Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞാനുഷ്ഠാനം യഥാവിധിയാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 07:40 pm IST
in Samskriti

പണ്ട് പാണ്ഡവര്‍ ചെയ്ത രാജസൂയത്തെപ്പറ്റി അങ്ങേയ്‌ക്ക് അറിയാവുന്നതല്ലേ? സാക്ഷാല്‍ ശ്രീകൃഷ്ണനും, ഭരദ്വാജന്‍ മുതലായ ദിവ്യബ്രാഹ്മണരും അന്നവിടെ ഉണ്ടായിരുന്നു. എങ്കിലും യജ്ഞം കഴിഞ്ഞ്മാസം തികയുന്നതിനു മുന്‍പേ അവര്‍ക്ക് ദുരിതങ്ങളുടെ പമ്പരയായി. പാണ്ഡവര്‍ ചൂതില്‍ തോറ്റതിനാല്‍ പാഞ്ചാലിക്ക് അപമാനം ഉണ്ടായില്ലേ?, ഒടുവില്‍ അവര്‍ക്ക് ഘോരമായ വനവാസം പോലും അനുഭവിക്കേണ്ടതായി വന്നു.

അപ്പോള്‍ ആ സുകൃതഫലം എവിടെപ്പോയി? വീരന്മാരായ അഞ്ചുപേര്‍ക്കും വിരാടന്റെ വിടുപണി ചെയ്യേണ്ടിവന്നു. ദ്രൗപതിക്കാണെങ്കില്‍ വിടനായ കീചകന്റെ അടുക്കല്‍ നിന്നുള്ള ശല്യം സഹിക്കേണ്ടി വന്നു. കൃഷ്ണഭക്തിയുണ്ടായിട്ടും, ബ്രാഹ്മണര്‍ അനുഗ്രഹിച്ചിട്ടും അതിനൊന്നും ഫലമുണ്ടായില്ല. കുലവധുവായ ദ്രൗപദിയുടെ വസ്ത്രം അഴിച്ചപമാനിച്ചപ്പോള്‍ ആരും അവളെ രക്ഷിക്കാനുണ്ടായില്ല. മൂത്തയാള്‍ ധര്‍മ്മജന്‍ ആയിരുന്നിട്ടും വലംകൈയായി സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഉണ്ടായിട്ടും ഫലമുണ്ടായില്ല.

വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് ന്യായം പറഞ്ഞിരുന്നാല്‍പ്പിന്നെ സാധനയ്‌ക്കും യജ്ഞത്തിനും ഒന്നും ഒരു ഫലവുമില്ല എന്ന് കരുതേണ്ടതായി വരും. വേദശാസ്ത്രങ്ങളും തപസ്സും വര്‍ണ്ണാശ്രമധര്‍മ്മങ്ങളും വൃഥാവിലാണെന്ന് ജനങ്ങള്‍ കരുതും.

എന്നാല്‍ കര്‍മ്മം, വിധി, ഇവ രണ്ടും നാം കണക്കിലെടുക്കണം. സദ്കര്‍മ്മം ചെയ്തിട്ട് ഫലം വിപരീതമാണെങ്കില്‍ കര്‍മ്മത്തില്‍ എന്തെങ്കിലും പിഴ പറ്റിയിട്ടുണ്ടെന്ന് നിശ്ചയമാണ്. അത് കര്‍തൃഭേദമോ, ദ്രവ്യഭേദമോ, മന്ത്രഭേദമോ ആവാം. പണ്ട് ദേവേന്ദ്രന്‍ വിശ്വരൂപനെ തന്റെ യജ്ഞാചാര്യനായി നിയമിച്ചു. എന്നാല്‍ വിശ്വരൂപന് തന്റെ മാതൃപക്ഷത്തുള്ള ദൈത്യന്മാരോടു പക്ഷപാതമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം യജ്ഞാംശം അസുരന്മാര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തു. അങ്ങനെ അസുരന്മാര്‍ ദേവന്മാരേക്കാള്‍ ബലമാര്‍ജ്ജിച്ചു വന്നു. ഇതറിഞ്ഞ ഇന്ദ്രന്‍ ഗുരുവിനെ വജ്രായുധം കൊണ്ട് തലയറുത്ത് കൊന്നു.

ഇതാണ് കര്‍തൃഭേദം കൊണ്ടുള്ള വിന. കോപത്തോടെ കര്‍മ്മം ചെയ്ത പാഞ്ചാലരാജാവിന്റെ കഥയും പ്രസിദ്ധം. ദ്രോണനാശത്തിനായി ഒരു പുത്രന്‍ ഉണ്ടാകണം എന്ന ആഗ്രഹത്തോടെ ചെയ്ത യജ്ഞഫലമായി ധൃഷ്ടധ്യുമ്‌നനും കൃഷ്ണയും ജനിച്ചു. പണ്ട് ദശരഥരാജാവ് പുത്രകാമേഷ്ടി ചെയ്ത് നാല് പുത്രന്മാരെ നേടിയ കഥയും എല്ലാവര്‍ക്കും അറിയാമല്ലോ. ചുരുക്കത്തില്‍ യജ്ഞങ്ങള്‍ ശരിയായവിധത്തില്‍ ചെയ്താല്‍ അഭീഷ്ട ഫലസിദ്ധിയും അല്ലെങ്കില്‍ വിപരീതഫലവുമാണ് ഉണ്ടാവുക.

പാണ്ഡവന്‍മാരുടെ കര്‍മ്മത്തില്‍ വന്ന ഏതോ അപാകതയാണ് ചൂതില്‍ അവര്‍ക്ക് പരാജയം ഉണ്ടാകാന്‍ കാരണം. യുധിഷ്ഠിരന്‍ സത്യവാനാണ്; സഹോദരന്മാരാണെങ്കില്‍ സദ്ഗുണസമ്പന്നര്‍. ദ്രൗപതി പതിവ്രതയുമാണ്. ഒന്നുകില്‍ അധാര്‍മ്മികമായി ഉണ്ടാക്കിയ ധനം കൊണ്ടാണ് കര്‍മ്മം ചെയ്തത്. അല്ലെങ്കില്‍ യജ്ഞത്തില്‍ ഗര്‍വ്വുണ്ടായതാവാം കാരണം. സാത്വികമായ യജ്ഞം തുലോം ദുര്‍ലഭമാണ്. മഹാന്മാരായ മുനിമാര്‍ക്ക് മാത്രമേ അത് സാധിക്കൂ.

ഈ താപസന്മാര്‍ വനത്തില്‍ നിന്നുള്ള ഫലമൂലങ്ങള്‍ ആഹരിച്ച് നേരായ രീതിയില്‍ പരിശുദ്ധിയോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. ജീവബലിയൊന്നും കൂടാതെ പുരോഡാശം മാത്രമുണ്ടാക്കി, മന്ത്രനിബദ്ധമായി ചെയ്യുന്ന പരിപാവനമായ യജ്ഞങ്ങള്‍ സാത്വികമാണ്.

ധാരാളം ധനം വ്യയം ചെയ്ത് വലിയ ഘോഷത്തോടെയും ജന്തുഹിംസയോടെയും ചെയ്യുന്ന കര്‍മ്മങ്ങള്‍ രാജസമാണ്.

ക്ഷത്രിയരും വൈശ്യരുമാണ് ഇത്തരം യജ്ഞങ്ങള്‍ നടത്തുക. ക്രോധത്തോടെയും മദമാല്‍സര്യനിബദ്ധമായും ചെയ്യുന്ന കര്‍മ്മങ്ങള്‍ താമസമാണ്. അസുരന്മാരുടെ യാഗങ്ങള്‍ ഇത്തരമാണ്. മോക്ഷകാംക്ഷികളും വിരക്തന്മാരും മഹാത്മാക്കളും മനസാ ചെയ്യുന്ന യാഗങ്ങളില്‍ എല്ലാ ഒരുക്കങ്ങളും അവര്‍ ഉചിതമായി ചെയ്യുന്നുണ്ട്. ഇത്തരം യാഗങ്ങളില്‍ ഒഴികെ മറ്റെല്ലാ യാഗങ്ങളിലും എന്തെങ്കിലും ഒരു കുറവ് കണ്ടേക്കാം.

ദ്രവ്യത്തിലോ, വിപ്രന്മാരിലോ, കര്‍മ്മത്തിലോ, കാലദേശങ്ങളിലോ ഭേദമുണ്ടാകാന്‍ സാദ്ധ്യതയില്ലാത്തത് മനോയജ്ഞത്തില്‍ മാത്രമാണ്. മനസ്സിനെ ഗുണങ്ങളുടെ പിടിയില്‍ നിന്നും മുക്തമാക്കി ശുദ്ധമാക്കുക. അപ്പോള്‍പ്പിന്നെ ശരീരശുദ്ധി സ്വമേധയാ ഉണ്ടായിക്കൊള്ളും. ഇന്ദ്രിയ വിഷയങ്ങളില്‍ നിന്ന് മനസ്സിനെ പിന്‍വലിക്കാന്‍ കഴിയുന്നവനാണ് മാനസയജ്ഞത്തിനര്‍ഹന്‍.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.