Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദജ്ഞാനം ഉള്ളില്‍ ഉണരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 07:47 pm IST
in Samskriti

ഉദാഹരണത്തിന് നല്ലൊരു തീര്‍ത്ഥസ്ഥലമുണ്ടെന്ന് രാജസബുദ്ധിയില്‍ ഒരു വാര്‍ത്ത കേട്ടുവെന്നിരിക്കട്ടെ. വേഗം തന്നെ അങ്ങോട്ട് പോയി അത് ബോദ്ധ്യപ്പെട്ടു. സ്‌നാനവും മറ്റും ചെയ്ത് ദാനധര്‍മ്മങ്ങളും നടത്തി കുറച്ചു നാള്‍ അവിടെ കഴിഞ്ഞു. ഉള്ളിലുള്ള കാമക്രോധാദികള്‍ ഇനിയും നശിച്ചിട്ടില്ല. നാട്ടിലേയ്‌ക്ക് മടങ്ങിയെത്തി വീണ്ടും പഴയപോലെ ജീവിതം നയിക്കുന്നു എന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ തീര്‍ത്ഥയാത്രയില്‍ അയാള്‍ യാതൊന്നും കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല, കേട്ടിട്ടുമില്ല.

കൃഷിചെയ്താല്‍ ഭക്ഷണം കഴിക്കാനുള്ള ധാന്യം ലഭിക്കും എന്നെല്ലാവര്‍ക്കും അറിയാവുന്നതുപോലെ തീര്‍ത്ഥങ്ങള്‍ക്ക് പാപം ഇല്ലാതാക്കാനുള്ള കഴിവുണ്ട് എന്നെല്ലാവര്‍ക്കും അറിയാം.

ദേഹത്തിലെ പാപവികാരങ്ങളായ കാമക്രോധലോഭമോഹമദങ്ങളും അസൂയയും തൃഷ്ണയും അവിവേകവും, ഈര്‍ഷ്യയും സാഹസവും ഒരു മനുഷ്യനില്‍ നിന്നും നീങ്ങിയിട്ടില്ലെങ്കില്‍ അയാള്‍ പാപി തന്നെയാണ്. തീര്‍ത്ഥാടനം കൊണ്ട് അവന്റെ പാപം നീങ്ങിയില്ലെങ്കില്‍ വിത്ത് കിളുര്‍ത്ത് വളര്‍ന്നു വിളയുണ്ടാകാത്ത വയലില്‍ വൃഥാവൃത്തി ചെയ്ത കര്‍ഷകന് സമമാണ് ഈ യാത്രികന്‍. കഷ്ടപ്പെട്ട്, അദ്ധ്വാനിച്ചു നിലമൊരുക്കി കൃഷി ചെയ്ത് കര്‍ഷകന്‍ ഫലത്തിനായി കാത്തിരിക്കുന്നു.

എന്നാല്‍ കര്‍ഷകന്‍ ഒന്നുറങ്ങിപ്പോയപ്പോഴെയ്‌ക്ക് കാട്ടുജന്തുക്കളും കൃമികീടങ്ങളും വന്ന് ആ കൃഷിയാകെ നശിപ്പിച്ചപോലെയാണ് തീര്‍ത്ഥാടനം കൊണ്ട് ദുസ്വഭാവങ്ങള്‍ക്ക് മാറ്റമുണ്ടാകാത്തവന്റെ കാര്യം.

എന്നാല്‍ നാരദാ, സത്വഗുണം തീവ്രമായിത്തീര്‍ന്നു വേദജ്ഞാനം ഉള്ളില്‍ ഉണര്‍ന്നാല്‍ അത് തമോഗുണങ്ങളെ ഇല്ലാതെയാക്കും. രജസ്സിനെയും തമസ്സിനെയും ഇല്ലാതെയാക്കാന്‍ സത്വത്തിനാകും. താമസവിഷയങ്ങളില്‍ വിരക്തിയുണ്ടാക്കാന്‍ സത്വഗുണത്തിനു കഴിയും. രജോഗുണം ലോഭത്തോടു ചേര്‍ന്ന് വര്‍ദ്ധിച്ചും തമസ്സ് മോഹത്തോടു ചേര്‍ന്ന് തീവ്രമായും രജസ്‌സത്വഗുണങ്ങളെ കീഴടക്കുന്നു. ഓരോരോ ഗുണങ്ങള്‍ മറ്റുള്ളവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നിനി നോക്കാം. സത്വഗുണം ഉയരുമ്പോള്‍ ധര്‍മ്മബുദ്ധി ഉറയ്‌ക്കുന്നു. അപ്പോള്‍ രജസ്തമോ ജന്യങ്ങളായ വിഷയങ്ങളില്‍ മനസ്സുടക്കുകയില്ല. സത്വഗുണസംബന്ധിയായ വിഷയങ്ങളില്‍ മനസ്സ് രമിക്കുന്നു.

അപ്പോള്‍ ധാര്‍മ്മികമായ യജ്ഞം, കര്‍മ്മം, അര്‍ത്ഥസമ്പാദനം എന്നിവയില്‍ മാത്രം ആഭിമുഖ്യമുണ്ടാകുന്നു. കേവലം സാത്വികഗുണങ്ങളില്‍ മാത്രം വ്യാപരിച്ചിരിക്കുന്ന അങ്ങനെയുള്ള ഒരാളില്‍ രാജസവും താമസവും ആയ വിഷയങ്ങള്‍ കടന്നുവരികയേ ഇല്ല. രജസ്സിനെ കീഴടക്കി തമസ്സിനെ ജയിച്ചു കഴിഞ്ഞാല്‍പ്പിന്നെ ശുദ്ധസത്വം മാത്രമാണ് നിലകൊള്ളുന്നത്. എന്നാല്‍ രജസ്സ് കൂടുമ്പോള്‍ സത്യധര്‍മ്മാദികള്‍ക്ക് മൂല്യച്യുതിയുണ്ടാവുന്നു. ചിലപ്പോള്‍ ധര്‍മ്മത്തിനെതിരായും ചിലര്‍ വര്‍ത്തിക്കുന്നത് അങ്ങനെയാണ്.

സത്വവും നശിക്കുന്നത് തന്നെയാണ്, എന്നാല്‍ അപ്പോള്‍ താമസഗുണവും അവിടെ നിന്ന് മാറി നില്‍ക്കും. തമസ്സാണ് പെരുകുന്നതെങ്കില്‍ വേദധര്‍മ്മശാസ്ത്രങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം നശിക്കും. നാശത്തിന് പലവിധത്തിലുള്ള ഭാവങ്ങള്‍ ഉണ്ടാവും. എല്ലായിടത്തും ദ്രോഹങ്ങള്‍ പെരുകി ശാന്തി തീരെ ഇല്ലാതെയാകും. രജസ്‌സത്വ ഗുണങ്ങളെ കീഴടക്കി, ക്രുദ്ധനും മൂര്‍ഖനുമായി താന്തോന്നിയായി നടക്കുന്നവന്‍ ഭോഗലാലസനായി ജീവിതം കഴിക്കുന്നു.

എന്നാലും നാരദാ, ഈ ത്രിഗുണങ്ങള്‍ പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അവയുടെ പ്രഭാവങ്ങള്‍ കാലദേശബദ്ധമാണ്താനും. രജസ്സില്ലാതെ സത്വമില്ല. അതുപോലെ തിരിച്ചും. ഇവയ്‌ക്ക് രണ്ടിനും നിലനില്‍ക്കാന്‍ തമസ്സും വേണം. രണ്ടു ഗുണങ്ങളെങ്കിലും ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുള്ളു. പരസ്പരമുള്ള ഈ ഇഴുകിച്ചേരല്‍ മറ്റു ഗുണങ്ങളെ ഉണ്ടാക്കാനും പര്യാപ്തമാണ്.

സത്വത്തില്‍ നിന്നും മറ്റു രണ്ടു ഗുണങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകും. അതുപോലെ തമോഗുണം സത്വത്തെയും രജസ്സിനെയും ഉണ്ടാക്കിയെന്നും വരാം. കേവല ജഡമായ മണ്ണ് കുടത്തെ ജനിപ്പിക്കുന്നു എന്നതുപോലെയാണത്. മൂന്നുപേര്‍ ചേര്‍ന്ന് യുക്തമായി ചെയ്യുന്ന കര്‍മ്മങ്ങള്‍ പോലെയും, സ്ത്രീപുരുഷ സംയോഗത്താല്‍ കുഞ്ഞുണ്ടാവുന്നതുപോലെയും ഗുണങ്ങള്‍ പരസ്പരം ബുദ്ധിയുടെ തലത്തില്‍ കൂട്ടുചേര്‍ന്ന് പാരസ്പര്യത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജസ്സും സത്വവും ചേര്‍ന്നും, സത്വവും രജസ്സും ചേര്‍ന്നും, സത്വരജസ്സുകളും തമസ്സും ചേര്‍ന്നും, മൈഥുനഭാവത്തില്‍ ചേരുംപടി ചേര്‍ന്ന് കഴിയുന്നു.’

നാരദന്‍ പറഞ്ഞു: ‘ഇങ്ങനെ ഗുണങ്ങളെപ്പറ്റി അച്ഛന്‍ വര്‍ണ്ണിച്ചപ്പോള്‍ എന്നില്‍ വീണ്ടും ചോദ്യങ്ങള്‍ ഉണര്‍ന്നു പൊങ്ങിവന്നു.’

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.