Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൂപ (കിണര്‍) ശാസ്ത്രം ഇങ്ങനെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 08:16 pm IST
in Samskriti

ശാസ്ത്ര (വാസ്തു) വിശ്വാസികളില്‍ ചില സുഹൃത്തുക്കള്‍ക്ക് സംശയം, വീടിന്റെ കിണര്‍ ശരിയായ സ്ഥാനത്താണോ? കിണര്‍, ജലാശയം(കുളം) നിര്‍മ്മിച്ചിരിക്കുന്നതു ഗൃഹവാസികള്‍ക്ക് അനുഗ്രഹദായകമായ ഇടത്താണോ? ഇത്തരം ചോദ്യങ്ങള്‍ക്കുളള കുറിയ്‌ക്കു കൊളളുന്ന മറുപടി, വാസ്തുശാസ്ത്രത്തിന്റെ ആധികാരികഗ്രന്ഥങ്ങളില്‍ ഒന്നായ “മനുഷ്യാലയ ചന്ദ്രിക” യെ ആധാരമാക്കി കഴിയുന്നത്ര ലളിതമായി ഇവിടെ വിശദീകരിക്കുന്നു.

മലയാളരാജ്യത്തിന്റെ മദ്ധ്യദേശങ്ങളില്‍ മനുഷ്യാലയ നിര്‍മ്മാണത്തില്‍ കയ്യില്‍ രുദ്രാക്ഷമണിഞ്ഞ ശില്പ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചു വരുന്ന പ്രമാണഗ്രന്ഥമായ മനുഷ്യാലയ ചന്ദ്രിക” യില്‍ നിന്നുള്ള വിവരങ്ങളാണ് താഴെ:

വടക്ക് കിഴക്കേ കോണിലുളള മീനരാശി സ്ഥാനമാണ് കിണറിന്റെ പ്രധാന സ്ഥാനമായി കണക്കാക്കുന്നത്. അത് ഗൃഹത്തില്‍ സര്‍വ സമൃദ്ധി ഉണ്ടാക്കും. ആ കോണില്‍ നിന്ന് തെക്ക് ഭാഗത്തേയ്‌ക്കുളള മേടം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്‌ക്കുളള കുംഭം രാശിയിലും കിണര്‍ ഉണ്ടായാല്‍ ഐശ്വര്യപ്രദമാണ്.

തെക്ക് ഭാഗത്തേക്കുളള ഇടവം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്‌ക്കുളള മകരം രാശിയിലും കിണര്‍ മദ്ധ്യമഫലം തരുന്നു. ബ്രഹ്മപദത്തിന്റെ വടക്ക് കിഴക്കേ കോണില്‍ കര്‍ണ്ണസൂത്രത്തിന്റെ ഇരുഭാഗത്തും കിണര്‍ അത്യുത്തമം ആകുന്നു. കര്‍ണ്ണസൂത്രത്തിന്റെ ഇരുഭാഗങ്ങളില്‍ ഉളള പദങ്ങള്‍ “ആപന്‍”., “ആപവത്സന്‍”. എന്നിവയാണ്. തെക്ക് പടിഞ്ഞാറെ കോണില്‍ “ഇന്ദ്രജയന്‍”. (ഇന്ദ്രജിത്ത്) എന്ന പദത്തിലും നേരെ പടിഞ്ഞാറ് “വരുണ”പദത്തിലും കിണര്‍ ശുഭമായി കണ്ടിട്ടുണ്ട്.

വിശദീകരണം

കിണര്‍ കുഴിയ്‌ക്കാന്‍ ഏറ്റവും പറ്റിയത് മീനംരാശി, കിഴക്ക് വശത്ത് മേടം ഇടവം രാശികളും, വടക്ക് വശത്ത് മകരം കുംഭം രാശികളുമാണ്. ഈ അഞ്ചുരാശികളിലെ കിണര്‍ പതിവുളളൂ (ശാസ്ത്രം പറയുന്നു). ഈ കാര്യത്തില്‍ വീടിന്റെ ദര്‍ശനം പരിഗണിക്കേണ്ടതില്ല. വീടിന്റെ വാസ്തുമണ്ഡലം വിട്ടിട്ടുളള ഭാഗങ്ങളില്‍ ആ ഭൂമിയുടെ രാശി നോക്കി കിണര്‍ നിര്‍മ്മിയ്‌ക്കാവുന്നതാണ്.

അപ്പോള്‍ വാസ്തുമണ്ഡലത്തിനുളളിലെ വീടിനെ പരിഗണിക്കേണ്ടതില്ല.

കിണര്‍ അടുക്കളയോട് അടുത്ത് വരുന്നത് നല്ലതാണ്. പക്ഷെ അടുക്കള അഗ്നിപദത്തില്‍ (തെക്ക് കിഴക്ക് കോണ്‍), വായു പദത്തില്‍ (വടക്ക് പടിഞ്ഞാറ് കോണ്‍) എന്നിവയിലാണ് എങ്കില്‍ കിണര്‍ അതിന് സമീപം പാടില്ല. പഴയ തറവാടുകളില്‍ അടുക്കള വീടിനുളളില്‍ നിന്ന് വെളളം കോരാവുന്ന വിധത്തില്‍ കിണര്‍ നിര്‍മ്മിച്ചിരിയ്‌ക്കുന്നതിന്റെ യുക്തി ഇതില്‍ നിന്ന് മനസ്സിലാക്കാം.

ശാസ്ത്രം വേണ്ട വിധത്തില്‍ അഭ്യസിച്ചിട്ടില്ലാത്തവര്‍ വാദിക്കുന്നത് കേള്‍ക്കാം, തെക്ക് പടിഞ്ഞാറ് വശത്തും, പടിഞ്ഞാറ് വശത്തും കിണര്‍ പാടില്ല എന്ന്, അത് തെറ്റാണ്.

പടിഞ്ഞാറ് വശത്ത് തെക്ക് പടിഞ്ഞാറിന് അടുത്തായി വാസ്തുമണ്ഡലത്തില്‍ ഒരു പദമാണ് ഇന്ദ്രജിത്ത് പദം. ഇവിടെ കിണര്‍ ആകാം എന്ന് “മനുഷ്യാലയ ചന്ദ്രിക”വ്യക്തമായി സൂചനകള്‍ തരുന്നത് പ്രമാണത്തില്‍ നിന്ന് വ്യക്തമാണ്. പക്ഷെ ചെറിയ പറമ്പുകളില്‍ ഇന്ദ്രജിത്ത് പദം കൃത്യമായി സ്ഥാനനിര്‍ണ്ണയം ചെയ്യുക എളുപ്പമല്ല. സ്ഥാനം അല്പം ഒന്ന് നീങ്ങിയാല്‍ പിഴച്ചുപോകും. അതുകൊണ്ട് കേരളത്തില്‍ ഇന്ന് ജീവിച്ചിരിയ്‌ക്കുന്ന വാസ്തു വിദഗ്ധര്‍ ആരും അത്തരം ഒരു അപകടസാദ്ധ്യതയിലേയ്‌ക്ക് പോകില്ല. മകരം, കുംഭം, മീനം, മേടം, ഇടവം രാശികള്‍ തന്നെ സ്വീകരിക്കുന്നു. വെള്ളമുള്ളിടത്ത് സ്ഥാനമില്ല എങ്കില്‍ വെള്ളമുള്ളിടത്ത് കിണര്‍ കുഴിയ്‌ക്കാം. പക്ഷെ അപ്രകാരം ചെയ്യുന്നുവെങ്കില്‍ കിണറിരിക്കുന്ന ഭൂമിയെ വേറൊരു ഭൂമിയായി ദീര്‍ഘചതുരം, സമചതുരം ഇതില്‍ ഏതെങ്കിലും ഖണ്ഡമായി തിരിക്കുക.

അപ്രകാരം ചെയ്യാനുള്ള സ്ഥലവിസ്തൃതി ഉണ്ടാകണം എന്ന് മാത്രം. എത്ര വിദഗ്ധമായാണ് മനുഷ്യാലയ ചന്ദ്രിക ദോഷപരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന് ഇപ്പോള്‍ മനസിലാക്കിയിരിക്കുമല്ലോ ? പക്ഷെ ശ്രമകരമായ സ്ഥാനനിര്‍ണ്ണയത്തിനും, ദോഷപരിഹാരത്തിനും, ദോഷമേകി നില്‍ക്കുന്ന കിണര്‍ വിധിപ്രകാരം മൂടുന്നതിനും വാസ്തു വിദഗ്ധന്റെ സഹായം തേടുന്നതിനാണ് ശാസ്ത്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഗ്നികോണില്‍ കിണര്‍ പാടില്ല എങ്കിലും അഗ്നി കോണിനടുത്തുളള അന്തരീക്ഷപദത്തിലും കിണര്‍ ആകാം എന്നും കിണറിന് പറ്റിയ സ്ഥാനങ്ങള്‍ എല്ലാം തന്നെ കുളങ്ങള്‍ക്കും പറ്റിയതാണ് എന്നും സൂചനകള്‍ നല്‍കിക്കൊണ്ട് “കൂപം ശോഭന അന്തരീക്ഷക പദേ . . .” എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ മനുഷ്യാലയ ചന്ദ്രിക വിശദീകരിക്കുന്നു. ശ്ലോകങ്ങള്‍/പ്രമാണങ്ങള്‍ ആവര്‍ത്തിക്കാതെ ആശയം വിശദീകരിയ്‌ക്കാം. ശ്ലോകത്തില്‍ വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

കിഴക്ക് പുറത്ത് ഇന്ദ്രപദത്തിലും, നേരെ വടക്ക് അകത്ത് രണ്ട് പദങ്ങള്‍ കൂടിയുളള മഹീന്ദ്രപദത്തിലും, പടിഞ്ഞാറ് പുറത്ത് വരുണ പദത്തിലും, വടക്ക് സോമപദത്തിലും, ഈശാന പദത്തിലും, അതിന്റെ തെക്ക് മേഷരാശിപദത്തിലും കുളം നിര്‍മ്മിയ്‌ക്കാവുന്നതാണ്.

വായനക്കാര്‍ അറിയേണ്ടത് ഇത്രമാത്രം. കിണറിന്റെ സ്ഥാനം കണ്ടെത്തിയ ഇടങ്ങളിലെല്ലാം ജലലഭ്യത അനുസരിച്ച് കുളങ്ങള്‍ക്കും സ്ഥാനമുണ്ട്. ഒരു വസ്തുവില്‍ കിണറായോ, കുളമായോ പല ഇടങ്ങളിലും ജലാശയങ്ങള്‍ ഉണ്ടാകുന്നത് അത്രയും നന്ന് എന്ന് മനുഷ്യാലയ ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു. പക്ഷെ സ്ഥാനനിര്‍ണ്ണയം ആവശ്യമാണ് എന്ന് മാത്രം.

ദോഷഫലങ്ങള്‍

നിരൃതി കോണില്‍ (കന്യാകോണില്‍) കിണര്‍ കുഴിച്ചാല്‍ ബാലമരണമാണ് ഗ്രന്ഥം പറയുന്നത്. “…പുനരത്രകൂപ ഖനനം” എന്ന പ്രയോഗം കൊണ്ട് പുരപണിയുന്നതിന് മുന്‍പ് ഉണ്ടാക്കിയ കിണറാണെങ്കില്‍ ദോഷമില്ല എന്ന് അര്‍ത്ഥം മനുഷ്യാലയ ചന്ദ്രിക തരുന്നു. എങ്കിലും കിണര്‍ ചില സ്ഥാനങ്ങളില്‍ പാടില്ലാ എന്ന് ഗ്രന്ഥത്തില്‍ പറയുന്നത് കൊണ്ട് ഭാഗ്യപരീക്ഷണം അരുതേ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം ഇവിടെ സൂചിപ്പിക്കുന്നു. വടക്ക് പടിഞ്ഞാറ് വായുകോണില്‍ കിണറ് കുഴിച്ചാല്‍ സ്ത്രീനാശം വരുന്നതാണ്.

പുരയുടെ അഗ്നികോണില്‍ കിണര്‍ കുഴിക്കരുത്, കുളവും ഉണ്ടാക്കരുത്. ആയത് അഗ്നിഭയം പ്രദാനം ചെയ്യും. പുരയുടെ തെക്ക് ഭാഗത്തെ കിണറും ഫലം നല്‍കുന്നത് അപ്രകാരം തന്നെ. ഗ്രാമങ്ങളും, പട്ടണങ്ങളും രൂപകല്‍പ്പന ചെയ്യുമ്പോഴും (ഇപ്പോഴത്തെ വില്ലകള്‍ ഇത്തരത്തിലെ ചെറിയ ഗ്രാമ സംവിധാനമായി കണക്കാക്കാം) തെക്ക് ഭാഗത്ത്, കുളം, കിണര്‍, താമര/ആമ്പല്‍ പൊയ്‌കകള്‍ എന്നിവ പാടില്ല. അപ്രകാരം വീടിനോട് ചേര്‍ന്ന ഇടങ്ങളില്‍ പൂങ്കാവനവും, സര്‍പ്പക്കാവും ഉണ്ടാക്കരുത് എന്ന് സൂചനയോടെയാണ് മനുഷ്യാലയ ചന്ദ്രികയില്‍ കൂപഭാഗം അവസാനിയ്‌ക്കുന്നത്.

വാസ്തുശാസ്ത്രത്തില്‍ കിണറിന് നല്‍കുന്ന പ്രാധാന്യം ചിന്തിക്കേണ്ടത് തന്നെയാണ്. കിണര്‍ തെറ്റായ സ്ഥാനത്ത് വന്നാല്‍ ആരോഗ്യകരമായ ദോഷങ്ങളാണ് “മനുഷ്യാലയ ചന്ദ്രിക” യില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എങ്കിലും ചിലയിടങ്ങളില്‍ ധനസംബന്ധമായ വീഴ്ചയേയും സൂചിപ്പിക്കുന്നു. മനുഷ്യാരോഗ്യത്തിനും, ഐശ്വര്യത്തിനും, ഗൃഹവാസികളുടെ സമ്പന്നതയ്‌ക്കും “മനുഷ്യാലയ ചന്ദ്രിക” നല്‍കുന്ന നിഷ്‌കര്‍ഷ എന്ത് എന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കിത്തരുന്നതിന് ഒരു പരിധിവരെ എനിയ്‌ക്ക് സാധിച്ചു എന്ന വിശ്വാസത്തോടെ അടുത്ത ലക്കത്തില്‍ . . .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Article

ഇത്രയും ദുർബലം ആയിരുന്നോ ഗൾഫ് രാജ്യങ്ങൾ…!

India

മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍; ക്രൈസ്തവ സംഘടനയ്‌ക്ക് എതിരെ ഇ.ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാര്‍; സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.