Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാഗാസ്ത്രത്തിന്റെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 07:45 pm IST
in Samskriti

പണ്ട് നാഗന്‍ എന്നൊരസുരനുണ്ടായിരുന്നു. വീരമഹേന്ദ്രപുരിയിലാണ് അവന്‍ വസിച്ചിരുന്നത്. മഹാദുഷ്ടനായിരുന്ന അവന്‍ സജ്ജനങ്ങളെ കണക്കില്ലാതെ ഉപദ്രവിച്ചുവന്നു. ബ്രഹ്മാവ് നാഗപാശം എന്നൊരു ഭൂതത്തെ സൃഷ്ടിച്ചിട്ട് നാഗനെ വധിക്കാനാവശ്യപ്പെട്ടു. നാഗപാശം വീരമഹേന്ദ്രപുരിയിലെത്തി ഉഗ്രമായൊരുഹുങ്കാരം മുഴക്കി. അതിന്റെ ശക്തിയില്‍ അസുരനാരിമാരുടെയെല്ലാം ഗര്‍ഭം അലസിപ്പോയി. അനേകം കുഞ്ഞുങ്ങളും അസുരന്മാരും ആ ഹുങ്കാരത്തില്‍ ഭയന്നുവീണു മരിച്ചു.

ആ സമയത്ത് നാഗാസുരന്‍ വീരസേനന്‍ എന്ന അസുരന്റെ നേതൃത്വത്തില്‍ ഒരു സേനയെ അയച്ചു. നാഗപാശം ഒറ്റയടിക്ക് എല്ലാത്തിനേയും ഭസ്മമാക്കി. ഒടുവില്‍ നാഗന്‍ നേരിട്ട് നാഗപാശവുമായി യുദ്ധത്തിനെത്തി. അനേകം നാള്‍ നീണ്ടുനിന്ന ഘോരയുദ്ധം നാഗാസുരന്‍ തളര്‍ന്നുവെന്നു കണ്ടപ്പോള്‍ നാഗപാശം സന്ധിചെയ്യാന്‍ തയ്യാറായി. ഇനിമുതല്‍ സജ്ജനങ്ങളെ ഉപദ്രവിക്കില്ലെന്നും നല്ലവനായി ജീവിക്കാമെന്നും സത്യം ചെയ്യണം. എന്നാല്‍ നാഗനെ വധിക്കുകയില്ല. പക്ഷേ നാഗന് അതു സമ്മതമായില്ല. അവന്‍ യുദ്ധം തുടര്‍ന്നു. ആ സമയത്ത് നാഗപാശം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു. എന്നിട്ട് ത്രിമൂര്‍ത്തികളുടെ അടുത്തെത്തി. ശിവന്‍ അവനെ തന്റെ കണ്ഠാഭരണമാക്കി.

ഒരുനാള്‍ പതിന്നാലു ലോകവും ഒന്നുകാണണമെന്ന് നാഗഭൂതത്തിന് ആഗ്രഹമുണ്ടായി. ശിവനോട് അനുവാദം ചോദിച്ചു. ഒരു സ്ഥലമൊഴിച്ച് എവിടെവേണമെങ്കിലും പൊയ്‌ക്കോളൂ. ശാല്മലി ദ്വീപില്‍ മാത്രം പോകരുത് എന്നുപറഞ്ഞു. അതു സമ്മതിച്ച് നാഗഭൂതം ഉലകം ചുറ്റാനിറങ്ങി. എല്ലാസ്ഥലവും കണ്ടപ്പോള്‍ ശാല്മീലി ദ്വീപില്‍ എന്താണു വിശേഷമെന്നറിയണം. ശിവനറിയാതെ ഒന്നുപോയിട്ടുവരാമെന്നു നിശ്ചയിച്ച് അവിടെയെത്തി.

അവിടെ നാഗങ്ങള്‍ മാത്രമാണു വസിക്കുന്നത്. നാഗഭൂതം എത്തിയപ്പോള്‍ അവിടെയുള്ളവര്‍ കണ്ടതായി നടിച്ചില്ല. ആരും വണങ്ങിയതുമില്ല. കുപിതനായ നാഗപാശം എല്ലാ നാഗങ്ങളെയും വിഴുങ്ങിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങള്‍ക്കൊരു ശത്രുവുണ്ട്. ആ ശത്രുവിനെ പരാജയപ്പെടുത്തിയാല്‍ ഞങ്ങള്‍ അങ്ങയെ രാജാവായി അംഗീകരിക്കാം. ആരാണാ ശത്രു? നാഗപാശം ചോദിച്ചു. അതാ വരുന്നു ശത്രുവെന്ന് നാഗങ്ങള്‍ വിളിച്ചുപറഞ്ഞു. അതു വിഷ്ണുവാഹനമായ ഗരുഡനായിരുന്നു.

നാഗഭൂതം ഗരുഡനെ ആക്രമിച്ചു. രണ്ടുപേരും തമ്മിലുള്ള ഘോരയുദ്ധം ദിവസങ്ങളോളം നീണ്ടുനിന്നു. നാഗഭൂതം പരാജയപ്പെട്ട് ശിവനെ അഭയംപ്രാപിച്ചു. പിന്നാലെയെത്തിയ ഗരുഡന്‍ താന്‍ പരാജയപ്പെടുത്തിയ ശത്രുവിനെ ഭക്ഷിക്കാന്‍ തരണം എന്നാവശ്യപ്പെട്ടു. ശിവന്‍ ഒരു നിര്‍ദ്ദേശം വച്ചു. ബ്രഹ്മാവു സൃഷ്ടിച്ച നാഗപാശത്തെ ഗരുഡന്‍ വധിക്കരുത്. പകരം ഗരുഡനു വേണ്ടപ്പെട്ടവരെ നാഗപാശം ബന്ധിച്ചാല്‍ അപ്പോള്‍ നാഗപാശത്തെ ഭക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാം. ഗരുഡന്‍ സമ്മതിച്ചു മടങ്ങിപ്പോയി.

മേഘനാഥന്‍ പരശുരാമനെപ്പോലെ കുറെനാള്‍ കൈലാസത്തില്‍ താമസിച്ച് ശിവനില്‍നിന്നും ആയുധവിദ്യ അഭ്യസിച്ചിരുന്നു. സന്തുഷ്ടനായ ശിവന്‍ എന്തുവരം വേണമെന്നുചോദിച്ചു. തനിക്കു നാഗാസ്ത്രം നല്‍കണമെന്നായിരുന്നു ചോദിച്ചത്. നാഗപാശം തന്നെ നാഗാസ്ത്രം. അങ്ങനെ അത് ശിവനില്‍നിന്നും ഇന്ദ്രജിത്തിനുകിട്ടി.അതു ശ്രീരാമ ലക്ഷ്മണന്മാരെ ബന്ധിച്ചതുകൊണ്ടാണ് ഗരുഡന്‍ എത്തി അതിനെ നശിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.