Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആവേശം അണപൊട്ടിയൊഴുകി പേമാരിയും അമൃതവര്‍ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 10:19 pm IST
in Pathanamthitta

പത്തനംതിട്ട: ആവേശം അണപൊട്ടിയൊഴുകി പേമാരിയും അമൃതവര്‍ഷമായി. ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ കത്തുന്ന വെയിലിന് പിന്നാലെ മിന്നല്‍പിണറുകളുടെ അകമ്പടിയോടെ എത്തിയ വേനല്‍മഴ തിങ്ങിനിറഞ്ഞ ജന സഹസ്രങ്ങളുടെ ചൂടാറ്റിയപ്പോള്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ജനവഞ്ചന തുറന്ന് കാട്ടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രവര്‍ത്തകരില്‍ ആവേശം വിതച്ചു. കേരളത്തില്‍ പരസ്പ്പരം തല്ലുകൂടുകയും ബംഗാളിലെത്തിയാല്‍ മോതിരം മാറ്റം നടത്തുകയും ചെയ്യുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ മണ്ണ് വാരി ഇടുകയാണെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. അഴിമതിയുടെ കാര്യത്തിലും ഇരുവരും തുല്യരാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നു. പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ ആത്മാവിനോടുപോലും നീതി പുലര്‍ത്താന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞില്ല. സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാല്‍ അന്വേഷിച്ച് കൊലപാതകത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ പാവകളെ പോലെയാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ ഒരു മൂന്നാം ശക്തി ഉദയം ചെയ്യാതിരിക്കാന്‍ ഇരുവരും ആവതും ശ്രമിച്ചെങ്കിലും ഇപ്പോള്‍ അവസ്ഥമാറിയിരിക്കുന്നു. കേരളം മൂന്നാം മുന്നണി ഭരിക്കുമെന്ന സ്ഥിതിയായിട്ടുണ്ട്. എന്‍ഡിഎ വോട്ട് ചോദിക്കുന്നത് വൈകാരികമായല്ല. വ്യക്തമായ വികസന ലക്ഷ്യത്തോടെയാണ്. കേരളത്തെ മുന്നോട്ട് നയിക്കാനാണ് ദേശിയ ജനാധിപത്യസഖ്യം വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്‌നാഥ്‌സിങിന്റെ ഉദ്ഘാടന പ്രസംഗം പുരോഗമിക്കുന്നതിനിടെ മിന്നല്‍പിണറുകളുടെ അകമ്പടിയോടെ വേനല്‍മഴയെത്തി. തിമിര്‍ത്തു പെയ്യുന്നത് വെറും മഴയല്ലെന്നും അത് പ്രകൃതിയുടെ അനുഗ്രഹമാണെന്നും ആറന്മുളയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ വിജയത്തിനായി പ്രകൃതിയുടെ അനുഗ്രഹമാണ് മഴയായി ചൊരിയുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഈ വാക്കുകള്‍ ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ജനസഹസ്രങ്ങള്‍ ഏറ്റുവാങ്ങിയത്. റാന്നി പെരുനാട്ടില്‍ ഹെലികോപ്ടറിലിറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രി കാര്‍മാര്‍ഗ്ഗമാണ് പത്തനംതിട്ടയിലെ വേദിയിലേക്കെത്തിയത്. വേദിയിലെത്തിയ അദ്ദേഹത്തെ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് വേദിയില്‍ വലിയ പുഷ്പഹാരം നേതാക്കള്‍ അദ്ദേഹത്തെ അണിയിച്ചു. ജില്ലയുടെ ഉപഹാരമായി ആറന്മുള കണ്ണാടിയും ജില്ലാ പ്രസിഡന്റ് അദ്ദേഹത്തിന് സമ്മാനിച്ചു.

ബിജെപി വക്താവ് മീനാക്ഷി ലേഖി എംപി മുഖ്യപ്രഭാഷണം നടത്തി. പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസ് നിഷ്‌ക്രീയമാകുന്നത് അപമാനകരമാണെന്ന് അവര്‍ പറഞ്ഞു. സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണം. പോലീസ് എന്തൊക്കെയോ ഒളിക്കുന്നുണ്ട്. സമൂഹത്തിന്റെ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷത്തിന്റെയും. ഗോവിന്ദച്ചാമിയെപ്പോലും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. കിളിരൂരിലെ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെട്ട വിഐപികളെ കൈയാമം വെക്കുമെന്ന് പറഞ്ഞ വി.എസ്.അച്യുതാനന്ദന്‌പോലും പിന്നീട് മിണ്ടാട്ടമില്ലാതായി. ഒന്നും നടന്നില്ലെന്നും ലേഖി പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, കെ.പിഎം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു, ആറന്മുള മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി.രമേശ് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന ട്രഷറാര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ആര്‍എസ്എസ് ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്‍, ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, എന്‍ഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഡി.സുരേന്ദ്രന്‍, കെ.ഉണ്ണികൃഷ്ണന്‍നായര്‍, എല്‍.മനോഹരന്‍, ബിജെപി നേതാക്കളായ പി.ആര്‍.ഷാജി, പി.കെ.ഗോപാലകൃഷ്ണന്‍നായര്‍, പ്രദീപ് ചെറുകോല്‍, പ്രസാദ്.എന്‍.ഭാസ്‌ക്കരന്‍, കെ.കെ.ശശി, അജിത്പുല്ലാട്, ശോഭനാ അച്യുതന്‍, ബിന്ദുപ്രസാദ്, പി.ആര്‍.മോഹന്‍ദാസ്, ടി.വി.അഭിലാഷ്,അജയന്‍ വല്യുഴത്തില്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അബിതകബീറിന്റെ വന്ദേമാതര ഗാനാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഡാനി.കെ.പോള്‍.രാജ്‌നാഥ് സിങിന്റേയും അഡ്വ.കെ.ഹരിദാസ് മീനാക്ഷി ലേഖിയുടെയും പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.