Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ ജനറല്‍ ആശുപത്രി പരാധീനതകളുടെ നടുവില്‍ ചികിത്സ തേടാന്‍ ഇടമില്ലാതെ പനിബാധിതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:20 pm IST
in Kottayam

കോട്ടയം: ജനറല്‍ ആശുപത്രിയായി പ്രഖ്യാപിച്ച കോട്ടയം ജില്ലാ ആശുപത്രി പരാധീനതകളുടെ നടുവില്‍. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. ശരാശരി അയിരത്തി ഇരുനൂറിലധികം രോഗികള്‍ നിത്യേന എത്തുന്ന ഈ ആശുപത്രിയില്‍ സ്ഥലപരിമിതിയും ഏറെയുണ്ട്. പൊട്ടിപ്പൊളിഞ്ഞ തറയും അടര്‍ന്നു വീഴാറായ ചുവരുകളും ചോരുന്ന മേല്‍ക്കൂരകളും രോഗികള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ ഉണ്ടെങ്കിലും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ അധികൃതര്‍ക്ക് ആയിട്ടില്ല.

ആശുപത്രിയില്‍ വൈദ്യുതി മുടക്കം പതിവാണ്. വൈദ്യുതി ഇല്ലാതായാല്‍ പകരം പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. ഈസമയം ആശുപത്രി അങ്കണം അപ്പാടെ ഇരുട്ടിലാണ്. വൈദ്യുതിയുടെ അഭാവത്തില്‍ എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തിലാണ് കുത്തിവയ്‌പുകള്‍ പോലും നടക്കുന്നത്. ആശുപത്രിയങ്കണം ഇരുട്ടിലാകുന്നതോടെ സാമൂഹ്യവിരുദ്ധരുടെ ശല്ല്യവും രൂക്ഷമാണ്. വൃത്തിഹീനമായ ശുചിമുറികള്‍ മദ്യപന്മാരുടെ ഇടത്താവളമായി മാറിയിരിക്കുകയാണ്. വാര്‍ഡുകളില്‍ നിന്ന് രോഗികളുടെ പണവും മറ്റ് സാധനങ്ങളും മോഷണം പോകുന്നതും പതിവാണ്.

ആശുപത്രിയില്‍ ഏത്തുന്ന നിര്‍ദ്ധനരോഗികളെ പരിശോധനക്കായി പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയയ്‌ക്കുന്നതായി പരാതിയുണ്ട്. എക്‌സ്‌റേ, സ്‌കാനിംഗ്, രക്തപരിശോധന എന്നിവയ്‌ക്കുവരെ രോഗികള്‍ പലപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളെയാണ്. വൈദ്യുതി മുടക്കത്തിന്റെ പേരില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് ഇവരെ പുറത്തെ ലാബുകളിലേക്ക് അയയ്‌ക്കുന്നത്. പരിശോധനയ്‌ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉണ്ടെങ്കിലും പുറത്തേക്ക് രോഗികളെ പറഞ്ഞയയ്‌ക്കുന്നത് സ്വാകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപവും നിലവിലുണ്ട്.

ഇടുങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളില്‍ രോഗികള്‍ക്ക് നട്ടംതിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഒന്ന് വിശ്രമിക്കാന്‍പോലും ഇവിടെ ഇടമില്ല. സ്ഥലപരിമിതി മൂലം ന്യൂട്രീഷ്യന്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് വരാന്തയിലാണ്. പൊട്ടിപ്പൊളിഞ്ഞ തറയില്‍ കാല്‍വഴുതി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പരിക്കേല്‍ക്കുന്നതും ഇവിടെ പതിവാണ്. വൃത്തിഹീനമായ വാര്‍ഡുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ പോലും വേണ്ടത്ര സൗകര്യങ്ങളില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രി പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം പരിസരം ആകെ ദുര്‍ഗ്ഗന്ധപൂരിതമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ഇവ കുമിഞ്ഞുകൂടി കിടക്കുന്നതും ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. മലിനജലം കെട്ടിക്കിടന്ന് ഇതില്‍ കൊതുകുകള്‍ മൊട്ടയിട്ട് പെരുകുന്നതായും പരാതിയുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ആശുപത്രിയുടെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍നിന്നും ലഭിക്കുന്നത് തുഛമായ തുകയാണ്. ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.