Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അത്തരം കൃതികള്‍ കത്തിച്ചു കളയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 06:27 pm IST
in Varadyam

എല്ലാ പുത്തന്‍ എഴുത്തുകാര്‍ക്കും നന്മവരണമെന്നാഗ്രഹിച്ചുകൊണ്ടു തന്നെ പറയട്ടെ, സമകാലിക സാഹിത്യം വായിക്കുന്നത് നിര്‍ത്തിയ ഒരാളാണു ഞാന്‍. പുസ്തകങ്ങള്‍ എഴുതിക്കൂട്ടേണ്ടത് അവരുടെ ആവശ്യം. അതു വായിക്കാതിരിക്കേണ്ടത് എന്‍െ മനസിന്റെ ആവശ്യം. എനിക്കും അവര്‍ക്കും ജീവിച്ചിരിക്കണമല്ലോ!

ആധുനികോത്തര ആധുനിക കൃതികള്‍ വായിക്കുമ്പോള്‍ ഞാന്‍ നേരിടുന്ന ഒന്നാമത്തെ പ്രശ്‌നം എഴുത്തുകാരന്‍ (എഴുത്തുകാരിയും) അഭിസംബോധന ചെയ്യുന്നത് എന്തിനെയാണെന്നു എനിക്ക് വ്യക്തമാകാറില്ല. ഒരു തരം പുകമറ (്മഴൗല) സൃഷ്ടിച്ച് അതാണു സാഹിത്യം എന്നു അവര്‍ പറയും. വാദത്തിനു വേണ്ടി അതു ധ്വന്യാത്മകമായി ചെയ്യുന്നതാണെന്നു സമ്മതിക്കാം. പക്ഷെ നമുക്കു ചുറ്റുമുള്ള നേര്‍ജീവിതത്തിലേക്ക് ഊര്‍ന്നിറങ്ങാനുള്ള ഒരു വള്ളിയെങ്കിലും ആ കൃതികള്‍ ഇട്ടുതരണ്ടെ?

മിക്ക കൃതികളിലും അതില്ല. അതൊക്കെ പിന്നീട് ഉത്സാഹക്കമ്മിറ്റിക്കാര്‍ വ്യാഖ്യാനിച്ചു ഉണ്ടാക്കുകയാണു ചെയ്യുന്നത്. അതായത് രചയിതാവിന്റെ മാത്രം പോരാ, ഉത്സാഹക്കമ്മിറ്റിക്കാരുടെ വിയര്‍പ്പുനാറ്റം കൂടി വായനക്കാരന്‍ സഹിക്കണം. അതൊരു വായനാവകാശ ലംഘനമാണ്. കൃതിയ്‌ക്ക് സ്വയം വെളിവാകാന്‍ പറ്റില്ലെങ്കില്‍ അത്തരം കൃതികള്‍ കത്തിച്ചു കളയുക തന്നെ വേണം.

രണ്ടാമത്തെ പ്രശ്‌നം ഇവര്‍ ഹൈലൈറ്റ് ചെയ്യുന്ന ഫിലോസഫികള്‍ ലോകസാഹിത്യം അതിന്റെതായ രീതിയില്‍ നേരത്തെ കൈകാര്യം ചെയ്തു കഴിഞ്ഞവയാണെന്നതാണ്. 1970 കളിലൊക്കെ ഈ നമ്പര്‍ വിജയപ്രദമായിരുന്നു. എം. മുകുന്ദന്‍ അതിന്റെ ഉസ്താദായിരുന്നു. ആനന്ദും, എന്‍.എസ്. മാധവനും, സേതുവുമൊക്കെ അതൊക്കെ ഈഷല്‍ ഭേദത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

എക്‌സിസ്റ്റന്‍ഷ്യലിസം (ലഃശേെലിശേമഹശാെ)എന്നാല്‍ മുകുന്ദന്‍ പറഞ്ഞ ചരസടിയും, കുത്തഴിഞ്ഞ ജീവിതവുമല്ലെന്നു പിന്നീട് മനസിലായി. സ്വത്വപ്രതിസന്ധിയെ ഭാരതീയ ജീവിതസത്യവുമായി നേര്‍ബന്ധിപ്പിക്കുന്നതില്‍ ആനന്ദ് പരാജയപ്പെടുകയൂം ചെയ്തു. സേതുവും മാധവനും പിന്നീട് കുറേക്കൂടി റലിയിസ്റ്റിക് (ഞലമഹശേെശര)ആയി എഴുത്തുമാറ്റി തടി രക്ഷിച്ചു. കാലം മാറിവരുന്നത് അവര്‍ മനസിലാക്കി.

ഒരു കാലത്തു സാഹിത്യകാരന്മാരെ വിശ്വസിച്ച് അബദ്ധക്കാരായ ഒരു തലമുറയില്‍ പെട്ട ആളാണ് ഞാന്‍. അതിന്റെ ചമ്മല്‍ ഇതുവരെ മാറിയിട്ടില്ല. അന്നൊക്കെ യൂറോപ്പില്‍ ഉണ്ടാകുന്ന ചിന്തകളും മാറ്റങ്ങളും അറിവായി എത്താന്‍ കാലതാമസമുണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. വിരല്‍ത്തുമ്പിലാണു അറിവ്. അതുകൊണ്ടു തന്നെ മലയാളം എഴുത്തുകാരുടെ രണ്ടാംകിട തര്‍ജ്ജമകള്‍ പെട്ടെന്നു തിരിച്ചറിയപ്പെടും. സെല്‍ബ്രിറ്റി വാല്യൂ കുറവായതുകൊണ്ടാണു സാഹിത്യത്തില്‍ വലിയവിവാദം ഉണ്ടാകാത്തത്. പോരാത്തതിനു കുണ്ടന്‍ പത്രാധിപന്മാരുടെ പൊതിഞ്ഞുപിടിക്കലും സഹായിക്കും.

മൂന്നാമത്തെ പ്രശ്‌നമാണു പ്രശ്‌നം. പുത്തനെഴുത്തുകാര്‍ക്ക് സത്യത്തെ പേടിയാണ്. സത്യത്തെ പ്രകാശിപ്പിച്ചാലെ ആദരവുണ്ടാകൂ. എന്നാല്‍ സത്യത്തെ മറ്റൊന്നായി തെറ്റിദ്ധരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നതാണ് ആധുനിക കാലത്തെ മിക്ക രചനകളും. മലയാളി ഒരു കപടസമൂഹമാണ്. ആ കാപട്യം തന്നെ എഴുത്തുകാരും പിന്തുടരുന്നു. അത് പൊളിച്ചുകാട്ടാനുള്ള ആമ്പിയറൊന്നും ആധുനികനില്ല. അതു ചെയ്താല്‍ സമൂഹത്തിന്റെ പല പ്രിവിലേജുകളും നഷ്ടപ്പെടുമെന്ന പേടിയാണവര്‍ക്ക്. അതുകൊണ്ട് അവര്‍ സമൂഹത്തിന്റെ അതിരുകളിലേക്കു ചുരുങ്ങുന്നു. അവിടെയുള്ള ചെറ്റത്തരങ്ങളെ വര്‍ണ്ണിച്ച് മിടുക്കന്മാരാകുന്നു. ഈ സമൂഹത്തിനു പറ്റിയവര്‍ തന്നെ ഈ എഴുത്തുകാര്‍.

നാലാമത്തെ പ്രശ്‌നം ഒരു രൂപകത്തിലൂടെ പറയാം. ഒരു കൃതി വായിക്കുന്നത് കുലീനയെ പ്രണയിക്കുന്ന പോലെയാണ്. വായനയിലുടനീളം അവളെ പ്രതീക്ഷിച്ചു പിന്തുടരുന്നു. ഒരസുലഭ മുഹൂര്‍ത്തില്‍ അതു തിരിച്ചറിയുന്ന അവള്‍ കൗതുകത്തോടെ പുണരുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ് പുസ്തകം വായിച്ചു തീരുമ്പോള്‍ വായനക്കാരനുണ്ടാകേണ്ടത്. ഇതിപ്പോള്‍ എത്ര പുറകേ നടന്നാലും ഒന്നും അറിയാത്തപോലെ കടന്നു പോകുന്ന പെണ്ണാണു വര്‍ത്തമാനകാല സാഹിത്യം. അവള്‍ തിരിഞ്ഞുനോക്കുകയോ കൈ വായനക്കാരനു നേരെ നീട്ടുകയോ ചെയ്യുന്നില്ല. ശുഭം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.