Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യക്തമായ വിവരങ്ങളില്ലാതെ പോലീസ് വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 08:52 pm IST
in Pathanamthitta

പത്തനംതിട്ട: നിര്‍മ്മാണ മേഖലയിലടക്കം വിവിധ ജോലികള്‍ക്കായി കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്കുകളോ വിവരങ്ങളോ ശേഖരിക്കാന്‍ കഴിയാത്തത് പോലീസിന് തലവേദനയാകുന്നു. ജോലിതേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് നാട്ടുകാരിലും ഭീതിയുളവാകുന്നു. ദിനംപ്രതി ആയിരക്കണക്കിന് തൊഴിലാളികളാണ് വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നത്. ഇവര്‍ക്ക് സ്ഥിരമായ താമസ സൗകര്യങ്ങളുമില്ല. കരാറുകാര്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന താല്‍ക്കാലിക സംവിധാനങ്ങളില്‍ ഞെഞ്ഞി ഞെരുങ്ങിയാണ് ഇവര്‍ കഴിയുന്നത്. പ്രാഥമിക കൃത്യങ്ങള്‍ പോലും സുഗമമായി നിര്‍വ്വഹിക്കാന്‍ ഇടയില്ലാത്ത വിധമുള്ള ഇവരുടെ ജീവിതം പലയിടത്തും യാതനാപൂര്‍ണ്ണമാണ്. അതേ സമയം കൊടുംകുറ്റവാളികളടക്കമുള്ള ക്രിമിനലുകളും ഒളിത്താവളങ്ങളായി ഈ മേഖലകളെ ഉപയോഗിക്കുന്നുണ്ട്. ഇവരാണ് മോഷണവും കൊലപാതകവും പീഡനവുമടക്കമുള്ള ക്രൂരകൃത്യങ്ങള്‍ നടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവരെ ജോലിക്ക് കൊണ്ടുവരുന്ന കരാറുകാരനും ഇവരുടെ ജീവിത പശ്ചാത്തലത്തെപ്പറ്റി വ്യക്തമായ ധാരണകളില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി ഇവിടെ എത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ പോലീസിനെ അറിയിക്കണെമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും മിക്ക കരാറുകാരും ഇത് പാലിക്കുന്നില്ലെന്ന് പോലീസുംപറയുന്നു. ഓരോ ദിവസവും തൊഴിലാളികളുടെ പണിസ്ഥലം മാറുന്നതിനാല്‍ ഇവരുടെ വ്യക്തമായ കണക്കെടുപ്പ് സാധിക്കുന്നില്ലെന്നും പോലീസ് പറയുന്നു.

ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ മാത്രമല്ല ഹോട്ടലുകളിലും മറ്റ് വ്യാപാര ശാലകളിലുമൊക്കെ ഇതര സംസ്ഥാനത്തുനിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളില്‍ അധികവും. ബംഗാളില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോഴും ഇവരില്‍ ഭൂരിപക്ഷം പേരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഇതു സംബന്ധിച്ച് പോലീസിനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മിക്കവരും ഭാരതത്തിലെ തിരിച്ചറിയല്‍ കാര്‍ഡുകളും സൂക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശില് നിന്നും നുഴഞ്ഞു കേറുന്നവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ച് ആസൂത്രിതമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നുണ്ടോ എന്ന ആശങ്കയും പോലീസ് പങ്കുവെയ്‌ക്കുന്നു. ഇത്തരത്തില്‍ ബംഗ്ലാദേശില്‍ നിന്നെത്തുന്നവര്‍ ക്രൂരന്മാരും എന്ത് ഹീന കൃത്യം ചെയ്യുന്നതിലും യാതൊരു മടിയും ഇല്ലാത്തവരാണെന്നും സ്ത്രീകളം ഏറ്റവും ക്രൂരമായി ഉപദ്രവിക്കുന്നവരാണെന്നുമാണ് പറയപ്പെടുന്നത്. ഗള്‍ഫ് നാടുകളില്‍ പോലും ഇത്തരക്കാരുടെ അക്രമം വര്‍ദ്ധിക്കുന്നതായി ഇവിടെ നിന്നും മലയാളികള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ച് അവരില്‍ നിന്നും വാടക ഈടാക്കുന്നവരും ജില്ലയിലെ മിക്ക ടൗണുകളിലുമുണ്ട്. കൂട്ടമായി താമസിക്കുന്ന ഇവര്‍ നാട്ടില്‍ പലയിടത്തും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതായും പരാതികള്‍ ഉയരുന്നു. കോന്നിയില്‍ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്‌ക്കയായ വീട്ടമ്മയെ ദിവസങ്ങളോളം നിരീക്ഷിക്കുകയും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ രാത്രിയില്‍ പുറത്തിറങ്ങിയ ഇവരെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സംഭവമാണ് ഏറ്റവും ഒടുവില്‍ ഇത്തരക്കാരുടെ ക്രൂരകൃത്യമായി വെളിച്ചത്തുവന്നത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുന്നതും ഇവരുടെ രീതിയാണത്രേ. ഇവിടെ വന്ന്‌പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളെപ്പറ്റി വ്യക്തമായ ധാരണയോ കണക്കുകളോ പോലീസിന് ഇല്ലാത്തതും ജനങ്ങള്‍ക്കിടയില്‍ ആശങ്കപരത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.