Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജല അതോരിറ്റി സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 08:50 pm IST
in Pathanamthitta

തിരുവല്ല: വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടില്‍ ജല അതോറിറ്റി സര്‍ക്കിള്‍ ഓഫീസ് നോക്കുകുത്തി. കഴിഞ്ഞ മാര്‍ച്ച് ഒടുവില്‍ വലിയ പ്രതീക്ഷയോടെ അനുവദിക്കപ്പെട്ട ജല അഥോറിറ്റി സൂപ്രണ്ടിംഗ് ഓഫീസറിന് ചുമതലയുള്ള സര്‍ക്കിള്‍ ഓഫീസ് ആവശ്യത്തിന് ജീവനക്കാരെ നല്‍കാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.കനത്ത മഴയിലും കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയില്‍ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം നിലച്ചതോടെ പലയിടങ്ങളിലും പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

ശബരി മലയടക്കം പ്രാധാന്യമുളള വിസൃതമായ മേഖലയാണ് സര്‍ക്കിള്‍ ഓഫീസ്് പരിധിയില്‍ വരുക.നിലവില്‍ 3 ഡിവിഷന്‍ ഓഫീസുകളുടെയും ,ഏഴ് സബ് ഡിവിഷന്‍ ഓഫീസുകളുടെയും 13 സെക്ഷന്‍ ഓഫീസുകളുടെയും കണ്‍ട്രോള്‍ ചുമതലയുളള ഓഫീസ് കഴിഞ്ഞ ഏപ്രില്‍ മുതലാണ് സര്‍ക്കിള്‍ ഓഫീസ് എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായത്. എന്നാല്‍ ഇപ്പോള്‍ ഓഫീസ് നാഥനില്ലാതെ നാമമാത്ര സ്റ്റാഫിനു കീഴില്‍ കിതച്ച് നീങ്ങുകയാണ്. ഓഫീസില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെ അടക്കം പോസ്റ്റ് ചെയ്യേണ്ടതുണ്ട്. മെയ് 31 ന് ഓഫീസില്‍ ഉണ്ടായിരുന്ന സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.എസ്. സജിത്ത് റിട്ടയര്‍ ചെയ്തു.ഇതോടെ ജല അഥോറിറ്റി കോട്ടയം സര്‍ക്കിളിലെ പി.എന്‍.സ്വാമിനാഥനാണ് നിലവില്‍ ചാര്‍ജജ്. പക്ഷേ ഇവിടെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാബിന്‍ അടഞ്ഞ് കിടപ്പാണ്.

സംസ്ഥാന ജലവിഭവ വകുപ്പ് എല്ലാ ജില്ലയിലുംവിവിധ ഓഫീസുകളെ സംയോജിപ്പിച്ചുളള പരിഷ്‌കരണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഓഫീസ് ആരംഭിച്ചിരുന്നു. മറ്റ് സര്‍ക്കിളുകള്‍ ആരംഭിച്ച സഥലങ്ങളില്‍ പ്രോജക്ടു വര്‍ക്കുകള്‍ ഭംഗിയായി നടക്കുമ്പോഴാണ് വകുപ്പു മന്ത്രിയുടെ നാട്ടില്‍ ജല അഥോറിറ്റിയുടെ പ്രധാനപ്പെട്ട ഓഫീസ് നാഥനില്ല കളരിയായത്. ആവശ്യം വേണ്ടത്. ടെക്‌നിക്കല്‍ സീനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ ഒന്ന്, മൂന്ന് ഡ്രാഫ്റ്റ്മാന്‍,ഒരു ഹെഡ്ക്ലര്‍ക്ക്, രണ്ട് എല്‍ ഡി €്ക്ലാര്‍ക്കുമാര്‍, രണ്ട് യൂ.ഡി €്ക്ലാര്‍ക്കുമാര്‍,ഒരു ്ക്ലാസ്സ് ഫോര്‍,ഒരു ഓഫീസ് അറ്റന്‍ഡര്‍ അടക്കം പതിമൂന്നോളം തസ്തികയാണ് ഇവിടെ ഒഴിവുളളത് എന്നാല്‍ ഇവയൊന്നും ക്രമീകരിക്കാന്‍ ജലവിഭവ വകുപ്പ് ഉന്നതര്‍ക്ക് കഴിയുന്നില്ല.ശബരിമലയടക്കം പത്തനംതിട്ട ജില്ല,കുട്ടനാട് താലൂക്ക്,ചങ്ങനാശ്ശേരി താലൂക്ക് എന്നിവയുടെ അടക്കം വലിയ പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കേണ്ട പ്രധാന സര്‍ക്കാര്‍ കേന്ദ്രം കെടുകാര്യസ്ഥതമൂലം സമയക്രമം തെറ്റി കാലവിളംമ്പത്തിന് വഴിതുറക്കുകയാണ്.

സര്‍ക്കാര്‍ എത്ര കാര്യക്ഷമമായി നടപടികളെടുത്താലും തലപ്പത്തുളള ഉദ്യോഗസ്ഥ പ്രമുഖര്‍ വേണ്ടത് വേണ്ട സമയത്ത് ചെയ്യുന്നില്ലന്നതിന്റെ നേര്‍ ചിത്രമാണ് നമുക്കിവിടെ കാണാനാവുക.മേജര്‍ പ്രോജക്ടുകളെക്കുറിച്ചു നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന സബ്മിഷനുകളും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി പോലും വകുപ്പ് മന്ത്രിക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇത് വഴിയുണ്ടാവുക. ഫയലുകള്‍ തീര്‍പ്പാക്കാനാവാതെ ഇവിടെ കുമിഞ്ഞ് കൂടുകയാണ്.

ഭരണം മാറിയതോടെ ജല അതോറിറ്റിയിലെ ട്രാന്‍സ്ഫര്‍, പോസ്റ്റിംഗ് എന്നിവ വീണ്ടും സി.ഐ.റ്റി.യു.യൂണിയന്റെ നിയന്ത്രണത്തിലായി ഓഫീസിനുളളിലെ ഭരണപരമായ കാര്യങ്ങള്‍ പോലും ഏക പക്ഷീയമായി തങ്ങള്‍ തീരുമാനിക്കുമെന്നായതോടെ ജീവനക്കാര്‍ ഇങ്ങോട്ട് വരാതെയുമായി. ഇതേ സമയം ഒരു ഹെഡ് ക്ലാര്‍ക്കിനെയും, രണ്ട് യൂ.ഡി.ക്ലാര്‍ക്കുമാരെയും ഇവിടേക്ക് പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ അവര്‍ ജോയിന്‍ ചെയ്തില്ല. വകുപ്പ് മന്ത്രിക്കും, വാട്ടര്‍ അഥോറിറ്റി എം.ഡി.ക്കും ബന്ധപ്പെട്ടവര്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പക്ഷേ നടപടി മാത്രം വൈകുന്നു. ജലവിഭവ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ വന്നു കിട്ടിയ ഈ സൗഭാഗ്യം ചില കേന്ദ്രങ്ങളുടെ ബോധ പൂര്‍വ്വമായ സമീപനം കൊണ്ട് നാടിനും ജനങ്ങള്‍ക്കും പ്രയോജനമില്ലാതെ നഷ്ടപ്പെടുന്നു.ആവശ്യമായ ജീവനക്കാരെ പോസ്റ്റു ചെയ്തുകൊണ്ട് ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നാവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Literature

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

Kerala

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

പുതിയ വാര്‍ത്തകള്‍

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.