തിരുവനന്തപുരം: പദവികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് തനിക്ക് വി.എസ് അച്യുതാനന്ദന് കൈമാറുകായിരുന്നുവെന്ന് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി. പേഴ്സണല്‍ സ്റ്റാഫ് നല്കിയ കുറിപ്പ് വായിച്ചുനോക്കിയ ശേഷം വി.എസ് തനിക്ക് കൈമാറുകയായിരുന്നെന്നും യെച്ചൂരി പറഞ്ഞു.
ബുധനാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് വി.എസ് കുറിപ്പ് കൈമാറിയത്. വി.എസിന്റെ പദവി തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് താന്‍ മറുപടി നല്കി. പദവി സംബന്ധിച്ച് ഇത്തരത്തില്‍ നിര്‍ദേശം ഉണ്ടെന്നും വി.എസ് അറിയിച്ചു. പൊളിറ്റ് ബ്യൂറോ യോഗത്തിനും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കുക, എല്‍ഡിഎഫ് ചെയര്മാന് ആയി നിയമിക്കുക, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കുക എന്നീ ആവശ്യങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. നേരത്തെ വിഎസിന് ഇടതു സര്‍ക്കാരിന്റെ മുഖ്യ ഉപദേശക സ്ഥാനവും, ഇടതുമുന്നണി ചെയര്മാന് സ്ഥാനവും പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗത്വവും പാര്‍ട്ടി നല്‍കിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: