കൊട്ടാരക്കര: കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. രോഗികളെ വലയ്ക്കുന്ന രീതിയിലാണ് സമരം മുന്നോട്ട് പോകുന്നത്. അത്യാവശ്യ ചികിത്സ ആവശ്യമായുള്ള രോഗികളെ ബന്ധുക്കള്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ചയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണി കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. 12 മണിയോടെ മാര്‍ച്ച് നടത്താനും തീരുമാനമായിട്ടുണ്ട്.
അതേ സമയം ഡോക്ടറുടെയും ജീവനക്കാരുടെയും അശ്രദ്ധമൂലം ഗര്‍ഭിണി മരിച്ചതില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: