തൃശൂര്‍: ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ (105) സമാധിയായി. ഇന്നലെ പുലര്‍ച്ച ഒരു മണിക്ക് തൃശൂര്‍ പൊങ്ങണം കാടുള്ള ആശ്രമത്തില്‍ വെച്ചാണ് സമാധിയടഞ്ഞത്.ദീര്‍ഘനാളായി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കിടപ്പിലായിരുന്നു.
ശിവഗിരി മഠത്തിന്റെ പ്രസിഡണ്ട്, സെക്രട്ടറി, ഖജാന്‍ജി തുടങ്ങിയ ചുമതലകള്‍ സ്വാമിജി വഹിച്ചിട്ടുണ്ട്.
പൂര്‍വ്വാശ്രമത്തില്‍ തൃശൂര്‍ പേരാമംഗലത്ത് എടത്തറ കറുപ്പന്റെ മകന് വേലായുധനാണ് പിന്നീട് സ്വാമിസ്വരൂപാനന്ദയായത്.തൃശൂര്‍ ചീരക്കുഴിയില്‍ ക്ഷേത്രത്തില്‍ പൂജാരിയായി ഇരിക്കുന്ന സമയത്ത് ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി ശിവാനന്ദ സ്വാമികളുമായുള്ള കൂടിക്കാഴ്ചയാണ് ആധ്യാത്മിക ജീവിതത്തിലേക്ക് വഴി തുറന്നത്.ശിവഗിരി മഠാധിപതിയായിരുന്ന മാധവാനന്ദ സ്വാമിയില്‍ നിന്ന് 40 ാം വയസ്സില്‍ സന്യാസദീക്ഷ സ്വീകരിച്ചു.
ഇന്നലെ വൈകിട്ട് 4 മണിക്ക് ആശ്രമത്തില്‍ സമാധിയിരുത്തി.മരണത്തിന് രണ്ടുനാള്‍ മുന്‍പ് സ്വാമിജി പറഞ്ഞസ്ഥലത്താണ് സമാധിയിരുത്തിയത്. സമാധിവിവരംഅറിഞ്ഞ് നിരവധി പേര് ആശ്രമത്തില്എത്തി അന്തിമോപചാരം അര്‍പ്പിച്ചു .ശിവഗിരി മഠം പ്രസിഡന്റ് സ്വാമിപ്രകാശാനന്ദ,സ്വാമി ഋതംബരാനന്ദ,സ്വാമി ബ്രഹ്മസ്വരൂപാനന്ദ,സ്വാമി അവ്യയാനന്ദ ,സ്വാമി
ശുഭാംഗാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ തുടങ്ങിയവരും എസ്.എന്‍.ഡി.പി.യോഗം അസിസ്റ്റന്റ്സെക്രട്ടറി കെ.വി.സദാനന്ദന്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്, വി.എസ്. സുനില്‍കുമാര്‍, എം.പി. വിന്‍സെന്റ് , എന്‍ഡിഎ തൃശൂര്‍ നിയോജകമന്ധലം സ്ഥാനാര്‍ഥി അഡ്വ.ബി. ഗോപാലകൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി
പി.സുധാകരന്, താലൂക്ക് പ്രസിഡന്റ് രാജന് കുറ്റുമുക്ക്, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, മടക്കത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പി.എസ്.വിനയന്, എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂണിയന് സെക്രട്ടറിഡി.രാജേന്ദ്രന്,യോഗംഡയറക്ടര്മോഹന്കുന്നത്ത് തുടങ്ങി നൂറ് കണക്കിന് പേര് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: