Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റീന-ചിലി (നാളെ രാവിലെ 7.30ന്) കോപ്പയില്‍ ക്ലാസ്സിക്ക് പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 08:13 pm IST
in Football

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ നാളെ ക്ലാസ്സിക്ക് പോരാട്ടം. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ച അര്‍ജന്റീനയും ചിലിയുമാണ് ഗ്രൂപ്പ് ഡിയിലെ സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ കീഴടക്കി ചരിത്രത്തിലാദ്യമായി ചിലി കോപ്പ അമേരിക്ക ചാമ്പ്യന്മാരായിരുന്നു. ഈ പരാജയത്തിന് പകരം വീട്ടുക എന്നതാണ് മെസ്സിപ്പടയുടെ ലക്ഷ്യം.

കരുത്തുറ്റ താരനിരയുമായാണ് ഇരുടീമുകളും ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്. രണ്ട് ദശകത്തിലേറെയായി നേരിടുന്ന കിരീടവരള്‍ച്ചക്ക് വിരാമമിടുക എന്നതുതന്നെയാണ് ഇക്കുറി അര്‍ജന്റീനയുടെ ലക്ഷ്യം. കഴിഞ്ഞ ലോകകപ്പിലും അര്‍ജന്റീന ഫൈനലില്‍ ജര്‍മ്മനിയോട് പരാജയപ്പെട്ടിരുന്നു. 20ഢ4, 2008 ഒളിമ്പിക്‌സുകളിലും 2003ലെ പാന്‍ അമേരിക്കന്‍ ഗെയിംസിലും ചാമ്പ്യന്മാരായതൊഴിച്ചാല്‍ അര്‍ജന്റീനക്ക് ഏറെ നേട്ടങ്ങളൊന്നുമില്ല. ഒരു വര്‍ഷത്തിനുശേഷം കോപ്പയില്‍ ഇവര്‍ വീണ്ടും ഏറ്റുമുട്ടുകയാണ്. ഇത്തവണ ആര്‍ക്കാണ് വിജയമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ പോലെ സമ്പന്നമാണ് അര്‍ജന്റീനയുടെ നിര. കാര്‍ലോസ് ടെവസിന്റെ അഭാവം മുന്നേറ്റനിരയില്‍ ഉണ്ടെങ്കിലും ചാമ്പ്യന്‍ഷിപ്പ് ജയിക്കാന്‍ ശേഷിയുള്ളവരാണ് ടീമിലെ മറ്റുള്ളവര്‍. മെസ്സി പരിക്കിന്റെ പിടിയിലാണെന്നതാണ് അര്‍ജന്റീനക്ക് ഏറ്റവും വലിയ തിരിച്ചടി. എന്നാല്‍ കഴിഞ്ഞ ദിവസം മെസ്സി ഒറ്റയ്‌ക്ക് പരിശീലനത്തിനിറങ്ങിയിരുന്നു. എങ്കിലും ഇന്ന് കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിവീരന്‍ സെര്‍ജിയോ അഗ്യൂറോ, നാപ്പോളിയുടെ ഗൊണ്‍സാലോ ഹിഗ്വയിന്‍ എന്നിവര്‍ക്കൊപ്പം എസിക്വല്‍ ലാവേസിയും ചേരുന്നതോടെ അവരുടെ പ്രഹരശേഷി അളക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

മധ്യനിരയും സമ്പന്നമാണ്. പിഎസ്ജിയുടെ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയ കളംനിറഞ്ഞു കളിച്ചാല്‍ മുന്നേറ്റനിരക്കാര്‍ക്ക് പന്ത് കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. ഒപ്പം ബാഴ്‌സയുടെ ജാവിയര്‍ മഷ്‌റാനോ, ഇന്റര്‍മിലാന്റെ എവര്‍ ബനേഗ, അത്‌ലറ്റികോ മാഡ്രിഡിന്റെ അഗസ്റ്റൂസോ ഫെര്‍ണാണ്ടസ്, ലാസിയോയുടെ ലൂക്കാസ് ബിഗ്ലിയ, പിഎസ്ജിയുടെ ഹാവിയര്‍ പിസ്‌തോറെ, ടോട്ടനം താരം എറിക് ലമേല തുടങ്ങിയവരാണ് മധ്യനിരയിലെ കരുത്തര്‍. കരുത്തുറ്റ പ്രതിരോധവും അവര്‍ക്ക് സ്വന്തം.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിക്കോളാസ് ഒട്ടമെന്‍ഡി, യുണൈറ്റഡിന്റെ മാര്‍ക്കോസ് റോജോ, എവര്‍ട്ടന്റെ റാമിറോ ഫ്യൂണ്‍ സ്‌മോറി, റിവര്‍പ്ലേറ്റിന്റെ ഗബ്രിയേല്‍ മെര്‍ക്കാഡോ, ജോനാഥന്‍ മൈദാന, ഫിയോറന്റീനയുടെ ഫാകുന്‍ഡോ റോന്‍കാഗ്ലിയ എന്നിവരാണ് പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലക്ക് മുന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെര്‍ജിയോ റൊമേറോയും ഇറങ്ങുമ്പോള്‍ ചിലി മുന്നേറ്റനിരക്ക് പണികൂടും.

അതേസമയം മെസ്സിയെ പൂട്ടുക എന്നതായിരിക്കും ചിലിയുടെ തന്ത്രം. മെസ്സിയെ പൂട്ടാന്‍ കഴിഞ്ഞാല്‍ അവരുടെ താളം തെറ്റിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലില്‍ അവര്‍ തെളിയിച്ചതുമാണ്. ആഴ്‌സണല്‍ താരം അലക്‌സിസ് സാഞ്ചസും ഹോഫന്‍ഹിം താരം എഡ്വേര്‍ഡോ വര്‍ഗാസും ലോകോത്തര സ്‌ട്രൈക്കര്‍മാര്‍. ഒപ്പം അറ്റ്‌ലാന്റയുടെ മൗറിഷ്യോ പിനില്ലയും.

മധ്യനിരയിലെ സൂപ്പര്‍താരം ബയേണിന്റെ അര്‍ട്ടുറോ വിദാല്‍ തന്നെ. ഒപ്പം സെല്‍റ്റയുടെ പാബ്ലോ ഹെര്‍ണാണ്ടസും മാഴ്‌സലോ ഡയസും ബയേര്‍ ലെവര്‍ക്യുസന്റെ ചാള്‍സ് അരാന്‍ഗ്വിസും ബൊലോഗ്‌നയുടെ എറിക് പുള്‍ഗാറും മികച്ചവര്‍. ഗോള്‍വലക്ക് മുന്നില്‍ രാജ്യാന്തര ജേഴ്‌സിയില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സ ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ. എസ്പാനിയോളിന്റെ എന്‍സോ റോക്കോയും മാഴ്‌സെലോയുടെ മൗറീഷ്യോ ഇസ്‌ല, ഇന്റര്‍മിലാന്‍ താരവും ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ഗാരി മെഡല്‍, സാവോപോളയുടെ യൂജിനോ മെന, ചിലിയന്‍ ലീഗില്‍ കളിക്കുന്ന ഗൊണ്‍സാലോ ജാറ, ജോസെ പെഡ്രോ എന്നിവരാണ് പ്രതിരോധനിര താരങ്ങള്‍.

എന്നാല്‍ കണക്കുകളില്‍ അര്‍ജന്റീന ഏറെ മുന്നിലാണ്. 1910-ല്‍ തുടങ്ങിയ പോരാട്ടങ്ങളില്‍ ഇരുടീമുകളും ഇതുവരെ 87 തവണ ഏറ്റുമുട്ടി. ഇതില്‍ 58 എണ്ണത്തില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ മാത്രമാണ് ചിലി വിജയം കണ്ടത്. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍.

2018 ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇരുടീമുകളും പോരാടിയപ്പോള്‍ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനക്ക്. കഴിഞ്ഞ കോപ്പ അമേരിക്കക്കുശേഷം ചിലിയുടെ പ്രകടനം മോശമാണ്. അവസാനം കളിച്ച അഞ്ച് കൡകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്. അതേസമയം അര്‍ജന്റീനയാകട്ടെ അവസാന അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ടിട്ടില്ല.

നാല് വിജയവും അവര്‍ നേടി.

കഴിഞ്ഞ കോപ്പയിലെ വിജയത്തുടര്‍ച്ചക്ക് ചിലിയും പകരം വീട്ടാന്‍ അര്‍ജന്റീനയും ഇറങ്ങുമ്പോള്‍ പൊടിപാറും പോരാട്ടത്തിനായിരിക്കും ലെവിസ് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് നടക്കുന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പനാമ ബൊളീവിയയെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.