Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിവരാവകാശം വിലക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 10:51 am IST
in Vicharam

മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യസ്വഭാവമുള്ളതല്ലെന്നും യോഗത്തിന്റെ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെന്നുമുള്ള മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനും ഈ പതിവ് നിര്‍ത്തലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ലഭിച്ച പ്രഹരമാണ്. വിവരങ്ങളുടെ സത്യസന്ധതയും അതിനെക്കുറിച്ച് അറിവുള്ള സമൂഹവും അഴിമതി തടയാനും സര്‍ക്കാരിനെ ജനങ്ങളോട് പ്രതിബദ്ധതയുള്ളതാക്കാനും സഹായിക്കും.

മന്ത്രിസഭാ തീരുമാനങ്ങളും മന്ത്രിസഭാ കാര്യപരിപാടിയും മിനുട്‌സും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അത് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണെന്നും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിന്‍സന്‍ എം.പോള്‍ ഉത്തരവിട്ടത് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനുവിന്റെ അപേക്ഷയിന്മേലാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിവരങ്ങളുടെ കോപ്പി വെബ്‌സൈറ്റില്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മെത്രാന്‍ കായല്‍ നികത്തല്‍, സന്തോഷ് മാധവന്റെ ഭൂമിയ്‌ക്കു കരമൊടുക്കാനുള്ള അനുമതി മുതലായ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ ബിനുവിന്റെ അപേക്ഷ പത്ത് ദിവസത്തിനുള്ളില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്ന വിവരങ്ങളുടെ കോപ്പികള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ രേഖകള്‍ കാണാന്‍ അവസരം നല്‍കണമെന്നും സിഐസി ഉത്തരവിട്ടു. ബന്ധപ്പെട്ട വകുപ്പുകള്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധമാക്കണമെന്നാണ് നിയമം.

കാരണം എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ കീഴിലാണ്.

വിവരാവകാശ നിയമം പാസ്സായത് പത്തുകൊല്ലം മുന്‍പാണ്. ഇപ്പോള്‍ കേരള സിഐസി സംസ്ഥാന സര്‍ക്കാരിനോട് പത്തുദിവസത്തിനകം തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തണം എന്നുത്തരവിട്ടത് സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ തടയാന്‍ സഹായകമാകും. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയശേഷം മാത്രം പ്രസിദ്ധീകരിക്കാമെന്ന രീതി കൊണ്ടുവന്നത്.

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയുമായി. എന്നാല്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ് പത്രസമ്മേളനം നടത്തുന്ന രീതിക്ക് പിണറായി വിരാമമിട്ടു. 1957 ല്‍ ഇഎംഎസ് മന്ത്രിസഭ തുടങ്ങിവച്ച രീതിക്കാണ് ഇതോടെ അന്ത്യമായത്. കേരള സര്‍ക്കാരുകള്‍ മന്ത്രിസഭാ തീരുമാനങ്ങളില്‍ പലതും മറച്ചുവെയ്‌ക്കാറുണ്ടായിരുന്നു. ചില മന്ത്രിമാര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ മാത്രം അറിയിക്കുന്ന രീതിയായിരുന്നു അവര്‍ തുടര്‍ന്നത്.

ഇത് ജനപ്രാതിനിധ്യ ഭരണത്തിനെതിരാണ്. മന്ത്രിസഭാ തീരുമാനങ്ങളും മന്ത്രിസഭാ കുറിപ്പുകളും ഉത്തരവുകളും വിവരാവകാശ നിയമപ്രകാരം ജനങ്ങളെ അറിയിക്കേണ്ടതാണ്. കേരള സെക്രട്ടറിയേറ്റ് മാനുവലും ഇതുതന്നെ അനുശാസിക്കുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ വമ്പിച്ച കോഴനല്‍കുന്നവര്‍ക്കോ വേണ്ടി നിയമവിരുദ്ധമായി ഉത്തരവിറക്കുമ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ക്ക് അത് ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുണ്ട്.

പ്രത്യേകിച്ച് വിവാദവിഷയങ്ങള്‍. വിവാദ ഉത്തരവുകള്‍, തങ്ങളുടെ പാദസേവകരെ പ്രീണിപ്പിക്കുന്ന ഉത്തരവുകള്‍, കോഴ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഉത്തരവുകള്‍ മുതലായവ കേരള സര്‍ക്കാരുകള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്‌ക്കാറാണ് പതിവ്.

ഇതിന് തെളിവായിരുന്നല്ലോ മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവും കടമക്കുടി ഉത്തരവും സന്തോഷ് മാധവന് ഭൂമി പതിച്ചുനല്‍കാനുള്ള നീക്കവും നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയടക്കിവെച്ചിട്ടുള്ള പോബ്‌സ് ഗ്രൂപ്പിനോടുള്ള പ്രീണനനയവും മറ്റും. പക്ഷെ ഈ ഉത്തരവുകള്‍ ചോര്‍ത്തപ്പെടുകയും അത് യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തു. പിണറായി നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരും പ്രധാന ഉത്തരവുകള്‍ രഹസ്യമായി വയ്‌ക്കാനാണ് ശ്രമിക്കുന്നത്.

ഇതിനെതിരെയാണ് വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുന്നത്. വിവരാവകാശ നിയമം 2005 ല്‍ പാസ്സാക്കിയതുതന്നെ ജനങ്ങള്‍ക്ക് വിവരങ്ങള്‍ സുഗമമായി ലഭ്യമാക്കുന്നതിനാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഉദാത്തമായ ലക്ഷ്യം ജനസേവനമാകണം.

അവരുടെ അറിയാനുള്ള അവകാശത്തില്‍ കത്തിവയ്‌ക്കലല്ല. അഴിമതിക്കാരും ജനങ്ങളെ അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമായ ഭരണാധികാരികളാണ് സര്‍ക്കാരിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ മറച്ചുപിടിക്കുന്നത്. വിവരങ്ങള്‍ ജനങ്ങളില്‍ എത്താതിരുന്നാല്‍ അനീതിക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തില്ലെന്ന ധാരണയാണ് ചില ഭരണാധികാരികള്‍ക്കുള്ളത്. എന്നാല്‍ ഇത് വിവരസാങ്കേതിക വിദ്യയുടെ യുഗമാണെന്നും എത്ര രഹസ്യമാക്കിവെയ്‌ക്കുന്ന വിവരങ്ങളും പുറത്തുവരാന്‍ വളരെ എളുപ്പമാണെന്നും ഭരിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

പുതിയ വാര്‍ത്തകള്‍

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.