Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആന്റണിയുടെ അസഹിഷ്ണുത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 08:03 pm IST
in Vicharam

‘ബിജെപി ഇല്ലാത്ത നിയമസഭ ലക്ഷ്യം – ആന്റണി’. 2016 മെയ് ഒന്നിലെ ‘മലയാള മനോരമ’ കോഴിക്കോട് എഡിഷനിലെ വാര്‍ത്തയുടെ തലവാചകമാണിത്. ഈ വാര്‍ത്ത, ഒരു സുഹൃത്തുമായി പങ്കുവെയ്‌ക്കുകയായിരുന്നു. ”ആന്റണി പറയുന്നത് കാര്യമാക്കാനില്ല. അയാള്‍ ഏറ്റവും വലിയ വര്‍ഗ്ഗീയവാദിയാണ്” എന്ന പ്രതികരണം കേട്ടപ്പോള്‍ അല്‍പ്പം അസ്വസ്ഥത തോന്നാതിരുന്നില്ല. കുറേപ്പേരെങ്കിലും ഇപ്പോഴും ആദര്‍ശത്തിന്റെ ആള്‍രൂപമായി ആന്റണിയെ തെറ്റിദ്ധരിക്കുന്നുണ്ടല്ലോ?

‘അവളുടെ പെരുവിരല്‍ മുതല്‍ ഉച്ചിവരേയും അസൂയയും കുശുമ്പുമാണ്.’ പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളിലെ സായാഹ്ന പരദൂഷണ കൂട്ടായ്‌മകളില്‍ സാധാരണ കേള്‍ക്കാറുണ്ടായിരുന്ന ഒരു വാചകമാണിത് ‘അസൂയയും കുശുമ്പും’ എന്നതിന് പകരം ‘സ്വാര്‍ത്ഥതയും തന്‍കാര്യവും’ എന്നുചേര്‍ത്താല്‍ അത് ആന്റണിക്ക് ചേരും. തെളിവ് എത്ര വേണമെങ്കിലും നിരത്താനുണ്ട്. ഏറ്റവും ഒടുവിലെ രാജ്യസഭാ അംഗത്വം പരിഗണിക്കാം. സപ്തതി പിന്നിട്ട വ്യക്തിയാണ് ആന്റണി. വ്യത്യസ്തമായ സ്ഥാനങ്ങള്‍ ഇതിനകം തന്നെ അലങ്കരിച്ചിട്ടുണ്ട്. ഒരു പിന്‍തലമുറക്കാരനുവേണ്ടി മാറിനില്‍ക്കാന്‍ എന്തുകൊണ്ട് തോന്നുന്നില്ല ആന്റണിക്ക്? തോന്നില്ല, കാരണമുണ്ട്. ആദര്‍ശം പ്രസംഗിക്കാന്‍വേണ്ടി മാത്രമുള്ളതാണ്, പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുള്ളതല്ല.

പണ്ട് കേരള മുഖ്യനായിരുന്ന ആന്റണിയെ ഏവര്‍ക്കുമറിയാം. അന്നാണല്ലോ കുപ്രസിദ്ധമായ മാറാട് സംഭവം ഉണ്ടാകുന്നത്. ഗൂഢാലോചന അന്വേഷിക്കണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചപ്പോള്‍ സിബിഐ അന്വേഷണത്തെ ശക്തിയായി എതിര്‍ത്തത് ആന്റണിയായിരുന്നു. താന്‍ ഉത്തരവാദപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാതെവരികയും ആ മറവില്‍ മറ്റുള്ളവര്‍ അഴിമതി കാട്ടുകയും ചെയ്താല്‍ അതും സ്വന്തം അഴിമതിയായിത്തന്നെയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇന്നേവരെയുള്ള ആന്റണിയുടെ കര്‍മ്മമണ്ഡലം പരിശോധിച്ചാല്‍ മനസിലാകുന്നത് ആദര്‍ശധീരന്‍ സ്വന്തം നിലയ്‌ക്ക് അഴിമതി നടത്തില്ല. എന്നാല്‍ സഹപ്രവര്‍ത്തകര്‍ അഴിമതി നടത്തുമ്പോള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് ആദര്‍ശധീരന്‍ ചെയ്തുവന്നിട്ടുള്ളത്.

ക്യാന്റീന്‍ ഭക്ഷണം കഴിച്ച് ബഞ്ചിലുറങ്ങുന്ന ആന്റണി മുഖ്യനെ മാധ്യമങ്ങള്‍ പുകഴ്‌ത്തുമ്പോള്‍തന്നെ സഹപ്രവര്‍ത്തകര്‍ പ്രത്യേകിച്ചും ഘടകകക്ഷി മന്ത്രിമാര്‍ തിരുവനന്തപുരത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബിനാമി പേരില്‍ സ്ഥലം വാങ്ങികൂട്ടിയത് ആന്റണി മുഖ്യന്‍ കണ്ടില്ലെന്ന് നടിക്കുകയാണുണ്ടായത്. അതുപോലെതന്നെ പ്രതിരോധ ഇടപാടുകളില്‍ അന്റണി കമ്മീഷന്‍ പറ്റിയിട്ടുണ്ടാവില്ല. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത സ്ഥാനീയരുടെ വിദേശ അക്കൗണ്ടുകളില്‍ കമ്മീഷന്‍ തുക നിക്ഷേപിക്കുന്നതിന് കുടപിടിച്ചുകൊടുത്തു. ഏറ്റവും ഒടുവിലത്തെതാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹെലികോപ്റ്റര്‍ ഇടപാട്.

ചില കാര്യങ്ങളില്‍ കമ്പിപ്പാരയിട്ട് കുത്തിയാല്‍പോലും ആന്റണി വായതുറക്കില്ല. അഴിമതിക്കെതിരെ ഇന്ദ്രപ്രസ്ഥത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന സമരം ഏവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ? അക്കാലത്ത് 24 മണിക്കൂറും ആന്റണി ഇന്ദ്രപ്രസ്ഥത്തില്‍ ഉണ്ടായിരുന്നു. വായ കടിച്ചുപിടിച്ചിരിക്കുകയായിരുന്നു. സമരമൊക്കെത്തീര്‍ന്ന് അണ്ണാഹസാരെ നാട്ടിലെത്തിയിട്ടുണ്ടാവും. തുടര്‍ന്ന് ആന്റണി തിരുവനന്തപുരത്ത് മൊഴിഞ്ഞു. ‘എല്ലാത്തിനും അഴിമതിയാണ് കാരണം.’ ഈ വിവരം എന്തേ സമരം നടക്കുന്ന സമയത്ത് അന്തോണി പുണ്യാളച്ചന്‍ ഇന്ദ്രപ്രസ്ഥത്തില്‍ പറഞ്ഞില്ല? അതാണ് അന്തോണിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.

അതിര്‍ത്തി രക്ഷാഭടന്‍മാരുടെ തലയറുത്ത മൃതദേഹം പാഴ്‌സലാക്കി പാക്കിസ്ഥാന്‍ പട്ടാളം അയച്ച വിവരം നാം ഓര്‍ക്കുന്നുണ്ടാവും. പ്രതിരോധമന്ത്രിയായിരുന്ന ആന്റണി ഈ വിഷയത്തില്‍ നടത്തിയ പാക്കിസ്ഥാന്‍ അനുകൂല പ്രതികരിണം മറക്കാറായിട്ടില്ലല്ലോ?

മോദിയും സംഘപരിവാറും ബിജെപിയും കൂടി എന്ത് ദ്രോഹമാണ് ചെയ്തുകൂട്ടിയത്? മൂന്നാമതും യുപിഎ അധികാരത്തില്‍ വരുമെന്നും ഹെലികോപ്ടര്‍ ഇടപാടുകളും മറ്റും പൊങ്ങിവരില്ലെന്നും വിശ്വസിച്ചിരുന്നപ്പോഴാണ് 2014 മെയ് 26 രംഗപ്രവേശം ചെയ്തത്. ഒറ്റദിവസംകൊണ്ട് നാല് മേശകളില്‍ സഞ്ചരിച്ച് ഹെലികോപ്ടര്‍ ഇടപാട് സംബന്ധിച്ച ഫയല്‍ പ്രതിരോധമന്ത്രിയുടെ മുന്നില്‍ എത്തുന്നു. പ്രതിരോധമന്ത്രി ‘ഹസ്താക്ഷര്‍’ ചാര്‍ത്തുന്നു. എന്തൊരു വേഗത!

1968 ല്‍ കേവലം ഒരിടത്തരം ഹോട്ടലില്‍ പരിചാരികയായിരുന്ന, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സോണിയ എന്ന അന്റോണിയോ മെയ്‌നോ 2011 ആകുമ്പോഴേക്കും കുവൈറ്റ് സുല്‍ത്താനേയും എലിസബത്ത് രാജ്ഞിയേയും പിന്നിലാക്കി ലോക സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചവിവരം നാം വായിച്ചതാണല്ലോ. 20 ബില്ല്യന്‍ യുഎസ് ഡോളറാണ് സോണിയയുടെ കണക്കാക്കപ്പെട്ട ആസ്തി. എങ്ങനെ പിടക്കപ്പെടാതെ കട്ട് കടത്താമെന്ന് 24 മണിക്കൂറും ചിന്തിച്ചിരിക്കുന്ന അന്റോണിയോ മെയ്‌നോയുടെ പാര്‍ട്ടിക്കൊപ്പം കൂട്ടിയത് തന്നെയാണ് ആന്റണിയിലെ വര്‍ഗ്ഗീയവാദിക്കും തന്‍കാര്യം നോക്കിക്കുമുള്ള പ്രകടമായ തെളിവ്. ചിലരൊക്കെ നേതാവിന്റ മറവില്‍ സ്വത്ത് സമ്പാദിക്കുന്നു.

മറ്റ് ചിലര്‍ ഭാര്യ കോറിയിടുന്ന 100 രൂപ പോലും വിലയില്ലാത്ത ചിത്രങ്ങള്‍ കോടിക്കണക്കിന് രൂപയ്‌ക്ക് സര്‍ക്കാരിന് വില്‍ക്കുന്നു. അര്‍ഹതപ്പെടാത്ത സ്ഥാനമാനങ്ങള്‍ നേടി നേട്ടംകൊയ്യുന്നു. ആദര്‍ശധീരത ഒരു മൂടുപടം മാത്രം.

ഒരു കാര്യം ഓര്‍മ്മപ്പെടുത്താതിരിക്കുന്നത് ഉചിതമല്ലാത്തതുകൊണ്ടുമാത്രം ഓര്‍മ്മപ്പെടുത്തുകയാണ്. ബന്ധുക്കള്‍ക്കും പിന്‍തലമുറയ്‌ക്കും വേണ്ടതൊക്കെയും സ്വന്തമാക്കിയവര്‍ ഇറ്റാലിയന്‍ പാസ്‌പോര്‍ട്ടിന്റെ മറവില്‍ മാതൃരാജ്യം പിടിച്ചെന്നിരിക്കും. കുഴലൂത്തുകാര്‍ക്ക് ഒപ്പം പോവാനാവില്ലല്ലോ?

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

Kerala

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.