Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധസന്നാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 08:02 pm IST
in Samskriti

ലങ്കയെ ചുറ്റിവളഞ്ഞിരിക്കുന്ന വാനരസൈന്യത്തെക്കണ്ട് രാവണന് ഉള്ളില്‍ ബഹുമാനമുണ്ടായി. എതിര്‍വശത്ത് തന്റെ ശക്തി തെളിയിക്കാനായി രാക്ഷസപടയെ അണിനിരത്തി. അതിന്റെ മുന്നില്‍ രാവണനെക്കണ്ടയുടനെ രാമന്റെ കോപം അണപൊട്ടി. സൗമിത്രിയോട് വില്ലുവാങ്ങി തെരുതെരെ അസ്ത്രപ്രയോഗം തുടങ്ങി. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ രാവണന്റെ പത്തുകിരീടവും തെറിച്ചു. രഥവും വെണ്‍കൊറ്റക്കുടയും വെണ്‍ചാമരവും തകര്‍ന്നു.

ഇരുപതുകൈകളിലും ശരീരമാകെയും അമ്പുകളേറ്റു. പിടിച്ചുനില്‍ക്കാനാകാതെ രാവണന്‍ പിന്തിരിഞ്ഞ് ലങ്കയിലേക്ക് ഓടിക്കയറി. രാമാസ്ത്രം പിന്നാലെ വരുന്നുണ്ടോ എന്നുനോക്കിക്കൊണ്ടായിരുന്നു ഓട്ടം. ഇതൊരു ചെറിയ താക്കീതുമാത്രമായിട്ടാണ് രാമന്‍ ചെയ്തത്. രാമന്റെ ശക്തിയെന്താണെന്നു രാവണനു ബോദ്ധ്യമായി. എന്നാല്‍ തന്റെ മന്ത്രിമാരും ഭടന്മാരും എന്തുകരുതുമെന്ന് രാവണന് ചിന്തവന്നു. അപ്പോള്‍ പ്രഹസ്തന്‍ തുടങ്ങിയ രാക്ഷസവീരരോട് ഞാന്‍ ഭയന്ന് ഒളിച്ചിരിക്കാന്‍ വന്നതല്ല. നിങ്ങള്‍ യുദ്ധം ആരംഭിക്കുവിന്‍ എന്നു വിളിച്ചുപറഞ്ഞു.

ശക്തിയിലും വലുപ്പത്തിലും രാക്ഷസസേനയും പിന്നിലല്ല. അവര്‍ അണിനിരന്ന് വ്യൂഹം ചമച്ചു. ഭേരി, മൃദംഗം, ഡക്ക, പണവം, പെരുമ്പറ, ഗോമുഖം തുടങ്ങിയ വാദ്യങ്ങളുടെ ഘോഷമുയര്‍ന്നു. ആന, കുതിര, ഒട്ടകം, കഴുത, സിംഹം, പുലി, കാട്ടുപോത്ത് തുടങ്ങിയ സൈന്യവിഭാഗങ്ങളും രഥങ്ങളും കാലാള്‍പടയും യുദ്ധസജ്ജരായി. വാള്‍, ശൂലം, വില്ല്, ഗദ, കുന്തം, വേല്‍, ചുരിക, കത്തി, ശൂലം, മുള്‍ത്തടി മുതലായ ആയുധങ്ങളേന്തിയ രാക്ഷസന്മാര്‍ ആക്രമണത്തിന് തയ്യാറായിനിന്നു. നിര്‍ഭയരും അഹങ്കാരികളുമായ അവര്‍ വാനരപ്പടയെ തവിടുപൊടിയാക്കുമെന്ന വാശിയിലാണ് നില്‍പ്. ആസമയത്ത് വാനരന്മാര്‍ കൂട്ടത്തോടെ അലറി.

അതിന്റെ ഒച്ചയില്‍ രാക്ഷസരുടെ വാദ്യഘോഷങ്ങള്‍ കേള്‍ക്കാതായി. സമുദ്രവും സമുദ്രവും തമ്മിലേറ്റുമുട്ടാന്‍ തയ്യാറായതുപോലെ കാണികള്‍ക്കു തോന്നി. സേനയുടെ ഓരോ ചെറിയ ഘടകത്തിനും ഓരോ പേരുണ്ട്. അര്‍ബുദം, ശംഖം, പുഷ്പം, കല്പം, ദണ്ഡം, ധൂളി എന്നിങ്ങനെയുള്ള കോടി കോടികള്‍ രാമന്റെ കല്പനപ്രകാരം രാക്ഷസപ്പടയിലേക്ക് ഇരച്ചുകയറി ആക്രമണം ആരംഭിച്ചു. വന്‍പാറകള്‍, ഇരുമ്പുലക്കകള്‍, വൃക്ഷങ്ങള്‍, മലകള്‍ എന്നിവയൊക്കെയാണ വാനരപ്പടക്ക് ആയുധങ്ങള്‍. അവര്‍ രാക്ഷസപ്പടയെ ഞെരിച്ചുകൊണ്ട് ലങ്കയെ വളഞ്ഞു. കോട്ടമതിലുകള്‍ ഇടിച്ചുനിരത്തി.

കിടങ്ങുകള്‍ തൂര്‍ത്തു. രാമലക്ഷ്മണന്മാരുടെ അസ്ത്രങ്ങള്‍ മഴപോലെ നിരന്തരം പാഞ്ഞ് രാക്ഷസപ്പടയില്‍ ആയിരങ്ങള്‍ കാലപുരിപൂകി. രാക്ഷസപ്പട പ്രത്യാക്രമണം തുടര്‍ന്നു. വാനരപ്പടയുടെ കായബലത്തിനുമുമ്പില്‍ രാക്ഷസന്മാര്‍ ശരിക്കും തകര്‍ന്നു. യുദ്ധഗതി വീക്ഷിച്ചുകൊണ്ടിരുന്ന രാവണന്റെ പത്തുമുഖവും വാടി. വാനരസൈന്യത്തിനുള്ളില്‍ കടന്ന് നീക്കങ്ങള്‍ അറിയാന്‍ രാവണന്‍ ശാര്‍ദ്ദൂലന്‍ തുടങ്ങിയ ചാരന്മാരെ വിട്ടു. അവരെ തിരിച്ചറിഞ്ഞ വിഭീഷണന്‍ പിടികൂടി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ രാമനെ വിളിച്ചു കരഞ്ഞു.

രാമന്‍ അവര്‍ക്കഭയം കൊടുത്തു. അവര്‍ മടങ്ങിയെത്തി. രാമനോടു ജയിക്കാന്‍ കഴിയില്ലെന്ന സത്യം രാവണനെ അറിയിച്ചു. ഇതിനിടയില്‍ രാക്ഷസസേനയുടെ സംഖ്യ നാലിലൊന്നായി ചുരുങ്ങിക്കഴിഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.