Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രംഗശില്‍പ്പി തിരക്കിലാണ്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 05:43 pm IST
in Varadyam

പ്രായം അറുപത്തിയഞ്ച് പിന്നിടുമ്പോഴും ആര്‍ട്ടിസ്റ്റ് സുജാതന് വിശ്രമമില്ല. 1951 മെയ് എട്ടിനായിരുന്നു ജനനം. രംഗവേദികളില്‍ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ നിറച്ച അദ്ദേഹത്തിന്റെ ചായകൂട്ടുകള്‍ മലയാളനാടക വേദിക്കൊപ്പം കൂടിയിട്ട് അഞ്ച് പതിറ്റാണ്ടോടടുക്കുന്നു. കാലത്തിന്റെ ആവശ്യമനുസരിച്ച് നാടകത്തിന്റെ അരങ്ങും അഭിനയവും മാറിയപ്പോഴും ആര്‍ട്ടിസ്റ്റ് സുജാതന് മാറ്റമില്ല. വര്‍ഷങ്ങളായി രംഗപടം സുജാതന്റേതുതന്നെ. ഇന്നും ഈ രംഗത്തെ കുലപതിയും ഇദ്ദേഹം തന്നെ. സുജാതനൊരുക്കിയ രംഗപടത്തിനു മുന്നില്‍ അഭിനയിക്കാത്ത ഒരു പ്രൊഫഷണല്‍ നടനും കേരളത്തിലുണ്ടായേക്കില്ല. മൂവായിരത്തില്‍പരം നാടകങ്ങള്‍ക്കാണ് ഈ രംഗശില്പി പശ്ചാത്തലം ഒരുക്കിയത്.

എണ്‍പതുകളില്‍ മതിലേരി കന്നിയും ആരോമല്‍ ചേകവനും ഉണ്ണിയാര്‍ച്ചയും നാടകവേദിയില്‍ അരങ്ങുതകര്‍ക്കുന്ന കാലത്താണ് സുജാതനെന്ന കലാകാരനും വളര്‍ന്നുതുടങ്ങിയത്. പിന്നീട് ആ മാന്ത്രികവിരലുകള്‍ വേദിയില്‍ തീര്‍ത്ത ദൃശ്യവിസ്മയങ്ങള്‍ നാടകപ്രേമികള്‍ എത്രയോവട്ടം കണ്ടു. 1967 ല്‍ അച്ഛന്‍ ആര്‍ട്ടിസ്റ്റ് കേശവനില്‍ നിന്നാണ് സുജാതനെന്ന കലാകാരന്റെ വളര്‍ച്ച. എന്‍.എന്‍. പിള്ള, തോപ്പില്‍ ഭാസി, പി.ജെ. ആന്റണി തുടങ്ങിയ അതികായന്മാര്‍ക്കുവേണ്ടി കേശവന്‍ പശ്ചാത്തലമൊരുക്കിയപ്പോള്‍ സുജാതനായിരുന്നു സഹായി. അറുപതു വര്‍ഷക്കാലത്തെ കലാസപര്യയില്‍ ആയിരത്തില്‍പരം നാടകങ്ങള്‍ക്ക് ഈ രംഗശില്‍പി പശ്ചാത്തലമൊരുക്കി.

അച്ഛന്റെ സ്മരണക്കായി നിര്‍മ്മിച്ച കലാശാലയില്‍ സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ പ്രതിമാസ നാടക അവതരണവും നടക്കുന്നുണ്ട്. കലാപ്രവര്‍ത്തനത്തിനൊപ്പം നാടകവുമായി ബന്ധപ്പെട്ട സെമിനാറുകളിലും ശില്‍പശാലകളിലും ഇപ്പോഴും സജീവമാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍. പുതിയ ദ്യശ്യസംസ്‌കാരവുമായി മലയാളിയുടെ മുന്നില്‍ സിനിമയും സീരിയലുകളുമെത്തിയപ്പോള്‍ നാടകത്തിന് കരുത്തായി നിന്നത് സുജാതന്റെ ശില്‍പ ചാതുര്യം തന്നെ. കാഴ്ചയുടെ പുതിയ പ്രവണതകള്‍ക്ക് സമാന്തരമായി നില്‍ക്കാന്‍ സാധിക്കുന്ന രംഗപടങ്ങള്‍ ഒരുക്കുക വലിയ വെല്ലുവിളിയാണെന്ന് സുജാതന്‍ അഭിപ്രായപ്പെടുന്നു. സാങ്കേതികതയെ മുഴുവനായി തള്ളിക്കളയാന്‍ ഈ കലാകാരന്‍ ഒരുക്കമല്ല.

നാടകമെന്ന രംഗകല പ്രതിസന്ധിയിലായപ്പോള്‍ സുജാതനും പുതിയ സാധ്യതകള്‍ പരീക്ഷിച്ചു. ചീറിപ്പാഞ്ഞുവരുന്ന കാറും, വേദിയിലിറങ്ങിയ വിമാനവും, ഓടുന്ന കുതിരയുമെല്ലാം അരങ്ങിലെത്തിച്ച് കൈയടിനേടി. ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കലയ്‌ക്കുവേണ്ടി സമര്‍പ്പിക്കുകയാണ് സുജാതന്‍. കോട്ടയം പതിനാറില്‍ ചിറയില്‍ അച്ഛന്റെ ഓര്‍മക്കായി നിര്‍മ്മിച്ച കലാശാലയില്‍ സുജാതനുപുറമെ പത്തിലേറെ കലാകാരന്മാര്‍ നിരന്തരം പണിയെടുക്കുന്നു. ചുറ്റുമുള്ളതെല്ലാം ആദ്ദേഹത്തിന്റെ കലാസ്പര്‍ശമേറ്റതാണ്. വീട്ടിലും വാഹനത്തിലും പണിശാലയിലുമെല്ലാം മാസ്മരികമായ ഒരു കലാപ്രപഞ്ചം.

ചുവര്‍ ചിത്രങ്ങളും ഷോക്കേസിലെ ശില്‍പ്പങ്ങളും മാത്രമല്ല ചിത്രപ്പണികളാല്‍ മനോഹരമാക്കിയ ജനാലകള്‍ വരെ സുജാതന്റെ മാന്ത്രികവിരല്‍ സ്പര്‍ശമേറ്റതാണ്. വീട്ടിലേക്ക് കയറിയെത്തുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുന്നത് വിശാലമായ ഒരു ബുക്ക് ഷെല്‍ഫ്. ഷേക്‌സ്പിയറും ഷെല്ലിയും കീറ്റ്‌സുമടക്കം വിശ്വസാഹിത്യകാരന്മാരുടെ പ്രമുഖ കൃതികളെല്ലാം ഷെല്‍ഫില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിച്ചു നോക്കിയാലറിയും അതൊരു ഉദാത്ത കലാസൃഷ്ടിയാണെന്ന്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട് ആര്‍ട്ടിസ്റ്റ് സുജാതന്‍. 2015 ലെ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ അംഗീകാരവും അദ്ദേഹത്തേ തേടിയെത്തി. വിദ്യാര്‍ഥികളും നടകപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം ഒട്ടേറെ കലാസ്‌നേഹികളാണ് സുജാതനെ തേടി പതിനാറില്‍ ചിറയിലെത്തുക. തിരക്കുകള്‍ക്കിടയിലും രംഗപടമെന്ന കലാസപര്യയെ കൂടുതലറിയാന്‍ എത്തുന്നവര്‍ക്കുമുമ്പില്‍ സുജാതന്റെ കലാശാലയുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.