ബിജെപി അക്കൗണ്ട് തുറന്നാല്‍ മതസൗഹാര്‍ദ്ദം തകരുമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉള്ളിലുളള വര്‍ഗീയ ചിന്താഗതിയെയാണ് കാണിക്കുന്നത്. ലക്ഷണമൊത്ത വര്‍ഗീയ പാര്‍ട്ടിയായ മുസ്ലിം ലീഗിനെ കൂടെയിരുത്തിയാണ് ആന്റണി ഇതുപറയുന്നത്.
രാജ്യം ഭരിക്കുന്ന ബിജെപിക്ക് ഭാരതത്തിലെ 26 സംസ്ഥാനങ്ങളില്‍ എംഎല്‍എമാരോ എംപിമാരോ ഉണ്ട്. അവിടെയൊന്നും തകരാത്ത മതസൗഹാര്‍ദ്ദം കേരളത്തില്‍ മാത്രമായി തകരുമെന്ന് പറയുന്നത് ന്യൂനപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്. ഇക്കുറി ആന്റണിയുടെ കുരുട്ടുബുദ്ധി ഫലം കാണില്ലെന്നുറപ്പാണ്. മാറാട് കലാപകാലത്ത് ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നല്ലോ ? കലാപത്തെക്കുറിച്ചുളള ജോസഫ് തോമസ് കമ്മീഷന് റിപ്പോര്‍ട്ട് ആന്റണി ഒന്നു വായിച്ചുനോക്കുന്നത് നല്ലതാണ്, അപ്പോള്‍ മനസ്സിലാകും മുസ്ലിം ലീഗാണോ ബിജെപിയാണോ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതെന്ന്.
ജയന് രാജേന്ദ്രന്
അഞ്ച് വര്‍ഷം ഭരിച്ച് എല്ലാ കൊള്ളരുതായ്മയും ചെയ്തു. അതിനെല്ലാം പ്രതിപക്ഷവും കൂട്ടുനിന്നു. തെരഞ്ഞെടുപ്പ് അടക്കുമ്പോള്‍ ന്യൂനപക്ഷത്തിന്റെ വോട്ടും വാങ്ങിച്ചു ജയിക്കാം എന്ന വ്യാമോഹം ഇനി നടക്കില്ല. നിങ്ങളുടെ താളത്തിനൊത്തു തുള്ളാന്‍ ഇനി ന്യൂനപക്ഷത്തെയോ, ഭൂരിപക്ഷത്തെയോ കിട്ടില്ല. ഇനി ഞങ്ങള്‍ മലയാളികള്‍ ഒന്നാണ്. ഇടതനും വലതനും, ന്യൂനപക്ഷവും, ഭൂരിപക്ഷവും എന്നുപറഞ്ഞ് തരംതിരിക്കേണ്ട. ഒരു മാറ്റത്തിനായി ഇത്തവണ വോട്ട് എന്‍ഡിഎ മുന്നണിക്ക്.
സില്ജിത് കെ.വി
പ്രതികരിക്കാൻ ഇവിടെ എഴുതുക: