Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാരാജാവിന്റെ ക്ഷമാപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 08:10 pm IST
in Samskriti

അവരോട് രാജാവ് വിനയാന്വിതനായി പറഞ്ഞു: ‘അവിടുന്ന് ഈ രാജ്യം തന്നെ സ്വീകരിച്ചാലും. ഞാന്‍ സേനാപതിയായി കഴിഞ്ഞുകൊള്ളാം. അല്ലെങ്കില്‍ പാതി രാജ്യം സ്വീകരിച്ചാലും. നിങ്ങള്‍ വാരാണസിയില്‍ത്തന്നെ കഴിയുന്നതാണ് എനിക്കിഷ്ടം. മറ്റു പട്ടണങ്ങളിലോ വനത്തിലോ പോയി നിങ്ങള്‍ താമസിക്കുന്നതെന്തിനാണ് ? ഇവിടെ വന്ന രാജാക്കന്മാര്‍ വഴക്കുണ്ടാക്കും എന്ന് തീര്‍ച്ചയാണ്. ആദ്യം നമുക്കവരെ അനുനയിപ്പിക്കാന്‍ നോക്കാം.

സാമം കഴിഞ്ഞാല്‍ പിന്നെയുമുണ്ടല്ലോ ഭേദവും ദണ്ഡവും. അതുമല്ലെങ്കില്‍ ഒടുവില്‍ യുദ്ധം തന്നെ നടക്കട്ടെ. ജയാപജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ഈശ്വരനാണ്. ധര്‍മ്മം ഒടുവില്‍ ജയിക്കും എന്നത് തീര്‍ച്ചയാണ്. അധാര്‍മ്മികരായ രാജാക്കന്മാര്‍ക്ക് വിജയം ഉണ്ടാവുകയില്ല.’

എന്നാല്‍ മനോരമ സന്തോഷത്തോടെ പറഞ്ഞത് തനിക്ക് രാജ്യമൊന്നും വേണ്ട എന്നാണ്. ‘അങ്ങേയ്‌ക്ക് മംഗളം ഭവിക്കട്ടെ.

അയോദ്ധ്യ വീണ്ടെടുത്ത് എന്റെ മകന്‍ ഇങ്ങെത്തും എന്നെനിക്കുറപ്പുണ്ട്. ഞങ്ങളെ മടങ്ങാന്‍ അനുവദിക്കുക. ജഗദംബികയെ സദാ പൂജിക്കുന്ന എനിക്ക് ഭയമില്ല. മറ്റൊരാഗ്രഹങ്ങളും എനിക്കില്ല.’ അമൃതസമാനമായ വാക്കുകള്‍ പരസ്പരം പറഞ്ഞു സന്തോഷചിത്തരായി അവര്‍ ആ രാത്രി അവിടെക്കഴിഞ്ഞു.

രാവിലെതന്നെ രാജാക്കന്മാര്‍ വിവാഹവൃത്താന്തം മനസ്സിലാക്കി. ‘രാജാക്കന്മാര്‍ക്ക് കളങ്കമാണ് സുബാഹു. യോഗ്യതയില്ലാത്തവന് കന്യാദാനം ചെയ്ത അവനെയും, കുമാരിയേയും, ആ ബാലനെയും കൊന്നുകളഞ്ഞ് അവന്റെ സ്വത്തും നമുക്ക് കൈയ്‌ക്കലാക്കാം. അല്ലാതെ നാണംകെട്ട് വെറും കൈയോടെ നാമെങ്ങനെ മടങ്ങിപ്പോകും? അതാ ആ കേള്‍ക്കുന്നത് വിവാഹാഘോഷത്തിന്റെ ഭേരിയും വേദമന്ത്രങ്ങളും ഒക്കെയല്ലേ? നമ്മളെയെല്ലാം പറ്റിച്ചിട്ട് സുബാഹു പുത്രിയെ ആ സുദര്‍ശനന് നല്‍കി.

ഇനിയിപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ ആലോചിച്ചു തീരുമാനിക്കണം.’ ഇങ്ങനെ രാജാക്കന്മാര്‍ സംസാരിച്ചു നില്‍ക്കവേ, സുബാഹു വന്ന് അവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു. രാജാക്കന്മാര്‍ മൗനമലംബിച്ചു നിന്നതേയുള്ളു. കൈകൂപ്പി സുബാഹു അവരെ വിവാഹസദ്യ കഴിക്കാനായി ക്ഷണിച്ചു. ‘കുമാരി ആ രാജകുമാരനെത്തന്നെ വേണമെന്ന പിടിവാശിയിലായിപ്പോയി. ഞാനെന്തുചെയ്യാന്‍. മഹാന്മാരായ നിങ്ങള്‍ ക്ഷമിക്കണം.’.

‘ഞങ്ങള്‍ക്ക് ഊണെല്ലാം മതിയായി.

നീ നിന്റെ വീട്ടിലേയ്‌ക്ക് മടങ്ങിപ്പോയി സ്വന്തം കാര്യങ്ങള്‍ നടത്തിക്കൊള്ളുക. രാജാക്കന്മാരെല്ലാം മടങ്ങുകയാണ്’, എന്നവര്‍ ക്രുദ്ധരായി പറഞ്ഞു. അവരിനി എന്തൊക്കെ വരുത്തിവയ്‌ക്കും എന്നറിയാതെ സുബാഹു കൊട്ടാരത്തിലേയ്‌ക്ക് മടങ്ങി. രാജാവ് പോയപ്പോള്‍ കുമാരനെ കൊന്നുകളഞ്ഞ് കുമാരിയെ തട്ടിക്കൊണ്ടു പോവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ചിലര്‍ പറഞ്ഞത്, ‘ആ കുമാരനെ കൊന്നിട്ടെന്തു കാര്യം? നമുക്കീ കോലാഹലമൊക്കെ ആസ്വദിച്ചു സദ്യയും ഉണ്ട് സാവധാനം മടങ്ങിയാല്‍ പോരേ?’ എന്നായിരുന്നു. രാജാക്കന്മാര്‍ വിവാഹാഘോഷത്തിനു വഴിതടയാന്‍ തയ്യാറായി അവിടെത്തന്നെ നിന്നു. സുബാഹുവാകട്ടെ തന്റെ കര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.