Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെക്‌സിക്കന്‍ തിരമാലകളില്‍ മുങ്ങി ഉറുഗ്വെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 09:27 pm IST
in Football

അരിസോണ: മെക്‌സിക്കന്‍ തിരമാലകള്‍ ആഞ്ഞടിച്ചപ്പോള്‍ കരുത്തരായ ഉറുഗ്വെക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്നലെ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മെക്‌സിക്കോ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ തകര്‍ത്തുവിട്ടത്.

പലപ്പോഴും പരുക്കനായി മാറിയ കളിയില്‍ റഫറി രണ്ട് ചുവപ്പുകാര്‍ഡും 7 മഞ്ഞക്കാര്‍ഡുകളും പുറത്തെടുത്തു. മെക്‌സിക്കോക്ക് വേണ്ടി ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസും ഹെക്ടര്‍ ഹെരേരയും ലക്ഷ്യം കണ്ടപ്പോള്‍ അവരുടെ ആദ്യഗോള്‍ ഉറുഗ്വെ താരം ആല്‍വാരോ പെരേരയുടെ ദാനമായിരുന്നു. ഡീഗോ ഗോഡിനാണ് ഉറുഗ്വെയുടെ ആശ്വാസ ഗോള്‍ നേടിയത്. പരിക്കിന്റെ പിടിയിലായ ലൂയി സുവാരസിന്റെ അഭാവം ഉറുഗ്വെനിരയില്‍ നിഴലിച്ചുനിന്നു.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മെക്‌സിക്കോ ഉറുഗ്വെയേക്കാള്‍ മുന്നിലായിരുന്നു. കളി തുടങ്ങി നാലാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ മെക്‌സിക്കോ ലീഡ് നേടുകയും ചെയ്തു. സ്വന്തം പകുതിയില്‍ നിന്ന് നീട്ടി നല്‍കിയ പാസ് ഇടതുവിംഗില്‍ കളിക്കുകയായിരുന്ന ഗ്വാര്‍ഡാഡെ പിടിച്ചെടുത്തശേഷം പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഹെരേരയെ ലക്ഷ്യമാക്കി ക്രോസ് നല്‍കി.

ഹെഡ്ഡറുതിര്‍ക്കാന്‍ ഹെരേരയും ക്ലിയര്‍ ചെയ്യാന്‍ പെരേരയും ഉയര്‍ന്നുചാടിയെങ്കിലും ഹെരേരയുടെ തലയില്‍ത്തട്ടിയ പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു.

അപ്രതീക്ഷിതമായി ലീഡ് ലഭിച്ചതോടെ മെക്‌സിക്കന്‍ താരങ്ങള്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി. തുടര്‍ന്ന് നിരവധി അവസരങ്ങളും അവര്‍ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ജാവിയര്‍ അക്യുനോയുടെ മികച്ചൊരു ഷോട്ട് ഉറുഗ്വെ ഗോളി മുസ്‌ലേര ഉജ്ജ്വലമായി കയ്യിലൊതുക്കി.

ഇതിനിടെ ഉറുഗ്വെയും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിക്ക് ലക്ഷ്യം പിഴച്ചതോടെ ആദ്യപകുതിയില്‍ സമനിലയെന്ന സ്വപ്‌നവും പൊലിഞ്ഞു. മുപ്പതാം മിനിറ്റില്‍ എഡിസണ്‍ കവാനി തുറന്നെടുത്ത അവസരം മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ അല്‍ഫ്രെഡൊ ടലവേരയില്‍ അവസാനിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പായി രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് മാത്യാസ് വെസിനൊ പുറത്തായതും ഉറുഗ്വെക്ക് കനത്ത തിരിച്ചടിയായി. ഇതോടെ പത്തുപേരായി ചുരുങ്ങിയ ഉറുഗ്വെ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തു.

രണ്ടാം പകുതിയിലും മെക്‌സിക്കോ തിരമാലകണക്കെ ആഞ്ഞടിച്ചു. ഒപ്പം സമനിലക്കായി ഉറുഗ്വെയും പൊരുതിയതോടെ മത്സരം ആവേശകരമായി.

58-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഡീഗോ ഗോഡിന്‍ മെനഞ്ഞെടുത്ത അവസരം കവാനിയുടെ കാലിലൂടെ റോളനിലെത്തി. എന്നാല്‍ ഡീഗോ റോളന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ സമനില ഗോളിനായുള്ള ഉറുഗ്വായുടെ ശ്രമം കൂടുതല്‍ ശക്തമായി. ഒപ്പം കളി പരുക്കനാവുകയും ചെയ്തു. പലപ്പോഴും കയ്യാങ്കളിയുടെ വക്കിലുമെത്തി. 73-ാം മിനിറ്റില്‍ മെക്‌സിക്കോയ്‌ക്കും ഒരാളെ നഷ്ടമായി. രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ഗ്വാര്‍ഡാഡെയാണ് പുറത്തുപോയത്. തൊട്ടുപിന്നാലെ ഉറുഗ്വെ സമനില കണ്ടെത്തുകയും ചെയ്തു.

ആന്ദ്രെ ഗ്വാര്‍ഡാഡെക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതിനൊപ്പം ഉറുഗ്വെക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. കാര്‍ലോസ് ആന്ദ്രെ സാഞ്ചസ് എടുത്ത ഫ്രീകിക്കിന് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഉറുഗ്വെ നായകന്‍ ഡീഗോ ഗോഡിന്‍ തലവെച്ചപ്പോള്‍ ബുള്ളറ്റ് വേഗത്തില്‍ വലയില്‍ പതിച്ചു (1-1).

എന്നാല്‍ കളി അവസാന മിനിറ്റുകളിലേക്ക് നീങ്ങിയതോടെ മെക്‌സിക്കോ ആക്രമണം ശക്തമാക്കി. 85-ാം മിനിറ്റില്‍ ഉറുഗ്വായെ ഞെട്ടിച്ച് ക്യാപ്റ്റന്‍ റാഫ മാര്‍ക്വെസ് മെക്‌സിക്കോയെ മുന്നിലെത്തിച്ചു. ഒരു കോര്‍ണറിനൊടുവിലായിരുന്നു മാര്‍ക്വേസിന്റെ ഗോള്‍. മാര്‍ക്വേസ് വെടിയുണ്ട കണക്കെ പായിച്ച ഷോട്ടിന് മുന്നില്‍ ഉറുഗ്വെ ഗോളിക്ക് മറുപടിയുണ്ടായില്ല.

കളി ഇഞ്ചുറി സമയത്തേക്ക് കടന്നതോടെ മെക്‌സിക്കോ മൂന്നാം ഗോളും നേടി. ഇത്തവണ റൗള്‍ സിമ്മന്‍സിന്റെ പാസ്സില്‍ നിന്ന് ഹെക്ടര്‍ ഹെരേരയാണ് ഹെഡ്ഡറിലൂടെ മെക്‌സിക്കോക്കായി വല കുലുക്കിയത്.

ഹൂസ്റ്റണില്‍ വെള്ളിയാഴ്ച രാവിലെ 7.30ന് വെനിസ്വേലക്കെതിരെയാണ് മെക്‌സിക്കോയുടെ അടുത്ത മത്സരം. അന്നുതന്നെ പുലര്‍ച്ചെ അഞ്ചിന് ലെവിസ് സ്‌റ്റേഡിയത്തില്‍ ഉറുഗ്വെയുടെ എതിരാളികള്‍ ജമൈക്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.