വൃത്രാസുരന്‍ മരിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ എല്ലാവരുടേയും ഭയാശങ്കകള്‍ ഇല്ലാതായി. എല്ലാവര്‍ക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. പക്ഷേ ഇന്ദ്രനുമാത്രം സന്തോഷം വന്നില്ല. മുമ്പ് വൃത്രാസുരന്‍ ദേവന്മാരെ ആക്രമിച്ചപ്പോള്‍ ഇന്ദ്രനോട് വൃത്രനെ വധിയ്‌ക്കാന്‍ േദവന്മാര്‍ ആവശ്യപ്പെട്ടു. ഇന്ദ്രനാകട്ടേ അതിന് തീരെ സമ്മതമല്ലായിരുന്നു. ബ്രഹ്മഹത്യാപാപത്തെ ഇന്ദ്രന്‍ വല്ലാതെ ഭയന്നിരുന്നു. മുമ്പൊരിയ്‌ക്കല്‍ വിശ്വരൂപനെ വധിച്ചതിന്റെ പേരില്‍ ഒരുവര്‍ഷം ഈപാപം നല്ലപോലെ അനുഭവിയ്‌ക്കേണ്ടിവന്നു. ഹോമാഗ്നിയില്‍ നിന്നു ജനിച്ചവൃത്രാസുരനെ വധിച്ചാല്‍ ഈപാപമൊക്കെ വീണ്ടും തന്നെ പിടികൂടുമെന്ന് ഇന്ദ്രന് നന്നായിട്ടറിയാം.
എന്നാല്‍ ഋഷിമാര്‍ ധൈര്യം പകര്‍ന്നു. ”ഭയപ്പടേണ്ട ഞങ്ങള്‍ യാഗം നടത്താം. അശ്വമേധയാഗം ചെയ്താല്‍ യാതൊന്നും ബാധിയ്‌ക്കുകയില്ല.” എന്തൊക്കപ്പറഞ്ഞാലും ഇന്ദ്രന് സംശയം അകന്നില്ല. ” ഭഗവാനെ പൂജിയ്‌ക്കുന്ന യാഗമാണ് അശ്വമേധം. അദ്ദേഹം മനുഷ്യനെ സര്‍വ്വ പാപങ്ങളില്‍നിന്നും പരിശുദ്ധമാക്കും. അദ്ദേഹത്തിന്റെ നാമോച്ചാരണത്താല്‍ ബ്രഹ്മഹത്യ, പിതൃഹത്യ, ഗോഹത്യ, ഗുരുഹത്യ, മാതൃഹത്യ, തുടങ്ങിയ ശക്തിയേറിയതും ഭയാനകവുമായ പാപങ്ങളില്‍ നിന്നും മനുഷ്യന്‍ മുക്തമാകും”എന്നൊക്ക ദേവന്മാര്‍ പറഞ്ഞു.
”ഇങ്ങനെയൊക്കെയാണണെങ്കിലും ലോകഹിതത്തിനായി അങ്ങ് വൃത്രാസുരനെ കൊല്ലുകയാണെങ്കില്‍ ഈപാപം അങ്ങയെ സ്പര്‍ശിക്കുകയോയില്ല.”
ഋഷിമാരുടെ ഉപദേശത്താല്‍ ഇന്ദ്രന് ധൈര്യം വന്നു. അങ്ങനെ വൃത്രാസുരനെ ഇന്ദ്രന്‍ വധിച്ചു. ബ്രഹ്മഹത്യാപാപം ഇന്ദ്രനെ വെറുതെ വിട്ടില്ല. ഈപറഞ്ഞ ആരും സാഹായത്തിന് വന്നില്ല. ഭൂതലമാകെ ഇന്ദ്രന്‍ ഓടിനടന്നു. രക്ഷനേടിയത് മാനസസരസില്‍പ്രവേശിച്ച് ഒരു താമരത്തണ്ടില്‍ ആയിരംകൊല്ലം കഴിച്ചുകൂട്ടുകയായിരുന്നു.
ആസമയത്ത് ഭൂമിയില്‍ നടന്നിരുന്ന യാഗങ്ങളിലെ ഇന്ദ്രനുള്ള ഓഹരി (ഹവിര്‍ഭാഗം)സ്വീകരിയ്‌ക്കാന്‍ വരാനേ കഴിഞ്ഞില്ല. മാനസസരസ് ലക്ഷ്മീദേവിയുടെ പരിധിയിലായിരുന്നതിന്നാല്‍ ഒരു പാപത്തിനും അവിടേയ്‌ക്ക് പ്രവേശനമില്ലായിരുന്നു. താമരത്തണ്ടിലിരുന്ന് അതില്‍ നിന്ന് രക്ഷനേടുന്നതിനുള്ള വഴികളെ പറ്റി ചിന്തയ്‌ക്കുകയായിരുന്നു ഏതുനേരവും. ആയിരംവര്‍ഷത്തെ തപസ്സിനാല്‍ ബ്രഹ്മഹത്യയില്‍ നിന്നും മോചിതനായി.
ബ്രഹ്മാവ് ഇന്ദ്രനെ സ്വര്‍ഗ്ഗത്തിലേയ്‌ക്ക് ക്ഷണിയ്‌ക്കുകയുണ്ടായി. പിന്നീട് ഒരു അശ്വമേധയാഗം തന്നെ നടത്തി. ഇത്രയും കാലം ഇന്ദ്രന്റെ അഭാവത്തില്‍ നഹുഷനാണ് ഇന്ദ്രപദം അലങ്കരിച്ചത്.
















