവിധി അനുഷ്ഠിക്കേണ്ടതാണ്.

കടപ്പാട്: വ്രതങ്ങളും ഉത്സവങ്ങളും:

സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.