കോട്ടയം: കേരള മുഖ്യമന്ത്രിയായശേഷം ആദ്യം ദല്‍ഹിയില്‍ എത്തിയപ്പോള്‍ പിണറായി വിജയന് നടത്തിയ അഭിപ്രായപ്രകടനമാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ദല്‍ഹിയിലെത്തി ഉന്നയിച്ച ആവശ്യത്തിന്റെ പിന്‍ബലമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്.ഡാം സുരക്ഷിതമാണെങ്കില്‍ മാത്രമേ 152 അടിയായി ജലനിരപ്പ് നിര്ണ്ണയിക്കുവാനാകൂ.
കേരളാ മുഖ്യമന്ത്രി പറഞ്ഞത് ഡാം സുരക്ഷിതമാണെന്നാണ്. പിന്നെ ജലനിരപ്പ് 152 അടിയാക്കണമെന്ന ജയലളിതയുടെ വാദം ജയിക്കുമെന്ന് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: