ചങ്ങനാശേരി: പെരുന്നയില്‍നിന്നും കിഴക്കോട്ട്കവിയൂര് റോഡില്‍ പ്രവേശിക്കുന്ന ഇരുപ്പാലെവല് ക്രോസ് റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. ബൈപ്പാസ് റോഡില്‍നിന്നും റെയില്‍വേ ലെവല്‍ക്രോസ് കടന്ന് ഇരുപ്പാകുന്നില് എത്തുന്ന റോഡാണ് തകര്‍ന്ന് വെള്ളക്കെട്ടായി കാല്‍നടയാത്രപോലും സാധ്യമാകാത്ത തരത്തില്‍ തകര്‍ന്ന് കിടക്കുന്നത്. ഫാത്തിമാപുരം റെയില്‍വേ മോല്‍പ്പാലം പുതുക്കിനിര്‍മ്മിച്ച സമയത്തും കവിയൂര്‍ റോഡില്‍ ഗതാഗത തടസ്സം നേരിടുമ്പോഴും സമാന്തര പാതയായി ഉപയോഗിക്കുന്ന റോഡിനാണ് ഈ ദുര്‍ഗതി. ഇതുവഴി ഇരുചക്രവാഹനയാത്രപോലും അസാധ്യമായിത്തീര്‍ന്നിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ വെള്ളംകെട്ടി നില്ക്കുന്ന വലിയ കുഴികളില്‍ മറിഞ്ഞുവീഴുന്നത് പതിവായിരിക്കുകയാണ്.
ഈ റോഡിന്റെ സമീപത്തുള്ള വീട്ടുകാരും ഈ റോഡിലൂടെ സഞ്ചരിക്കുവാന്‍ കഴിയാത്തതിനാല്‍ മറ്റുവഴികളിലൂടെയാണ് വാഹനങ്ങളില്‍ പോകുന്നത്. ഈ റോഡ് അടിയന്തിരമായി നന്നാക്കി സഞ്ചായരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രധാനമല്ലാത്ത റോഡുകള്‍ പോലും ടൈലുകള്‍ ഇട്ട് മനോഹരമാക്കുമ്പോള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നഗരസഭയും ഈ റോഡിന്റെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: