കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി നാലു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
മാള്‍ഡയിലെ ജോന്‍പൂരിലെ ഒരു വീട്ടില്‍ നാടന്‍ ബോംബുണ്ടാക്കുന്നതിനിെടയാണ് സ്ഫോടനം. എസ്പി സെയ്ദ് വഖാര്‍ റാസ പറഞ്ഞു. നാലു പേര് സംഭവ സ്ഥലത്തു തന്നെ മരിച്ചു. വീടിന്റെ ഉടമസ്ഥന് ജിയാസു ഷെയ്ഖ് മുങ്ങിയിരിക്കുകയാണ്.
ബംഗാളില്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉണ്ടാക്കിയിരുന്ന ബോംബുകളാണ് പൊട്ടിത്തെറിചതെന്ന് കരുതപ്പെടുന്നു. അവസാന ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ചയാണ്. ബംഗഌദേശുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്താണ് സ്ഫോടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: